Culture
ബൊളീവിയോട് കടുത്ത തോല്‍വി: റഷ്യ ലോകകപ്പ് അര്‍ജന്റീനയുടെ നില പരുങ്ങലില്‍; മെസിക്ക് വിലക്ക്

സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമാണ് അര്‍ജന്റീനയെ കുഴക്കുന്നത്. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ ചീത്തവിളിച്ചതിനാണ് അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കു ഫിഫ നാലു രാജ്യാന്തര മല്‍സരങ്ങളില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നിര്‍ണായകമായ അടുത്ത യോഗ്യതാ മല്‍സരങ്ങള്‍ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാവും.
വിലക്ക് വന്നതോടെ വരാനിരിക്കുന്ന നാലു യോഗ്യതാ മത്സരങ്ങളിലും മെസ്സിയുടെ സാന്നിധ്യം നഷ്ടമാകും. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ഇന്ന്പുലര്‍ച്ചെ ബൊളീവിയയ്‌ക്കെതിരായി നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരവും മെസ്സിക്കു നഷ്ടമായിരുന്നു. നായകനില്ലാതെ മത്സത്തിനിറങ്ങിയ അര്‍ജന്റീനക്ക് ബൊളീവയയോട് 2-0 ന് വന്‍ തോല്‍വിയാണുണ്ടായത്.
ചിലെയ്‌ക്കെതിരായ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗള്‍ വിളിച്ചപ്പോഴാണ് താരം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയര്‍ത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതും മല്‍സരത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പതിനായിരം സ്വിസ് ഫ്രാങ്കും പിഴയായി മെസ്സി അടക്കണം. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജെ മിയാദോസ്‌ക്വി പറഞ്ഞു. മെസ്സിയുടെ പെരുമാറ്റത്തെക്കുറിച്ചു റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ ഒന്നുമില്ലായിരുന്നെന്നും മിയാദോസ്‌ക്വി പറഞ്ഞു. സംഭവം ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ വീഡിയോ പരിശേധനയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായി. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും അര്‍ജന്റീനന്‍ നായകന്‍ തയ്യാറായിരുന്നില്ല. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്.
റഷ്യ ആതിഥ്യം വഹിക്കുന്ന 2018ലെ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ യോഗ്യതാ മല്‍സരങ്ങളില്‍ മെസ്സി കളിച്ച ആറില്‍ അഞ്ചും അര്‍ജന്റീന ജയിച്ചു. എന്നാല്‍ മെസ്സിയില്ലാതെ മത്സരങ്ങളില്‍ ജയിച്ചത് എട്ടില്‍ ഒന്നു മാത്രമാണ്. ചിലിക്കെതിരായ മല്‍സരത്തില്‍ മെസ്സിയുടെ പെനല്‍റ്റി ഗോളിലാണ് അര്‍ജന്റീന 10നു ജയിച്ചത്. അതേസമയം ബൊളീവിയയോട് മെസില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇന്നലെയും തോല്‍വി വാങ്ങിയാണ് കയറിയത്.
ലോകകപ്പ് യോഗ്യതയ്ക്ക് ഇനി നാല് മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതില്‍ ലോക താരത്തിന് കളിക്കാനാകാത്തത് വരുന്ന ലോകകപ്പിലേക്കുള്ള അര്‍ജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് 2018 റഷ്യന്‍ ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്ന് ഏതാണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുള്ള ഒരേയൊരു ടീം. ചിലിക്കെതിരായ ജയത്തോടെ പത്തു ടീമുകളുള്ള തെക്കേ അമേരിക്കന്‍ റൗണ്ടില്‍ അര്‍ജന്റീന നിലവില്‍ മൂന്നാം സ്ഥാനത്താണ്. 14 മല്‍സരങ്ങളില്‍നിന്ന് പത്തു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ബ്രസീലിന് 33 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് 14 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റാണുള്ളത്. 23 പോയിന്റുള്ള യുറഗ്വാക്കും ചിലിക്കും പിന്നിലായി 14 മത്സരങ്ങളില്‍ നിന്നും 6 ജയവും 4 സമനിലയും 4 തോല്‍വിയുമായി 22 പോയന്റുമായി അര്‍ജന്റീന അഞ്ചാമതാണ്. ആദ്യ ഏഴിലുള്ള ഇക്വഡോര്‍ (20), പെറു (18), പരാഗ്വ (18)എന്നീ ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചെറിയ പോയിന്റിന്റെ മുന്‍തൂക്കമേയുള്ളൂ. ഇനി ഗ്രൂപ്പിലെ ഓരോ മല്‍സരങ്ങളും അതിനിര്‍ണായകമാണ്. ഈ ഘട്ടത്തില്‍ മെസ്സിക്ക് വിലക്കു കൂടി നിലവില്‍ വന്നത് അര്‍ജന്റീനയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയാണ്.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
Video Stories3 days ago
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി