Connect with us

kerala

പി.ടി സെവനെ പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയിലെത്തും

പി.ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.

Published

on

പാലക്കാട് : ജനവാസമേഖലയിലിറങ്ങി നാശംവിതച്ച് പി.ടി സെവന്‍. ദൗത്യസംഘം വിവിധ ടീമുകളായി പട്രോളിങ് നടത്തുന്നുണ്ടെങ്കിലും കണ്ണുവെട്ടിച്ച് അര്‍ധരാത്രിയോടെ നാട്ടിലിറങ്ങി ഭീതിപരത്തുന്നത് പതിവായിരിക്കുകയാണ്. വ്യാപകമായി കൃഷിനശിപ്പിച്ചും മതിലുകള്‍ തകര്‍ത്തുമാണ് പി.ടി സെവന്‍ പുലര്‍ച്ചയോടെ കാടുകയറുന്നത്. കാട്ടാനശല്യം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ആനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങിരിക്കുകയാണ് നാട്ടുകാര്‍. 22നകം പിടികൂടിയില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കലക്ടര്‍, ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഇതിനിടെ ധോണി ജനവാസമേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി.ടി ഏഴാമനെ മയക്ക് വെടിവെച്ച് തളയ്ക്കുന്നതിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. ഈ സംഘം എത്തിയ ശേഷം രണ്ട് ദിവസത്തിനകം ആനയെ മയക്ക് വെടി വെച്ച് തളക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. ഇന്നലെയെയും ധോണി സെന്റ് തോമസ് നഗറില്‍ കാട്ടാന ഇറങ്ങിയെങ്കിലും വനം വകുപ്പ് തുരുത്തുകയായിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് പി ടി സെവന്റെ കാട്ടിലുള്ളില്‍ നിലയുറപ്പിച്ചിരിക്കുന്ന താവളം കണ്ടെത്തുന്നതിന് പരിശോധന നടത്തി. പി ടി സെവനെ കാട്ടാനക്കൂട്ടത്തില്‍ വേര്‍തിരിച്ച് ഒറ്റക്ക് കിട്ടുന്നതിനും വെടിവെക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുമാണ് കുങ്കിയാനകളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതിന് പുറമെ പുലര്‍ച്ചെ സമയങ്ങളില്‍ ആന പുറത്തിറങ്ങുന്നത് തടയുന്നതിനുആര്‍.ആര്‍.ടി വിവിധ ടീമുകളായി പട്രോളിംഗ് നടത്തുന്നുണ്ട്. മയക്ക് വെടിവെക്കുന്നതിനുള്ള ഉത്തരവ് കിട്ടിയാല്‍ പിടി കൂടുന്നതിനുള്ള ക്രമീകരണങ്ങളും വനം വകുപ്പ് രൂപം നല്‍കി കഴിഞ്ഞു. അതേസമയം പി.ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending