Connect with us

Culture

യോഗി ആദിത്യനാഥ്: തീവ്രഹിന്ദുത്വത്തിന്റെ ഉന്മാദം

Published

on

ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്‌ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനക്കപ്പെട്ടിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു തന്നെ കൈകാര്യം ചെയ്യേണ്ടി വരും’,

മുസ്്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി വിവാഹം ചെയ്യുന്നു എന്ന ആരോപണ വേളയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകളാണിത്. എല്ലാ ജാതി-മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെയല്ല, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത വര്‍ഗീയഭ്രാന്തിനെയാണ് യഥാര്‍ത്ഥത്തില്‍ ബി. ജെ. പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവചരിത്രം അത്തരമൊരു ഭ്രാന്തിനെ തെല്ലും പിശുക്കില്ലാതെ കാട്ടിത്തരികയും ചെയ്യും.
കിഴക്കന്‍ യു.പിയിലെ സവര്‍ണ രജ്പുത് കുടുംബത്തിലാണ് ജനനം. യഥാര്‍ത്ഥ പേര് അജയ്‌സിങ് ബിഷ്ത്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഘര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.
പഠനത്തിന് ശേഷം കാഷായവേഷം ധരിച്ച് സന്യാസം സ്വീകരിച്ചു. ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ടാണ് ഹിന്ദുത്വ വേദികളില്‍ ഇദ്ദേഹം നിറഞ്ഞു നിന്നത്. തീപ്പൊരി പ്രഭാഷണം അദ്ദേഹത്തിന് ഏറെ ആരാധകരുണ്ടാക്കി. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷമുള്ള സാമുദായിക ധ്രുവീകരണം പാര്‍ലമെന്റിലേക്ക് ടിക്കറ്റും നല്‍കി. 1998ലായിരുന്ന ഗോരക്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യജയം. 1999, 2004, 2009, 2014 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജയം ആവര്‍ത്തിച്ചു. യു.പിയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍, ഹിന്ദുമഹാസഭാ നേതാവ് മഹന്ദ് അവൈദ്യനാഥ് ആയിരുന്നു ഗുരു.
26ാം വയസ്സിലായിരുന്ന ലോക്‌സഭയിലെ അരങ്ങേറ്റം. 2014ല്‍ 1, 42,309 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. ഓരോ തവണയും തീവ്രമുസ്്‌ലിം-ക്രൈസ്തവ വിരുദ്ധ പരാമര്‍ശം കൊണ്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടയില്‍ സായുധ സേനയായ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചും പ്രവര്‍ത്തനം ആരംഭിച്ചു. 2005ല്‍ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി വാര്‍ത്ത സൃഷ്ടിച്ചു.
യു.പിയിലെ ഇറ്റയില്‍ 1800 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
2007 ല്‍ ഖോരക്പൂരില്‍ മുഹര്‍റം ദിനാചരണത്തിനിടെ, മജിസ്‌ട്രേറ്റ് ഉത്തരവ് മറികടന്ന് സംഘര്‍ഷ സ്ഥലത്ത് പ്രവേശിച്ചതിന് ആദിത്യനാഥിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്.
യോഗിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ ഗോരക്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു.
ഗോരക്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്്‌ലിം പള്ളികളും, വീടുകളും, വാഹനങ്ങളുമാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
ഇതുകൂടാതെ, യോഗ നടത്താത്തവര്‍ പാകിസ്താനിലേക്ക് പോകണം, ഷാറൂഖ് ഖാനും ഹാഫിസ് സഈദും തമ്മില്‍ അന്തരമൊന്നുമില്ല തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും നിയുക്ത മുഖ്യമന്ത്രിയുടേത് തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending