Connect with us

india

ഹിജാബ് വിവാദവും മുസ്‌ലിം സംവരണവും നാല്‍പത് ശതമാനം കമീഷന്‍ വിവാദവുമേല്‍പ്പിച്ച പ്രഹരത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കും തിരിച്ചടികള്‍.

പശു ഇന്ത്യയില്‍ ഒരു പ്രധാന ഐക്കണായി മാറിയിട്ട് കാലം കുറെയായെങ്കിലും പശുവിന്റെ പാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുന്നത് രാജ്യത്ത് ആദ്യമാകാം.

Published

on

അഡ്വ. സജല്‍

നാനാ ജാതികള്‍ കൊണ്ട് സമ്പന്നമായ സംസ്ഥാനമാണ് കര്‍ണാടക. വൊക്കലിഗ, വീരശൈവ പോലുള്ള വിഭാഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ നിര്‍ണായകമാണ്. ജാതി രാഷ്ട്രീയം പ്രകടമായി കളിക്കാതെ ഒരു പാര്‍ട്ടിക്കും പിടിച്ചുനില്‍ക്കാനാവാത്ത കന്നഡ മണ്ണ്. റിസോര്‍ട്ട് രാഷ്ട്രീയവും പാതിരാവില്‍ ജനാധിപത്യവകാശ സംരക്ഷണത്തിനായി സുപ്രീകോടതിയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ടതും സീറ്റില്ലെന്ന് അറിയുമ്പോള്‍ ഇടം വലം നോക്കാതെ അടുത്ത പാര്‍ട്ടിയിലേക്ക് ചാടുന്ന എം. എല്‍.എമാരും ഹിജാബ്, ടിപ്പുസുല്‍ത്താന്‍, മുസ്‌ലിം സംവരണം, നാല്‍പതു ശതമാനം കമ്മീഷന്‍ അങ്ങനെ എന്തും ഏതും ചര്‍ച്ചാവിഷയമാകുന്ന പൊള്ളുന്ന തിരഞ്ഞെടുപ്പ്. എന്നാല്‍ ഇത്തവണ പുതിയൊരു ചര്‍ച്ചാവിഷയംകൂടി കിട്ടി. പശു ഇന്ത്യയില്‍ ഒരു പ്രധാന ഐക്കണായി മാറിയിട്ട് കാലം കുറെയായെങ്കിലും പശുവിന്റെ പാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുന്നത് രാജ്യത്ത് ആദ്യമാകാം. ‘അമുല്‍-നന്ദിനി’. രാജ്യത്ത് ക്ഷീരമേഖലയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന പാല്‍ ഉത്പാദക സംഘങ്ങള്‍. സംസ്ഥാനത്ത് ഇരുപത്തി നാല് ലക്ഷം ക്ഷീര കര്‍ഷകര്‍ നിര്‍ണായകമാകുന്ന നൂറിലധികം മണ്ഡലങ്ങള്‍, 30 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡാണ് നന്ദിനി. 1974ലാണ് കര്‍ണാടക ഡയറി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിതമാകുന്നത്. 1984ല്‍ പുനര്‍ നാമകരണം ചെയ്ത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്) എന്ന് മാറ്റി. സംസ്ഥാനത്തെമ്പാടുമായി 16 മില്‍ക്ക് യൂണിയനുകളാണ് കെ.എം.എഫിന് കീഴിലുള്ളത്. ഇരുപത്തി നാല് ലക്ഷം ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട 14,000 പാല്‍ സൊസൈറ്റികള്‍ ചേര്‍ന്നതാണ് കെ.എം.എഫ് പ്രതിദിനം 84 ലക്ഷം ലിറ്റര്‍ പാലാണ് കെ.എം. എഫ് വഴി സമാഹരിക്കപ്പെടുന്നത്. നന്ദിനി എന്ന ബ്രാന്‍ഡിനു കീഴില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങി ഉത്പന്നങ്ങളാണ് വിറ്റഴിക്കുന്നത്. തമിഴ്‌നാട് കഴിഞ്ഞാല്‍ താര രാഷ്ട്രീയ മേറെയുള്ള കന്നഡയില്‍ സൂപ്പര്‍ താരങ്ങളായിരുന്ന രാജ്കുമാര്‍, മകന്‍ പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ നന്ദിനി ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു.
രാജ്യത്തെ പാല്‍ ഉത്പാദന ഉത്പന്ന മേഖലയില്‍ കാലാകാലങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുന്ന അമുല്‍ സ്ഥാപിച്ചത് 1946 ലാണ്. അമുലിന്റെ മാതൃ സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ഏഇങങഎ) ഗുജറാത്തിലെ 2.6 മില്യന്‍ വരുന്ന ക്ഷീരോത്പാദകരുടെ കൂട്ടുസംരംഭമാണ്. ഈ സംഘടനയുടെ വ്യാപാര നാമമാണ് വാസ്തവത്തില്‍ അമൂല്‍. ഗുജറാത്തിലെ ആനന്ദില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനം ദീര്‍ഘകാലമായി നേട്ടമുണ്ടാകുന്ന സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്. ഇന്ത്യയിലെ ധവള വിപ്ലവത്തിനെ ത്വരിതപ്പെടുത്തിയതും അമൂല്‍ ആയിരുന്നു. അമൂലിന്റെ വിജയശില്‍പി മലയാളികൂടിയായ വര്‍ഗീസ് കുര്യനാണ്. ഗുജറാത്തില്‍ രാഷ്ട്രീയത്തിനതീതമായിയായിരുന്നു അമുലിന്റെ പ്രവര്‍ത്തങ്ങളെങ്കിലും ഇപ്പോള്‍ പൂര്‍ണമായും സംഘ്പരിവാര്‍ നിയന്ത്രണത്തിലമര്‍ന്നിരിക്കുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാലിന് എന്താണ് ഇത്ര പ്രസക്തി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ദേശീയ മാധ്യമങ്ങള്‍പോലും ഈ വിഷയം ചര്‍ച്ചക്കായി തിരഞ്ഞെടുത്തത്. പാലിനും തിരഞ്ഞെടുപ്പിനും പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഫലത്തില്‍ അങ്ങനെയല്ല. ഏപ്രില്‍ അഞ്ചാം തീയതി അമുല്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി ‘അമുല്‍ ഉത്പന്നങ്ങള്‍ ഇനി ബെംഗളൂരൂവിലുമെന്ന്’ ട്വീറ്റ് ചെയ്യുന്നു. ഗുജറാത്ത് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ പാല്‍ ഉത്പന്നങ്ങളാണ് അമുല്‍ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്. അമുല്‍, കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ തങ്ങളുടെ പാലും തൈരും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രഖ്യാപനമാണ് ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും വഴിതെളിച്ചത്. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയിലെ ഇടപെടല്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. 2022 ഡിസംബര്‍ മുപ്പതിന് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലാ മില്‍ക്ക് യൂണിയനന്‍ മെഗാ ഡയറി ഫാം ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഒരു പ്രസ്താവന നടത്തി. നന്ദിനിയെ അമുലുമായി ലയിപ്പിക്കാന്‍ പോകുന്നു എന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമുലും നന്ദിനിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൂന്നുകൊല്ലം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും പ്രഥമിക ക്ഷീര സംഘങ്ങള്‍ നിലവില്‍വരും എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്. കര്‍ണാടക മില്‍ക്ക് കോര്‍പറേഷന് എല്ലാ സാങ്കേതിക പിന്തുണയും സഹായവും അമുലില്‍നിന്ന് ലഭിക്കുമെന്നും ഈ മേഖലയില്‍ കര്‍ണാടകയും ഗുജറാത്തും യോജിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അത് സഹായകരമാകുമെന്നും അമിത്ഷാ പറഞ്ഞിരുന്നു. പക്ഷേ ഷായുടെ ഈ പ്രസ്താവനയ്‌ക്കെതിരേ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇപ്പോള്‍ ബംഗളൂരുവിലേക്ക് വരുന്നു എന്ന അമുലിന്റെ പ്രഖ്യാപനത്തെ അമിത്ഷായുടെ മുന്‍പത്തെ പ്രസംഗത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ലയിപ്പിക്കല്‍ എന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുന്നത്.

ബെംഗളൂരുവിലെ ഏറ്റവും വലിയ പാല്‍ വിതരണക്കാരാണ് നന്ദിനി. പ്രതിദിനം ഏകദേശം ഇരുപത്തി മൂന്ന് ലക്ഷം ലിറ്റര്‍ നന്ദിനി പാലാണ് ബെംഗളൂരുവില്‍ വിറ്റഴിക്കപ്പെടുന്നത്. അതായത് ആകെ വില്‍ക്കപ്പെടുന്നതിന്റെ ഏഴുപത് ശതമാനത്തോളം. നന്ദിനിയുടെ സ്വന്തം സ്ഥലത്തേക്ക് മേഖലയിലെ ഒന്നാമനായ അമുല്‍ എത്തുമ്പോള്‍ വിപണിയില്‍ കടുത്ത മത്സരത്തിന് വഴിവെച്ചേക്കും. മാത്രമല്ല ഇടനിലക്കാരുടെ കടന്നുവരവിനും ഇത് വഴിവക്കുമെന്നും കര്‍ണാടകയിലെ ക്ഷീരകര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്നുമാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കെ.എം.എഫിന്റെ കീഴില്‍ പാല്‍സംഭരണം കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ആരോപിക്കുന്നുണ്ട്. തൊണ്ണൂറ്റി ഒന്‍പത് ലക്ഷം ലിറ്ററില്‍നിന്ന് എഴുപത്തി ഒന്ന് ലക്ഷം ലിറ്ററായി കുറഞ്ഞെന്നും ഇത് കെ.എം.എഫിന് എതിരായ ഗൂഢാലോചനയുടെ ഭാഗമാണോ എന്നും ചോദ്യമുയര്‍ത്തുന്നു. കര്‍ണാടക വിപണിയില്‍ കടന്ന് പാലും തൈരും വില്‍ക്കാന്‍ മുന്‍പും അമുല്‍ ശ്രമിച്ചിരുന്നെന്നും അന്നത് സംഭവിക്കാന്‍ തങ്ങള്‍ അനുവദിച്ചില്ലന്നും എന്നാല്‍, ഇന്ന് സംസ്ഥാന സര്‍ക്കാര്‍ അവരെ സ്വാഗതം ചെയ്യുകയാണെന്നും കര്‍ഷകരെ ലക്ഷ്യമിട്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട് മുന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പ്രസിഡന്റ്. കൂടാതെ മോദിയെ ലക്ഷ്യമാക്കി കര്‍ണാടകയിലേക്കുള്ള താങ്കളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം കര്‍ണാടകക്ക് നല്‍കലാണോ അതോ കര്‍ണാടകയെ കൊള്ളയടിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്.

കെ.എം.എഫിനെ അമുല്‍ ശ്വാസംമുട്ടിയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ അമുലിനെ പിന്‍വാതിലിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അമുലിന് ബെംഗളൂരുവില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്നാണ് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി എസ് നേതാവുമായ കുമാരസ്വാമിയുടെ ആരോപണം. എന്നാല്‍ അമുല്‍ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും കര്‍ണാടകയിലേക്കുള്ള അമുലിന്റെ വരവിനെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറയുന്നത്. ബി.ജെ.പി നേതാവും എം.എല്‍.എയുമായ ബാലചന്ദ്ര ജര്‍ക്കിഹോളിയാണ് നിലവില്‍ കെ.എം.എഫിന്റെ ചെയര്‍മാന്‍. അമുലും നന്ദിനിയും ലയിപ്പിക്കാനുള്ള സാധ്യതയെ പ്രത്യക്ഷമായി തള്ളുന്നുണ്ടെങ്കിലും പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ അംഗീകരിക്കുന്നുമുണ്ട്. ഏകദേശം 50 ലക്ഷം വോട്ടര്‍മാര്‍ കെ.എം.എഫുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇതോടെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം കളത്തിലിറങ്ങുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന നന്ദിനി പാലേ വാങ്ങുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ഹിജാബ് വിവാദവും മുസ്‌ലിം സംവരണവും നാല്‍പത് ശതമാനം കമീഷന്‍ വിവാദവുമേല്‍പ്പിച്ച പ്രഹരത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കും ഇതിന്റെ തിരിച്ചടികള്‍. പഞ്ചാബിലേയും ഡല്‍ഹിയിലെയും കര്‍ഷക സംഘടനകളില്‍ കടന്നുകയറി ഭിന്നിപ്പ് ഉണ്ടാക്കിയ അതേ തന്ത്രം കന്നഡ മണ്ണില്‍ വേര് പിടിക്കാതെ പോയതിന്റെ അലയൊലികള്‍ ഇനിയുമുണ്ട്. ക്ഷീരോത്പാദനം മുഖ്യ ഉപജീവനമാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ ഷട്ടാറും ലാവിഡിയും നല്‍കിയതിനപ്പുറമായിരിക്കും ബി.ജെ.പിക്ക് കര്‍ണാടകയിലെ ധവള രാഷ്ട്രീയം നല്‍കുന്ന ഷോക്ക് ട്രീറ്റ്‌മെന്റ്. ബി.ജെ.പിയുടെ പതനത്തിന് കര്‍ണാടകയില്‍ തുടക്കംകുറിക്കുമോ? എല്ലാം ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വ്യക്തമാവും.

india

ബി.ജെ.പിക്ക് തോല്‍ക്കുമെന്ന ഭയം; പരിഭ്രാന്തരായ അവര്‍ എന്തും ചെയ്യും: ജയറാം രമേശ്

‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു. 

Published

on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഭയമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ജയറാം രമേശ് ബി.ജെ.പിയെ വിമര്‍ശിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനയ്യ കുമാറിന്റെ ശരീരത്തിലേക്ക് ചിലര്‍ കറുത്ത മഷി ഒഴിച്ച് കൊണ്ട് ആക്രമിച്ചത്. പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെ ന്യൂ ഉസ്മാന്‍പൂര്‍ ഏരിയയിലെ എ.എ.പി ഓഫീസിന് പുറത്ത് വെച്ചായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ബി.ജെ.പി ഇത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. പരിഭ്രാന്തി കാരണം അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തോല്‍വി ഭയന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഇപ്പോള്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഓര്‍ക്കുക, കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് ഗാന്ധിയുടെ ആശയങ്ങളാണ്. ഗോഡ്സെയുടേതല്ല. ഞങ്ങളുടെ ഐഡന്റിറ്റി ഭയക്കുന്നവരുടേതല്ല, നീതിക്ക് വേണ്ടി പോരാടുന്നവരുടേതാണ്,’ ജയറാം രമേഷ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം അവര്‍ ചിത്രത്തിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ്, ക്രിമിനല്‍ ഭരണകൂടത്തിന്റെ എല്ലാ ആക്രമണ പദ്ധതികളെയും തടയാന്‍ ഇന്ത്യാ സഖ്യം ഒരുക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി യുടെ വൃത്തികെട്ട തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യാ സഖ്യത്തിലെ എല്ലാവരും കനയ്യക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ത്തത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പി എം.പി മനോജ് തിവാരിയാണ്. രണ്ട് തവണ എം.പിയും ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനുമായിട്ടുള്ള ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവും മാധ്യമ പബ്ലിസിറ്റി വിഭാഗം മേധാവിയുമായ പവന്‍ ഖേര പറഞ്ഞു.
അതേസമയം, സിറ്റിങ് എം.പിയായ തിവാരി തന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതിയില്‍ നിരാശനാണെന്നും അതിനാലാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചതെന്നും കനയ്യകുമാര്‍ പറഞ്ഞു.

Continue Reading

india

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

Published

on

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.​ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇന്ത്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

”സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ.

എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.

നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.

Continue Reading

india

അദാനി, ഇലക്ടറല്‍ ബോണ്ട് എന്നിവയില്‍ ഉത്തരമില്ല, ആ ഭയമാണ് മോദി സംവാദത്തിന് വരാത്തതിന്റെ കാരണം: രാഹുല്‍ ഗാന്ധി

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംവാദത്തിന് തയ്യാറാവാത്തതില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മോദിക്ക് സാധിക്കില്ല. അതാണ് സംവാദത്തിന് വരാന്‍ തയ്യാറാവാത്തതിന്റെ കാരണമെന്ന് രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി, അംബാനി എന്നിവരില്‍ നിന്ന് കോണ്‍ഗ്രസിന് ധാരാളം പണം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പക്ഷെ അത് അന്വേഷിക്കാന്‍ അദ്ദേഹം ധൈര്യപ്പെടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പധാനമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ഞാന്‍ സംവാദത്തിന് തയ്യാറാണ്. പക്ഷെ അദ്ദേഹം വരില്ലെന്ന് എനിക്ക് ഉറപ്പാണ്. മോദിയോട് ഞാന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം അദാനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമെന്താണെന്നാണ്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് ചോദിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കിയാല്‍ മാത്രമേ സംവാദം അവസാനിപ്പിക്കുള്ളൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ
ഏഴ് ലോക്‌സഭാ സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പാക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending