Culture
സ്പാനിഷ് ലീഗ്: മാലഗയോട് ബാഴ്‌സ തോറ്റത് രണ്ട് ഗോളിന്

മാലഗ: സ്പാനിഷ് ലീഗില്‍ ദുര്‍ബലരായ മാലഗയോട് തോല്‍വി വഴങ്ങിയത് കിരീടം നിലനിര്‍ത്താനുള്ള ബാര്‍സലോണയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായി. റയല്‍ മാഡ്രിഡിനെ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ തളച്ചതിനു ശേഷം എവേ ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ എതിരില്ലാത്ത രണ്ടു ഗോളിനാണ് മുട്ടുമടക്കിയത്. തോല്‍വിക്കു പുറമെ സൂപ്പര്‍ താരം നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ടത് ലൂയിസ് എന്റക്വെയുടെ ടീമിന് ആഘാതമായി.
ആദ്യ പകുതിയില്‍ മുന്‍ ബാര്‍സ തരാം സാന്‍ഡ്രോ റമീറസും 90-ാം മിനുട്ടില്‍ ജൊനാതന്‍ മെനന്റസുമാണ് ബാര്‍സോണയുടെ വലയില്‍ പന്തെത്തിച്ചത്. പ്രത്യാക്രമണത്തില്‍ നിന്നുള്ള ഇരുഗോളുകളും സ്പാനിഷ് ചാമ്പ്യന്മാരുടെ പ്രതിരോധത്തിലെ ദൗര്‍ബല്യം തുറന്നു കാട്ടുന്നതായി.
റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള സ്പാനിഷ് ഡര്‍ബി 1-1 ല്‍ അവസാനിച്ചതോടെ, മലാഗയെ തോല്‍പ്പിച്ചാല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താം എന്ന കണക്കുകൂട്ടലോടെയാണ് ബാര്‍സ ലാ റോസലിദയില്‍ ഇറങ്ങിയത്. 2003-നു ശേഷം അവിടെ തോറ്റിട്ടില്ലെങ്കിലും ആദ്യപാദത്തില്‍ ബാര്‍സയെ നൗകാംപില്‍ സമനിലയില്‍ തളച്ച മാലഗയില്‍ നിന്ന് ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നു.
16-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബ അന്തരീക്ഷത്തിലൂടെ നല്‍കിയ ലോങ് ബോള്‍ നെഞ്ചില്‍ നിയന്ത്രിച്ച ലൂയിസ് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചെന്ന് കരുതിയെങ്കിലും ഗോള്‍കീപ്പര്‍ കാര്‍ലോസ് കമേനിയുടെ കണക്കുകൂട്ടല്‍ ഗോള്‍ നിഷേധിച്ചു. ഗോള്‍ ഏരിയയില്‍ നിന്ന് പന്ത് അടിച്ചകറ്റുന്നതില്‍ ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെയ്ഗന്‍ വരുത്തിയ പിഴവില്‍ നിന്ന് മാലഗക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും 30 വാര അകലെ നിന്ന് ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യം വെക്കുന്നതില്‍ റേച്ചിയോക്ക് പിഴച്ചത് സന്ദര്‍ശകരുടെ ഭാഗ്യമായി.
ഗോള്‍ കണ്ടെത്താന്‍ വേണ്ടി പ്രതിരോധം മറന്ന് എതിര്‍ഹാഫില്‍ തമ്പടിച്ചതാണ് അര മണിക്കൂര്‍ പിന്നിട്ടയുടനെ ബാര്‍സക്ക് തിരിച്ചടിയായത്. സ്വന്തം ബോക്‌സിനു സമീപത്തു നിന്ന് യുവാന്‍ കാര്‍ലോസ് നീട്ടിനല്‍കിയ പന്ത് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് ഓടിപ്പിടിച്ചെടുത്ത സാന്‍ഡ്രോ റാമിറസ് ടെര്‍സ്റ്റെയ്ഗന്റെ ഇടതുവശം ചേര്‍ന്ന് നിലംപറ്റെയുള്ള ഷോട്ടിലൂടെ വലകുലുക്കി.
65-ാം മിനുട്ടില്‍ അനാവശ്യമായ ഫൗളില്‍ ഡീഗോ യോറന്റെയെ വീഴ്ത്തിയതിന് നെയ്മര്‍ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും കണ്ടതോടെ ബാര്‍സ പത്തുപേരായി ചുരുങ്ങി. 27-ാം മിനുട്ടില്‍ എതിര്‍ടീമിന്റെ ഫ്രീകിക്ക് പൊസിഷനു മുന്നിലിരുന്ന് ബൂട്ട് കെട്ടിയതിനാണ് റഫറി ജീസസ് ഗില്‍ ബ്രസീല്‍ താരത്തിന് ആദ്യ മഞ്ഞക്കാര്‍ഡ് കാണിച്ചത്. ലാലിഗയിലെ ആദ്യ ചുവപ്പുകാര്‍ഡ് കണ്ട നെയ്മര്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മൈതാനം വിട്ടത്.
70-ാം മിനുട്ടില്‍ റഫറിയുടെ കരുണ കൊണ്ടുമാത്രം ബാര്‍സ ഒരു ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. 19-കാരന്‍ പെനാരന്‍ഡ ലോങ്‌ബോള്‍ ചെസ്റ്റ് ചെയ്ത് വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചു. പാസ് തുടങ്ങുമ്പോള്‍ വെനിസ്വെലന്‍ താരം ഓഫ്‌സൈഡ് പൊസിഷനില്‍ ആയിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി. ലൂയിസ് സുവാരസ് ബോക്‌സിന്റെ അതിര്‍ത്തിക്കുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും പെനാല്‍ട്ടി അനുവദിക്കാതെ റഫറി ഫ്രീകിക്ക് നല്‍കിയത് ബാര്‍സക്ക് തിരിച്ചടിയായി.
സമനില ഗോള്‍ കണ്ടെത്തുന്നതിനായി ബാര്‍സ എതിര്‍ ഗോള്‍മുഖത്തിനു ചുറ്റും വട്ടമിടുന്നതിനിടെ കളിയുടെ വിധിയെഴുതി മാലഗയുടെ രണ്ടാം ഗോള്‍ വന്നു. സ്വന്തം ഹാഫില്‍ നിന്് തുടങ്ങിയ നീക്കത്തിനൊടുവില്‍ ഗോള്‍കീപ്പര്‍ക്കു തൊട്ടുമുന്നില്‍ വെച്ച് പാബ്ലോ ഫൊര്‍നാല്‍സ് നല്‍കിയ പാസില്‍ നിന്ന് ജോണി മെനാന്റസ് അനായാസം വലകുലുക്കുകയായിരുന്നു.
ബാര്‍സയേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച റയല്‍ മൂന്ന് പോയിന്റെ ലീഡോടെ (72 പോയിന്റ്) ലീഗില്‍ വ്യക്തമായി ലീഡ് ചെയ്യുകയാണ്. ഈ മാസം 24-ന് സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ ബാര്‍സ നേടിയാലും മറ്റ് മത്സരങ്ങളില്‍ ജയം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ റയലിന് കിരീടത്തില്‍ മുത്തമിടാം.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ മൂന്നു ഗോളിന് ഗ്രാനഡയെ വീഴ്ത്തി. ഇറ്റാലിയന്‍ താരം സിമോനെ സാസയുടെ ഇരട്ട ഗോളുകളാണ് വലന്‍സിയയുടെ ജയമുറപ്പിച്ചത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന