Connect with us

kerala

സാങ്കേതികവിദ്യ മുന്നേറുമ്പോഴും മനുഷ്യത്വം പ്രധാനം: ഉസ്മാനലി കുഡൈബര്‍ഗന്‍

ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്‍കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു.

Published

on

സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും കൈപ്പിടിയിലെത്തുമ്പോഴും ജനങ്ങളുടെ ആരോഗ്യക്ഷേമരംഗത്ത് മനുഷ്യത്വത്തിന് പ്രാധാന്യം കുറയുന്നില്ലെന്ന് കിര്‍ഗിസ്ഥാന്‍ അലത്തോ അന്താരാഷ്ട്ര സര്‍വകലാശാല ഡീന്‍ ഡോ. ഉസ്മാനലി കുഡൈബര്‍ഗന്‍. കോട്ടക്കലില്‍ രണ്ടുദിവസമായി നടന്ന ചന്ദ്രിക എജുക്കേഷണല്‍ എകസ്‌പോയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ വലിയ തൊഴിലവസരമാണ് വരും കാലത്ത് വരാന്‍ പോകുന്നത്. സൗകര്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണരീതി വ്യത്യാസപ്പെടുന്നു. കൂടുതല്‍ പേര്‍ പ്രായമായവരായി മാറും. ഇവരുടെ ക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. അപ്പോള്‍ മനുഷ്യത്വപരമായി ഇടപെടുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്‍കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു. ജവാദ്, ഹാരിസ് മടപ്പള്ളി, ഡോ. ഫിറോസലി തുടങ്ങിയവരും രണ്ടാംദിനം സംസാരിച്ചു.
.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് വസന്തം: ആവേശക്കടലായി സത്യപ്രതിജ്ഞാ ചടങ്ങ്

ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Published

on

കൊല്ലം : ​കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം കോർപ്പറേഷൻ ഭരണചക്രത്തിലേക്ക് യു.ഡി.എഫ് ആവേശപൂർവ്വം ചുവടുവെച്ചു. ക്യു.എ.സി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
​രാവിലെ മുതൽ തന്നെ കൊല്ലം നഗരം യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനങ്ങളെക്കൊണ്ട് സജീവമായിരുന്നു. 11.30-ന് നിശ്ചയിച്ച ചടങ്ങിലേക്ക് മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയിച്ച കൗൺസിൽ അംഗങ്ങൾ എത്തിച്ചേർന്നത്. ത്രിവർണ്ണ പതാകകളും ലീഗിന്റെ ഹരിത പതാകയും ആർ.എസ്.പിയുടെ ചുവന്ന കൊടികളും ആകാശത്ത് ഒരേപോലെ പാറിപ്പറന്നത് മുന്നണിയുടെ ഐക്യവിളംബരമായി മാറി.
​ജില്ലാ കളക്ടർ നിയന്ത്രണം ഏറ്റെടുത്തതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി. മുതിർന്ന അംഗമായ കോൺഗ്രസിലെ ഡോ. ഉദയ സുകുമാരന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷൻ ക്രമമനുസരിച്ച് മറ്റ് അംഗങ്ങൾ ഡോ. ഉദയ സുകുമാരന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
​നിയുക്ത മേയർ എ.കെ. ഹഫീസിന്റെ പേര് 47-ാമതായി വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ആവേശഭരിതരായ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. മുസ്‌ലിം ലീഗിലെ എ. സദഖത്ത് 34-ാമതായും മാജിത വഹാബ് 36 മത് ആയും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഉയർന്ന ആവേശം ഭരണമാറ്റത്തിന്റെ തിളക്കം വിളിച്ചോതുന്നതായിരുന്നു.
​വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് അംഗങ്ങൾ ഈശ്വരനാമത്തിലും മുസ്‌ലിം ലീഗ് അംഗങ്ങൾ അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ആർ.എസ്.പി അംഗങ്ങൾ ദൃഢ പ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. ബി.ജെ.പി അംഗങ്ങളിൽ ഭൂരിഭാഗവും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടുപേർ അയ്യപ്പനാമത്തിലും ഒരാൾ കൂനമ്പായികുളം അമ്മയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
​സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അംഗങ്ങൾ കോർപ്പറേഷൻ കൗൺസിൽ ഹാളിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. കണ്ണൂരിലെ അയ്യങ്കുന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ് കൊമ്പന്‍. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊമ്പനെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരിക്കുകയാണ്.

മൂന്ന് മണിയോടെ ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്തുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പ് നേരത്തെ അറിയിച്ചത്. കരിക്കോട്ടക്കര പൊലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Continue Reading

kerala

കോഴിക്കോട് മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി

പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Published

on

കോഴിക്കോട്: മൂന്നാലിങ്കലില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കണ്ടി സ്വദേശി യാസിന്‍ അറാഫത്തിനാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

വാക്കുതര്‍ക്കം രൂക്ഷമായതിനിടെ മകന്‍ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് കുത്തിയതെന്നാണ് അച്ഛന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെയും മറ്റൊരു മകന്‍ മുഹമ്മദ് ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മകന്‍ നിരന്തരം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അബൂബക്കര്‍ സിദ്ദിഖ് നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

Continue Reading

Trending