Connect with us

Video Stories

പുതുപ്പള്ളിയിലെ ഭൂരിപക്ഷം: ഞെട്ടൽ മാറാതെ സിപിഎം; മുഖ്യമന്ത്രിയെ നോക്കി നേതാക്കളും അണികളും

പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല.

Published

on

കെ .പി ജലീൽ

പുതുപ്പള്ളിയിൽ സംഭവിച്ച വൻ തോൽവിക്ക് ഉത്തരവാദിയാര് ഈ ചോദ്യത്തിന് മറുപടി കാത്തിരിക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കളും അണികളും. പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ നിലകൊള്ളുമ്പോൾ അദ്ദേഹത്തിന് ആര് മണികെട്ടും എന്ന ചോദ്യമാണ് അടക്കം പറച്ചിൽ ആയി സിപിഎമ്മിനുള്ളിൽ ഉയർന്നിരിക്കുന്നത് .സിപിഐ പരോക്ഷമായി പ്രതികരിച്ചെങ്കിലും സിപിഎമ്മിനകത്ത് നിന്ന് ആരും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിട്ടില്ല. സർക്കാരിൻറെ ദോഷങ്ങളാണ് വൻ തിരിച്ചടിക്ക് കാരണമെന്നാണ് അണികളിൽ പലരും ധരിക്കുന്നത്.

പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. വിജയിച്ചാലും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം വ്യത്യാസമേ ഉണ്ടാവു എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. അണികളും ഇത് ഏറ്റുപിടിച്ചിരുന്നു. സഹതാപ തരംഗം യുഡിഎഫിന് അനുകൂലമാകുമെന്ന് പ്രചരിപ്പിച്ചെങ്കിലും ഭരണവിരുദ്ധ വികാരം കൂടി ചേർന്നാണ് കനത്ത തോൽവിയിലേക്ക് സിപിഎം സ്ഥാനാർത്ഥി എത്തിച്ചേർന്നത് .മൂന്നുതവണ ഒരേ മണ്ഡലത്തിൽ തോൽക്കുന്ന അപഖ്യാതി ജയ്ക് സി തോമസിന് വരുത്തിവെച്ചത് സിപിഎം നേതൃത്വത്തിലെ ചിലരെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സർക്കാരിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നേരിടനാവാതെ കുഴങ്ങുകയായിരുന്നു പാർട്ടി അണികൾ. പ്രചാരണത്തിൽ നേരിട്ട് എത്തിയപ്പോഴും പിണറായി വിജയൻ ഇതിന് വ്യക്തമായ മറുപടി പറഞ്ഞില്ല.

ഓണക്കാലത്തെ ‘പൊളിവചനങ്ങൾ ‘എന്നു മാത്രമാണ് അദ്ദേഹം പ്രചാരണ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പറഞ്ഞത് . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങി എന്ന കേന്ദ്രസർക്കാരിലെ ഏജൻസി തന്നെ വ്യക്തമാക്കിയിട്ടും അതിനു മറുപടി നൽകാൻ കഴിഞ്ഞില്ല എന്നത് അണികളെയും വോട്ടർമാരെയും സംശയത്തിലാക്കിയിരുന്നു .കഴിഞ്ഞ ആറുമാസത്തോളമായി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാതിരുന്നതും ചർച്ചാവിഷയമാണ്. ഒന്നാം പിണറായി സർക്കാരിലെ പ്രമുഖരായ മന്ത്രിമാർ പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്തപ്പോൾ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലരും പരിചയസമ്പത്ത് കുറഞ്ഞവരും ചെറുപ്പക്കാരുമാണ് .പിണറായിയെ പ്രതിരോധിക്കാൻ മന്ത്രിമാർ തയ്യാറാവുന്നില്ല എന്ന് മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരസ്യമായി പ്രതികരിച്ചിട്ടും പലരും അനങ്ങിയിട്ടില്ല. തോൽവിയുടെ ആഘാതം മാറ്റാൻ എന്തു വഴി എന്ന് ആലോചന പോലും സിപിഎമ്മിനകത്ത് ഇപ്പോഴും നടക്കുന്നില്ല. മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ അടക്കം പറയുന്നത് .അദ്ദേഹം മൗനം തുടരുമ്പോൾ അണികൾ ആകെ നിശ്ചലരാണ് .പൂർണമായും സഹതാപ തരംഗം എന്നു പറയാൻ ആവില്ലെന്ന് ബേബി പോലും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പോരായ്മകൾ പരിശോധിക്കും, ഉമ്മൻചാണ്ടിയുടെ ജനകീയ ശൈലിയാണ് കാരണം എന്നീ പ്രസ്താവനകൾ പരസ്യമായാണ് എം എ ബേബി നടത്തിയത്. മറ്റ് നേതാങ്ങളായ എം വി ഗോവിന്ദനും എ വിജയരാഘവനും ഇതുപോലും പറയാൻ തയ്യാറായില്ല .

ചോദ്യങ്ങൾക്ക് ബിജെപി ബന്ധം എന്ന ഒഴുക്കൻ മറുപടി മാത്രമാണ് സിപിഎം നേതാക്കൾ പറയുന്നത്. ബിജെപിക്ക് 5000ത്തിലധികം വോട്ടുകൾ കുറഞ്ഞെങ്കിലും മുപ്പത്തിയേഴായിരത്തിലധികം ഭൂരിപക്ഷം എങ്ങനെ യുഡിഎഫിന് ലഭിച്ചെന്ന് മറുപടി പറയാൻ അണികൾക്ക് കഴിയുന്നില്ല. പന്ത്രണ്ടായിരത്തോളം വോട്ടാണ് ജയ്ക് സി തോമസിനെ കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞിരിക്കുന്നത് .തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൾ കുറഞ്ഞില്ലെന്ന വാദം പോലും പറയാൻ ഇത്തവണ കഴിയുന്നില്ല .ഈ അവസ്ഥ എത്ര കാലം എന്നതാണ് ചോദ്യം .സഹതാപ തരംഗം പറയുമ്പോഴും ത്രിപുരയിലെ സിപിഎം സ്ഥാനാർത്ഥി പിതാവ് മരണപ്പെട്ട ഒഴിവിൽ മത്സരിച്ചിട്ടും പരാജയപ്പെട്ടതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. തുടർതോൽവികൾ സിപിഎമ്മിന്റെ കേരളത്തിലെ അടിത്തറയും തകർക്കുമോ എന്നാണ് അണികൾ പരസ്പരം ചോദിക്കുന്നത് .എല്ലാത്തിനും ഒരാൾ മാത്രം മറുപടി പറയട്ടെ .എന്നാൽ അത് ഉണ്ടാവുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും കേരളത്തിലെ ഇടതുപക്ഷത്തിന്റെയും ഇന്നത്തെ സങ്കടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending