Connect with us

kerala

”മന്ത്രി വീണ ജോർജിന്റെ പ്രസ്താവന തെറ്റായിപ്പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല”!

മരണത്തിന് എക്സ്പീരിയൻസുമായി ടൈ അപ് ഇല്ല എന്ന് മന്ത്രിയോട് പറയാൻ അവർക്കു സൗകര്യമില്ല എന്നുള്ളത് നമ്മൾ തിരിച്ചറിയണം..

Published

on

മന്ത്രി വീണ ജോര്‍ജ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് പരിചയക്കുറവുണ്ടെന്ന് പറഞ്ഞതിനെ വിമര്‍ശിച്ച് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് മൃദുലദേവി. അവരുടെ ഫെയ്‌സ്ബുക് പോസ്റ്റ്:
”മന്ത്രി വീണ ജോർജിന്റെ പ്രസ്താവന തെറ്റായിപ്പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. താൻ പറഞ്ഞതിൽ തെറ്റില്ല എന്നവരും വിശ്വസിക്കുന്നു ഇടതുപക്ഷം എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് വീണ ജോർജ് എന്ന വ്യക്തിയെ മന്ത്രി പദത്തിൽ എത്തിച്ചത്. അധികാര കസേര പോകാതിരിക്കുവാനുള്ള തുറുപ്പു ചീട്ടായി അവരെ ഉപയോഗിക്കുകയാണ് പാർട്ടി ചെയ്തത്. വീണ ജോർജിനേക്കാൾ കഴിവുള്ള പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നിട്ടും അവർ തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായത് അവർ ജനിച്ച സമുദായത്തിലെ ആളുകളുടെ വോട്ടു പ്രതീക്ഷിച്ചാണ്.മേടയിലച്ചന്മാരെ കയ്യിലെടുക്കുവാനും, ക്രിസ്ത്യൻ വോട്ട് പോകാതിരിക്കുവാനും കണ്ടെത്തിയ ആ ജനപ്രതിനിധി സ്നേഹോഷ്മളതയുടെ സ്ത്രീവാദം പറയണമെന്ന് ജനം ശഠിക്കരുത്.. മറ്റേതൊക്കെ രംഗത്ത് അവർ പ്രാഗത്ഭ്യം കൈവരിച്ചിട്ടുണ്ടെങ്കിലും സ്ത്രീവാദം രാഷ്ട്രീയശരികളോടെ സംസാരിക്കാൻ മറ്റൊരു പാടവം വേണം. വിദേശ രാജ്യങ്ങളിലെ സ്ത്രീ പ്രതിനിധികൾ ദുരന്തമുഖങ്ങളിൽ സംസാരിക്കുന്ന വീഡിയോകൾ നോക്കുക. കൃത്യമായ ഫെമിനിസ്റ്റ് ചിന്താധാരകൾ ഉള്ള ആ ജനപ്രതിനിധികൾ അവസരത്തിനൊത്തുയരും. പാർട്ടിക്ക് കസേര ഉറപ്പിക്കുവാൻ മണ്ഡലത്തിലെ ജനങ്ങളുടെ ജാതി നോക്കി നിർത്തി വിജയിപ്പിച്ച ജനപ്രതിനിധിയോട് വൈകാരിക ശരികൾ, രാഷ്ട്രീയ ശരികൾ ഇവയെല്ലാം ശരിയാക്കണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങണ്ടെ പാർട്ടി ക്കുഞ്ഞോള് എന്ത്‌ പറഞ്ഞാലും ഞങ്ങൾ കൾച്ചറൽ കുഞ്ഞോൾ അതൊക്കെ വെളുപ്പിച്ചെടുക്കും എന്ന പതിവ് നയവുമായി സഖാസാംസ്‌കാരികർ രംഗത്ത് വന്നിട്ടുണ്ട്.. മരണത്തിന് എക്സ്പീരിയൻസുമായി ടൈ അപ് ഇല്ല എന്ന് മന്ത്രിയോട് പറയാൻ അവർക്കു സൗകര്യമില്ല എന്നുള്ളത് നമ്മൾ തിരിച്ചറിയണം.. രാജാവിന്റെ ഉടുമുണ്ട് ചിത്രത്തുന്നൽ പിടിപ്പിച്ചതാണെന്ന് ഒരുളുപ്പുമില്ലാതെ നമ്മൾ ഏറ്റു പറയണം.. സംഭവം ക്ലിയർ!!!
പ്രത്യേക അറിയിപ്പ് ::മൃദുല മാപ്പ് പറയില്ല!”
-മൃദുലദേവി.

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending