Connect with us

kerala

സി.പി.എമ്മിന്റെ ദുഷ്പ്രചാരണം തിരിഞ്ഞു കൊത്തുന്നു; എം.പിമാര്‍ സമര്‍പ്പിച്ചത് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ തുകക്കുള്ള പദ്ധതികള്‍

കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്.

Published

on

ലുക്മാന്‍ മമ്പാട്

കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്. സംസ്ഥാനത്തെ 20 ലോക്സഭ എംപിമാര്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനേക്കാള്‍ തുക്ക്കുള്ള പദ്ധതികള്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അവ നടപ്പിലാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടാണ് രേഖകള്‍ വ്യക്തമാക്കുന്നു.

ചില എംപിമാരുടെ ഫണ്ട് വിനിയോഗത്തില്‍ ചെറിയ കുറവുണ്ടെന്നാണ് ‘എംപി എല്‍എഡിഎസ്’ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വളച്ചൊടിച്ചാണ് തിരഞ്ഞെടുപ്പ് ലാക്കാക്കി സിപിഎം കളള പ്രചാരണം നടത്തുന്നത്. ഫണ്ട് കിട്ടാത്തതിനാല്‍ വിനിയോഗ ശതമാനം കുറഞ്ഞ എംപിമാര്‍ പോലും തങ്ങള്‍ക്ക് നിലവില്‍ അനുവദിച്ചതിന്റെ ഇരട്ടി തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഇതേ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുപ്രകാരം നാലര വര്‍ഷത്തിനിടയില്‍ 17 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ എംപിക്കും കൊടുക്കേണ്ടത്. (കോവിഡിന്റെ പേരില്‍ ഫണ്ട് വെട്ടിക്കുറച്ചിരുന്നു) എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം എംപിമാര്‍ക്കും ഏഴ് കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്ത് നല്‍കിത്.

ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയപ്പോഴും എം.പിമാരായ രാഹുല്‍ ഗാന്ധി 16.17 കോടി, ഇ.ടി മുഹമ്മദ് ബഷീര്‍ 13.98 കോടി, ശശി തരൂര്‍ 22.14 കോടി, ഡോ. അബ്ദുസമദ് സമദാനി 6.36 കോടി, കെ.മുരളീധരന്‍ 27.72 കോടി, ടി.എന്‍ പ്രതാപന്‍ 24.76 കോടി, തോമസ് ചാഴിക്കാടന്‍ 18.54, ആന്റോ ആന്റണി 26.55 കോടി, വി.കെ ശ്രീകണ്ഠന്‍ 13.60 കോടി, കെ. സുധാകരന്‍ 11.62 കോടി, ഹൈബി ഈഡന്‍ 14.29 കോടി, അടൂര്‍ പ്രകാശ് 17.96 കോടി, രമ്യ ഹരിദാസ് 13.25 കോടി, കൊടിക്കുന്നില്‍ സുരേഷ് 30.93 കോടി, ബെന്നി ബഹനാന്‍ 26.44 കോടി, എം.കെ രാഘവന്‍ 13.02 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 12.89 കോടി, ഡീന്‍ കുര്യാക്കോസ് 17.51 കോടി, എ.എം ആരിഫ് 16.17 കോടി തുകകള്‍ക്കുള്ള അധിക പദ്ധതി നിര്‍ദ്ദേശമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചത്.

ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മന:പൂര്‍വ്വം പദ്ധതിനടത്തിപ്പ് വൈകിപ്പിക്കുന്നതായും, നിശ്ചിത ഇടവേളകളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍. സിപിഎം സര്‍വ്വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റക്കുറച്ചില്‍. എംപി ഫണ്ടില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതിലുപരിയായി ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് എംപി എല്‍എഡിഎസ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു തന്നെ വ്യക്തമാണ്.

പദ്ധതി നടപ്പിലാക്കുന്നതും പൂര്‍ത്തീകരികുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെയും സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരംവാദിത്തവുമാണ്. എം.കെ രാഘവന്‍ എം.പി കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ മെല്ലെപ്പോക്കില്‍ തുറന്നടിച്ച് പരാതി നല്‍കിയിരുന്നു. ഫണ്ട് വിനിയോഗം താളെ തെറ്റിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണകൂടത്തിനും വന്ന വീഴ്ചയുടെ പേരില്‍ സി.പി.എം പുകമറ സൃഷ്ടിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ചവരുടെ പട്ടികയിലാണ് സംസ്ഥാനത്തെ എം.പിമാരെല്ലാമുളളത്. ത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള സിപിഎം ശ്രമം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending