Connect with us

News

റോണോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്; റെക്കോര്‍ഡ് തുകയില്‍ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍

മെസി എന്ന് എഴുതിയ അല്‍ ഹിലാല്‍ ക്ലബിന്റെ പത്താം നമ്പര്‍ ജഴ്‌സി സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി

Published

on

റിയാദ്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് സൂചന. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് റപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്യുക. എന്നാല്‍ മെസിയും അല്‍ ഹിലാല്‍ ക്ലബും ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മെസി എന്ന് എഴുതിയ അല്‍ ഹിലാല്‍ ക്ലബിന്റെ പത്താം നമ്പര്‍ ജഴ്‌സി സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി. ഇതാണ് മെസിയുടെ സൗദി മാറ്റത്തിലേക്കുള്ള സാധ്യതകള്‍ കാണിക്കുന്നത്. മെസിയുമായി അല്‍ ഹിലാല്‍ ക്ലബ് കരാര്‍ ചെയ്തു എന്ന ഇറ്റാലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടും സാധ്യതയ്ക്ക് ആക്കം കൂട്ടുകയാണ്.

kerala

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം.എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് കളക്ടര്‍

ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു

Published

on

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.

പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Continue Reading

News

കര്‍ണാടക കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച ;കാണാതായത് 59 കിലോ സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും

ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

Published

on

കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. വിജയ്പുരജില്ലയിലെ മനഗുള്ളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ആണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

ബാങ്കിന്റെ പുറകു വശമുള്ള ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്ത് കയറിയത്. അന്വേഷണത്തില്‍ പാക പിഴകള്‍ ഉണ്ടാക്കാന്‍ മന്ത്രവാദം ചെയ്‌തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മേഷണത്തെ കുറിച്ച് അറിയാന്‍ വൈകി. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും.

പതിവുപോലെ മെയ്യ് 23 ന് ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24,25 തീയതികള്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് മെയ് 26 ാം തിയ്യതി ശുചികരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

 

Continue Reading

kerala

‘അന്‍വര്‍ മത്സരിച്ചില്ലെങ്കിലും അടച്ച വാതില്‍ ഇനി യുഡിഎഫ് തുറക്കില്ല’: വി.ഡി. സതീശന്‍

അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് അത് ക്ലോസ് ചെയ്തത് -വി.ഡി. സതീശൻ.

Continue Reading

Trending