Connect with us

india

പശു ആരാധനയും ജാതിയും അയിത്തവും ഒരേ വ്യവസ്ഥിതിയുടെ ഭാഗം

4600 വര്‍ഷം മുമ്പ് സിന്ധുനദീതടസംസ്‌കാരകാലത്ത് കാലിവളര്‍ത്തലും പശുമാംസം ഭക്ഷിക്കലും നടന്നിരുന്നതായി 2020 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും നിന്നാണ് ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മണ്‍പാത്രങ്ങളും കണ്ടെത്തിയത്. ഇന്നത്തെ ഹിന്ദുത്വവാദികളുടെ ഈറ്റില്ലവും ഏതാണ്ടിവിടിയൊക്കെയാണെന്നതാണ് കൗതുകകരം !

Published

on

കെ.പി ജലീല്‍

പ്രണയം നശ്വരമായ ലോകൈക അനുഭവങ്ങളിലൊന്നാണ്. അതിനെ ഇല്ലാതാക്കാന്‍ മനുഷ്യനോ മൃഗങ്ങള്‍ക്കോ ആവില്ല. ജനിക്കുമ്പോള്‍ പ്രണയം ആരംഭിക്കുന്നു. ലോകത്തോട്, സഹജീവികളോട്, ജീവിതത്തോട്, സുഖസൗകര്യങ്ങളോട്, സഹപ്രവര്‍ത്തകരോട്, പൂക്കളോട്.. എല്ലാം തോന്നുന്നന വികാരമാണത്. പലരൂപത്തില്‍ പലതരത്തില്‍ അവ പ്രത്യക്ഷപ്പെടുന്നുവെന്ന ്മാത്രം. ഇണയോട് അല്ലെങ്കില്‍ എതിര്‍ലിംഗത്തോട് തോന്നുന്ന വികാരത്തെ അനുരാഗമെന്നും മുഹബത്തെന്നും എല്ലാം വിളിക്കുന്നു. പ്രണയത്തിന്റെ ഭാഗമാണ ്‌ലൈംഗികത. അതില്ലാതെ ജീവജാലങ്ങളും ഭൂമിയും ഇല്ലതന്നെ. നൈസര്‍ഗികമായ ചോദനകളിലൊന്നായ പ്രണയവും സ്‌നേഹവും ലൈംഗികതയും ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ എന്നേ കെട്ടടങ്ങിപ്പോകുമായിരുന്നു. പല ജീവി വര്‍ഗങ്ങളും കാലക്രമത്തില്‍ വംശനാശം സംഭവിക്കുന്നത് നമുക്ക് ചുറ്റും കാണാം. എല്ലാവരും ശ്രീബുദ്ധനോ യേശുക്രിസ്തുവോ ആകാത്തതുകൊണ്ടുതന്നെ മനുഷ്യരില്‍ മഹാഭൂരിപക്ഷവും ലൈംഗികതയെ ആസ്വദിക്കുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്യുന്നു. പുതിയ തലമുറകളാണ് യഥാര്‍ത്ഥത്തില്‍ ഭാവിയുടെ വിധാതാക്കള്‍.
സിന്ധുനദീതടത്തില്‍ ജനിച്ചവരെയാണ് ഇന്ത്യക്കാരെന്ന് പൊതുവെ വിവക്ഷിക്കപ്പെട്ടുവന്നത്. ഈ വാക്കില്‍നിന്നാണ ്ഹിന്ദു എന്ന പദം ഉണ്ടായത്. യൂറോപ്യന്മാര്‍ എന്നു പറയുന്നതുപോലെയാണ് ഹിന്ദുവും. ഇവിടേക്ക് കുടിയേറിയ സമൂഹം യൂറോപ്യന്മാരാണെന്നാണ ്ശാസ്ത്രം പറയുന്നത്. സിന്ധുനദിയുടെ മാത്രമല്ല, പഴയകാല മനുഷ്യസമൂഹം അധികവും ജീവിച്ചതും വളര്‍ന്നതും പുരോഗതി പ്രാപിച്ചതും പുഴകളുടെ തീരം പറ്റിയായിരുന്നു. മോഹന്‍ജെദാരോ, ഹാരപ്പന്‍ സാംസ്‌കാരികതകള്‍ ഇങ്ങനെയാണുണ്ടായത്. ആര്യസംസ്‌കാരം എന്നും ഇതിനെ വിളിക്കുന്നു.


ഇക്കാലത്ത് മനുഷ്യന് ഭക്ഷ്യവസ്തുവായി ഉണ്ടായിരുന്നത് പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ട മല്‍സ്യങ്ങളായിരുന്നു. മാംസവും ഇക്കൂട്ടര്‍ ആവോളം ഭക്ഷിച്ചിരിക്കണം. ദ്രാവിഡരെ തുരത്തി ആര്യന്മാര്‍ ഇക്കാലത്ത് ഉണ്ടാക്കിയെടുത്തതാണ് സസ്യഭുക്ക് സംസ്‌കാരം. അതിനവര്‍ ആശ്രയിച്ചത് പ്രധാനമായും പശുവിനെയായിരുന്നു. നിറയെ പാല്‍ചുരത്തുന്ന പശു അവര്‍ക്കൊരു അല്ഭുതമായിരുന്നു. പാല്‍കൊണ്ട് പലവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവരുണ്ടാക്കി. അതിനെ അവര്‍ പങ്കുവെച്ച് കഴിച്ചു. പുലി, കടുവ, ആന പോലുള്ളവ ഇങ്ങനെയായിരുന്നില്ലല്ലോ. യൂറോപ്യന്മാരുടെ നിറത്തോട് സാമ്യമുള്ളത് പശുവും ദ്രാവിരോട് സാമ്യമുള്ളത് എരുമയും പോത്തുമായിരുന്നു.
സ്വാഭാവികമായും പശു ആരാധനാമൃഗമായി മാറി. ഇക്കാലത്ത് തന്നെയാണ് ബ്രാഹ്മണ്യം അഥവാ ഉന്നതജാതിക്കാര്‍ എന്ന പദവി ഉണ്ടാകുന്നത്. ബ്രഹ്മാവ് അഥവാ ദൈവവുമായി അടുത്തവര്‍ എന്ന അര്‍ത്ഥത്തിലാണ് ബ്രാഹ്മണ്യം എന്ന പദം ഉണ്ടാകുന്നത്. മറ്റുള്ളവരെയൊന്നും മനുഷ്യരായി പോലും അവര്‍ കണ്ടിരുന്നില്ല. കീഴ്ജാതിക്കാരോട് അയിത്തം കല്‍പിച്ചതും ഇതുമായി ബന്ധപ്പെട്ടാണ്. ജന്മിത്വം ഉല്‍ഭവിക്കുന്ന ഘട്ടം. ചുരുക്കത്തില്‍ സിന്ധുനദിയും ബ്രാഹ്മണ്യ സവര്‍ണ സവര്‍ണവ്യവസ്ഥയും ജാതിവ്യവസ്ഥയും പോലെ തന്നെ അതിന്റെ ഭാഗം ചേര്‍ന്നതായിരുന്നു പശു ആരാധനയും. ഇന്ന് സിന്ധുനദീതട സംസ്‌കാരം 3300 മുതല്‍ 1300 ബിസി വരെ നീണ്ടുനിന്നിരുന്നതായാണ് ശാസ്ത്രവും ചരിത്രവും പറയുന്നത്. ഇക്കാലത്ത് നിലനിന്ന വ്യവസ്ഥിതിയെയാണ് ഇന്ന് ഹിന്ദുമതമെന്ന പേരില്‍ ഇന്ത്യയിലെ സംഘപരിവാരം വീണ്ടും കൊണ്ടാടുന്നത്. പ്രണയികളുടെ ദിനമായ ഫെബ്രുവരി 14ന് പശുക്കളെ ആലിംഗനം ചെയ്യാന്‍ കല്‍പിക്കുന്ന ബി.ജെ.പിയും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഫലത്തില്‍ പഴയ ബ്രാഹ്മണ്യ-ആര്യസംസ്‌കാരം തിരിച്ചുകൊണ്ടുവരികയും പഴയ ജാതിവ്യവസ്ഥയെ പരോക്ഷമായി ഉയര്‍ത്തിപ്പിടിക്കുകയുമാണ്. പ്രണയദിനത്തെ വെറുക്കുകയും പശുവിനെ ആലിംഗനം ചെയ്യാന്‍ കല്‍പിക്കുന്നവര്‍ തന്നെയാണ് ദലിതന്റെ പശു തന്റെ പറമ്പില്‍ കയറിയതിന് ദലിത് യുവതിയെ മരത്തില്‍കെട്ടി ക്രൂരമായി മര്‍ദിച്ചതെന്നത് ഇതോടൊന്നിച്ച് വായിക്കാവുന്നതാണ്.
4600 വര്‍ഷം മുമ്പ് സിന്ധുനദീതടസംസ്‌കാരകാലത്ത് കാലിവളര്‍ത്തലും പശുമാംസം ഭക്ഷിക്കലും നടന്നിരുന്നതായി 2020 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും നിന്നാണ് ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മണ്‍പാത്രങ്ങളും കണ്ടെത്തിയത്. ഇന്നത്തെ ഹിന്ദുത്വവാദികളുടെ ഈറ്റില്ലവും ഏതാണ്ടിവിടിയൊക്കെയാണെന്നതാണ് കൗതുകകരം !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

Trending