Connect with us

kerala

കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി

യ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി ഫെയ്‌സ്ബുക്കിൽ കുറിച്ചു.പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിൻറെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പില്ക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാർ ആണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എ.കെ.ജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ ,(പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു – വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.

പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.

പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ
സ: ജനാർദ്ദനനായിരുന്നു.

കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിൻറെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.

Health

കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി

Published

on

തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Continue Reading

kerala

കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്

Published

on

ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

kerala

ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം

പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

Published

on

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.

Continue Reading

Trending