kerala
കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെ; നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെയുള്ള പ്രതിസന്ധികളില്‍ പെട്ട് കേരളത്തിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ ക്വാറി, ടിപ്പര്‍ മേഖലയിലെ സമരം കൂടിയായതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചേക്കും. 16,000 കോടി രൂപയുടെ ബില്ലുകളാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. കിഫ്ബിയാണ് ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, പി ഡബ്ലിയൂഡി, ഇറിഗേഷന്‍ വകുപ്പുകളിലും ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ മൂന്ന് വര്‍ഷമായിട്ടും മാറി നല്‍കിയിട്ടില്ല. കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാത്തതും അനാവശ്യ നിയന്ത്രണങ്ങളും കേരളത്തിലെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള സെക്യൂരിറ്റി തുകയും ഫീസും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തത് മൂലമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്യ സംസ്ഥാനത്ത് നിന്ന് നിര്‍മാണസാമഗ്രികള്‍ കൊണ്ടുവരുന്നത് അമിതഭാരമെന്ന് ആരോപിച്ച് തടയുന്നത്. മെറ്റല്‍, മണല്‍ എന്നിവയുടെ ലഭ്യത കുറവ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ക്വാറി, ക്രഷര്‍ ക്ഷാമം പരിഹരിക്കാന്‍ ഓരോ ജില്ലകളിലും മുന്‍കൈയെടുത്ത് പി പി പി മോഡലില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. എസ്റ്റിമേറ്റ് തയാറാക്കാത്തതും, ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസവുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് പ്രധാന കാരണം.
തെലങ്കാനയിലെ പോലെ സുതാര്യമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് കൃത്യമായി പൂര്‍ത്തിയാക്കാറില്ല. ഇത് കാരണം ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി എസ് ടിയിലെ ആശയക്കുഴപ്പം കാരണം കിട്ടാത്ത ബില്ലിന് ടാക്സ് അടയ്ക്കേണ്ട ഗതികേടിലാണ് പലരും. സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ തന്നെ നികുതി അടയ്ക്കണ്ട ഗതികേടിലാണ് കരാറുകാര്‍. സിമെന്റിനു ചുമത്തിയിട്ടുള്ള 28 ശതമാനം ജിഎസ്ടി കുറയ്ക്കണം.ആഡംബര വസ്തുക്കള്‍ക്ക് ചുമത്തുന്ന നികുതി സിമെന്റിനും ബാധകമാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നോക്കുകൂലി സംസ്കാരം മാറാതെ കേരളത്തില്‍ നിര്‍മാണ മേഖല വികസിക്കില്ല.
നോക്കുകൂലി ഇല്ലാതാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കയറ്റിറക്കു മേഖലക്കു പുറമേ ചില നിര്‍മാണ സ്ഥലങ്ങളിലും റെഡി മിക്സ് കോണ്‍ക്രീറ്റിനും മറ്റം നോക്കുകൂലി ചോദിക്കുന്ന പ്രവണത നിലനില്ക്കുന്നു. ഈ ദുഷ്പ്രവണത ഇല്ലാതാക്കാതെ നിര്‍മാണ മേഖല ഉള്‍പടെ കേരളത്തിന്റെ പൊതുവായ വികസനം അസാധ്യമാണെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികളായ നജീബ് മണ്ണേല്‍, എം.വി ആന്റണി, ബി. ചന്ദ്രമോഹന്, ജോളി വര്‍ഗീസ്, പ്രിന്‍സ് ജോസഫ്, സുനില്‍കുമാര്‍, ജോര്‍ജ് മാത്യു പാലാല്‍, മനോജ് മാത്യു, ജിബു പി മാത്യു, എന്നിവര്‍ പറഞ്ഞു.
kerala
സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദേശം
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

സംസ്ഥാനത്ത് കനത്ത മഴ. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്കും നിയന്ത്രണം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത ബുധനാഴ്ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം മഴ കനത്തതോടെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഇളക്കൊള്ളൂരില്‍ മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്