Connect with us

News

ഐ.പി.എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ് പോരാട്ടം

സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്‌നങ്ങളുണ്ട്.

Published

on

ചെന്നൈ: ചെപ്പോക്കില്‍ ഇത് വരെ നടന്ന കളിയായിരിക്കില്ല: ഇനി. ഇന്ന് ഐ.പി.എല്ലില്‍ ആദ്യ പ്ലേ ഓഫ് പോരാട്ടമാണ്. കാണികളുടെ സ്വന്തം ചെന്നൈ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ. ജയിച്ചാല്‍ നേരിട്ട് ഫൈനല്‍ എന്‍ട്രി. തോറ്റാല്‍ ഒരു ചാന്‍സു കുടിയുണ്ടാവും. സീസണിലെ രണ്ട് മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തീപ്പാറുമെന്നുറപ്പ്.

സ്വന്തം വേദിയില്‍ കാണികളുടെ നിറഞ്ഞ പിന്തുണയിലും ചെന്നൈക്ക് പ്രശ്‌നങ്ങളുണ്ട്. റിഥുരാജ് ഗെയിക്‌വാദും ഡിവോണ്‍ കോണ്‍വേയും നല്‍കുന്ന നല്ല തുടക്കത്തെ പ്രയോജനപ്പെടുത്തുന്നതില്‍ മധ്യനിര പലപ്പോഴും പ്രകടിപ്പിക്കുന്ന ആലസ്യം പ്രശ്‌നമാണ്. അമ്പാട്ട് റായിഡു, അജിങ്ക്യ രഹാനേ, ശിവം ദുബേ എന്നിവരാണ് മധ്യനിരയുടെ കരുത്ത്. ഇവരില്‍ ആരും സ്ഥിരത പ്രകടിപ്പിക്കുന്നില്ല. തമ്മില്‍ ഭേദം ദുബേയാണ്. നായകന്‍ മഹേന്ദ്രസിംഗ് ധോണി നേരത്തെ വരണമെന്നത് ഗ്യാലറിയുടെ ആവശ്യമാണ്.

പക്ഷേ ഇത് വരെയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം രവിന്ദു ജഡേജയും കഴിഞ്ഞ് ഏഴാമനായോ എട്ടാമനായോ ആണ് വരുന്നത്. പ്ലേ ഓഫില്‍ മഹി നേരത്തെ വന്നാല്‍ ടീമിന് വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ബൗളിംഗില്‍ ദീപക് ചാഹര്‍ പരുക്കില്‍ നിന്ന് മുക്തനായി വന്നപ്പോവും എതിരാളികളെ പേടിപ്പിക്കുന്ന സീമര്‍മാരില്ല. ലസിത് മലിങ്കയെ അനുസ്മരിപ്പിക്കുന്ന യുവ സീമര്‍ മതീഷ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരായിരുന്നു ചാഹറിന്റെ അഭാവത്തില്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റ്് നോക്കിയിരുന്നത്. അപാര മികവിലാണ് ഗുജറാത്ത് കളിക്കുന്നത്. അവസാന മല്‍സരത്തില്‍ വിജയം അപ്രസക്തമായിട്ടും പ്രതികൂല സാഹചര്യത്തിലും ശുഭ്മാന്‍ ഗില്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തില്‍ അവര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ജയിച്ചു. വൃദ്ധിമാന്‍ സാഹ മാത്രമാണ് അസ്ഥിരക്കാരന്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരെല്ലാം വലിയ സ്‌ക്കോര്‍ നേടാന്‍ മിടുക്കരാണ്. ബൗളിംഗില്‍ ചെന്നൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഗുജറാത്ത്. റാഷിദ് ഖാന്റെ സാന്നിദ്ദ്യമാണ് ടീമിന്റെ വലിയ ബൗളിംഗ് ആയുധം. മുഹമ്മദ് ഷമി പവര്‍ പ്ലേ ഘട്ടത്തില്‍ പ്രതിയോഗികള്‍ക്ക് ഭീഷണിയാണ്. മല്‍സരം വൈകീട്ട് 7-30 മുതല്‍.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

india

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

Published

on

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

Trending