Connect with us

india

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ അംഗമായിരുന്ന കേരള പ്രതിനിധിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവും മുന്‍ജലവിഭവ മന്ത്രിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.”

Published

on

റിട്ട.സുപ്രിംകോടതി ചീഫ്ജസ്റ്റീസ് എ.എസ്.ആനന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെയും സമിതിഅംഗങ്ങളുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഇന്ന് പുറത്തിറങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബുവിന്റ ‘മുല്ലപ്പെരിയാറിന്റ കഥ’ എന്ന പുസ്തകത്തിന്റ ആമുഖ കുറിപ്പിലാണ് പ്രേമചന്ദ്രെന്റ കുറ്റപ്പെടുത്തല്‍. മൂന്നിന് തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബ് ഹാളിലാണ് പുസ്തക പ്രകാശനം.

പ്രേമചന്ദ്രന്‍ എഴുതുന്നു: ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.” മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥലത്ത് അണക്കെട്ടി വെളളം തമിഴനാട്ടിലേയ്ക്ക് തിരിച്ചു വിടുന്നതിനായി തിരുവിതാംകൂറിന്റ 8100 ഏക്കര്‍ ഭൂമി പാട്ടമായി നല്‍കികൊണ്ടുളള 1886 ല്‍ ഒപ്പുവച്ച 999 വര്‍ഷത്തേക്കുളള പെരിയാര്‍ പാട്ടക്കരാര്‍ ബ്രിട്ടീഷ് ഇന്‍ഡ്യാ ഗവണ്‍മെന്റിന്റ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് നിരവധി രേഖകള്‍ വ്യക്തമാക്കുന്നു. 1886 മുതല്‍ ഇങ്ങോട്ടളള ചരിത്രം കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ വഞ്ചനയുടെയും ചതിയുടെതുമായിരുന്നു.

144 അടിയായിരുന്ന അണക്കെട്ടിന്റ സംഭരണശേഷി 152 ആയി ഉയര്‍ത്തിയതും ബേബി ഡാം നിര്‍മ്മിച്ചതും, പത്ത് വെന്റുകളോടുകൂടിയ സ്പില്‍വേ വലതുകരയില്‍ നിര്‍മ്മിച്ചതും, വൈദ്യുതി ഉല്‍പാദന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതുമെല്ലാം തിരുവിതാംകൂര്‍ ഭരണകൂടം അറിയാതെയായിരുന്നു. 1941 മേയ് 12 ന് സര്‍ സി.പി രാമസ്വാമി അയ്യര്‍ കേസ് നടത്തി സമ്പാദിച്ച, പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെളളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലായെന്ന ചരിത്രപ്രധാനമായ അമ്പയര്‍ വിധിപോലും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടിമറിക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അധികാരത്തിലെത്തിയ ജനാധിപത്യ ഗവണ്‍മെന്റുകള്‍ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും. ബ്രിട്ടീഷ് ഭരണകൂടത്തിന്റ സമ്മര്‍ദ്ദശക്തിക്ക് മുന്നിലും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സ്വന്തം നാടിന്റ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കാണിച്ച ജാഗ്രത പോലും ജാധിപത്യ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ലായെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.
1979 ഡിസംബര്‍ 20 ന് കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: കെ.സി. തോമസിന്റ അദ്ധ്യക്ഷതയില്‍ കേരളാ – തമിഴ്നാട് ചീഫ് എഞ്ചിനീയര്‍മാര്‍ സമ്മതിച്ച് ഒപ്പിട്ട് അംഗീകരിച്ച, നിലവിലുളള ഡാമിന് 1300 അടി താഴെയായി പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുളള തീരുമാനം പില്‍ക്കാലത്ത് എങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിന്റയൊക്കെ തുടര്‍ച്ചയായിട്ടാണ് ബേബിഡാമിലെ മരങ്ങള്‍ മുറിച്ച് ഡാം ശക്തിപ്പെടുത്താന്‍ നല്‍കിയ അനുമതി. ജനാധിപത്യ ഭരണകാലയളവിലെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റ നാര്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇനിയും നമുക്ക് കഴിയുന്നില്ലായെന്നത് ഖേദകരമാണ്.
ശാസ്ത്രലോകം ഡാമുകള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ചിട്ടുണ്ട്. 999 വര്‍ഷക്കാലം ഒരു ഡാം നിലനില്‍ക്കുമെന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് നടത്തിയിട്ടുളള എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഡാം അപകടാവസ്ഥയിലാണെന്നാണ്. കേരളത്തിന്റ താല്‍പര്യ സംരക്ഷണം എന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്- ആമുഖ കുറിപ്പില്‍ പ്രേമചന്ദ്രന്‍ പറയുന്നു.

india

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

Published

on

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ പ്രതിനിധി റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചു. നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.

സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.

Continue Reading

india

സന്ദേശ്ഖലി കേസിൽ ട്വിസ്റ്റ്; ബി.ജെ.പിയുടെ കള്ളക്കേസെന്ന് ‘ഇരകള്‍’, തൃണമൂൽ നേതാക്കൾക്കെതിരായ പീഡന പരാതി പിൻവലിച്ചു

ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സന്ദേശ്ഖലി ലൈംഗിക പീഡനക്കേസിൽ ട്വിസ്റ്റ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചു. ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി തൃണമൂൽ നേതാക്കൾക്കെതിരെ പരാതി നൽകാൻ നിർബന്ധിക്കുകയും ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടീക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയാണ് ഇവർ പരാതിയിൽനിന്നു പിന്മാറിയിരിക്കുന്നത്.

മാധ്യമങ്ങൾക്കുമുന്നിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇരകളിലൊരാളായ യുവതി വെളിപ്പെടുത്തിയത്. തൃണമൂൽ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശൈഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.

ബലാത്സംഗം ചെയ്യുകയും ഭൂസ്വത്തുക്കൾ തട്ടുകയും ചെയ്തു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. പരാതി നൽകിയ യുവതിയും ഭർതൃമാതാവുമാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്. എന്നാൽ, തൃണമൂൽ നേതാക്കൾക്കെതിരെ വ്യാജ പരാതിയാണെന്നു പിന്നീടാണു വ്യക്തമാകുന്നത്. എന്നാൽ, പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

പിയാലി ദാസ്, മമ്പി ദാസ് എന്നിങ്ങനെ പേരുള്ള രണ്ടു സ്ത്രീകൾ ഒരു ദിവസം വീട്ടിൽ വന്ന് ഭർതൃമാതാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്റ്റേഷനിൽ കയറിയ ശേഷം ഗേറ്റ് അകത്തുനിന്ന് പൂട്ടി. നൂറുദിന തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാചകപ്പണിക്കു കിട്ടേണ്ട തുക ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയാണ് അമ്മ നൽകിയത്. പരാതി നൽകിയ ശേഷം ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടാൻ ആശ്യപ്പെട്ടു. എന്ത് ആവശ്യത്തിനാണിതെന്നെന്നും അവർ അറിയില്ലായിരുന്നു. എന്നാൽ, തൃണമൂൽ നേതാക്കൾ പീഡിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ താനും അമ്മയുമുണ്ടെന്ന വിവരമാണു പിന്നീട് അറിയുന്നതെന്ന് യുവതി പറഞ്ഞു.

പീഡന പരാതിയിൽ പറയുന്ന ഒരു സംഭവവും നടന്നിട്ടില്ല. പരാതിയിൽ പറയുന്നതു പ്രകാരം തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിലേക്ക് രാത്രിസമയത്ത് ഒരിക്കലും നിർബന്ധിച്ചു കൊണ്ടുപോയിട്ടില്ല. നേരത്തെ തയാറാക്കിയ വ്യാജ ആരോപണങ്ങളായിരുന്നു അവ. അത്തരത്തിലൊരു വ്യാജ പരാതിയുടെയും ഭാഗമാകാൻ തങ്ങൾക്കു താൽപര്യമില്ലെന്നു യുവതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുൻപാകെ യുവതിയുടെയും ഭർതൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ പരാതികളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഊരുവിലക്ക് ഉൾപ്പെടെ നേരിടുന്നുണ്ടെന്നും അയൽക്കാരൊന്നും മിണ്ടാതെയായെന്നും ഇവർ പറയുന്നു. പുതിയ നീക്കത്തിനുശേഷം ആരൊക്കെയോ തങ്ങളെ പിന്തുടരുന്നുണ്ടെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്. പൊലീസിൽനിന്നു സംരക്ഷണവും തേടിയിട്ടുണ്ട് ഇവർ.

തൃണമൂൽ നേതാക്കൾ ഓഫിസിൽ കൊണ്ടുപോയും അല്ലാതെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സന്ദേശ്ഖലിയിലെ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനിൽക്കെ പുറത്തുവന്ന പരാതികൾ ബംഗാളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

ഇതിനിടെ കേസിൽ പ്രധാന പ്രതിയായ ശൈഖ് ഷാജഹാനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. ഷാജഹാന്റെ അടുത്തയാളുകളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്‌റ, ഉത്തരം സർദാർ എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

india

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 മരണം, നിരവധി പേർക്ക് പരിക്ക്‌

ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരിച്ച എട്ട് പേരും പ

Continue Reading

Trending