Connect with us

kerala

ഫലസ്തീൻ ലോകജനതയുടെ വേദന: റഷീദലി ശിഹാബ് തങ്ങൾ

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികള്‍

Published

on

മദീന സയണിസ്റ്റ് ഭീകരരുടെ അക്രമത്തിനിരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതപൂർണ്ണമായ ജീവിതം ലോകജനതയുടെ വേദനയാന്നെന്ന് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.മുൻ വഖഫ് ബോർഡ് ചെയർമാനും മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റുകൂടിയായ തങ്ങൾ കുടുംബസമേതം ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികളാണെന്നും.
ഫലസ്തിൻ ജനതക്കാവശ്യമായ വെള്ളവും വെളിച്ചവും പാർപ്പിടങ്ങളും ആശുപത്രികളും തകർത്ത് തരിപ്പണമാക്കി ഇസ്രായേൽ ഭീകരസയണിസ്റ്റ് ഭരണകൂടത്തിൻ്റെ കിരാതമായ അക്രമ തേർവാഴ്ച്ചക്ക് മുമ്പിൽ പിടഞ്ഞ് മരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം മനുഷ്യ ജീവനുകൾക്ക് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകജനതയുടെ പിന്തുണയും പ്രാർഥനയുമുണ്ടാകണെമെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലോകരാജ്യങ്ങൾക്ക് മുമ്പിൽ വ്യക്തമായ നിലപാടുണ്ടായിരുന്ന ഇന്ത്യ ഏത് കാലത്തും ഫലസ്തീൻ ജനതക്കൊപ്പമായിരുന്നു. ഫലസ്തീൻ അറബികളുടെ രാജ്യമാണെന്ന് പറഞ്ഞ
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയും ചേരി ചേരാ നയങ്ങളുടെ വ്യക്തമായ ഇന്ത്യയുടെ നിലപാടുകൾ പറഞ്ഞ നെഹ്രുവും ഇന്ദിരാഗാന്ധിയക്കമുള്ള ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികളും ഉയർത്തി പിടിച്ച നിലപാടുകളെല്ലാം എല്ലാ കാലവും ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. വർത്തമാനകാല ഇന്ത്യയുടെ സംഘപരിവാർ ഭരണാധികാരികൾ അധിനിവേശ ശക്തികളായ ഇസ്രായേലിനനുകൂലമായ നിലപാടെടുക്കുമ്പോൾ ഇന്ത്യരാജ്യം ഇത്രയും കാലം അനുവർത്തിച്ച് പോന്നിരുന്ന നയങ്ങൾക്കെതിരും ദുഖകരവുമാണെന്നും ജനാധിപത്യ ഇന്ത്യയിലെ ജനത ഈ നിലപാടുകൾക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദീനയിലെത്തിയ റഷീദലി തങ്ങളെ കെ എം സി സി നേതാക്കളായ സൈത് മൂന്നിയൂർ, സമദ് പട്ടനിൽ, ഗഫൂർ പട്ടാമ്പി, മഹബൂബ് കീഴ്പറമ്പ് ,ഷംസുമലബാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

Published

on

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.

24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 91 ശതമാനത്തിലധികം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം നേടി.

ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് വേണം. ബെംഗളൂരുവില്‍ 96.95, ചെന്നൈയില്‍ 98.47 എന്നിങ്ങനെയാണ് വിജയശതമാനം.

Continue Reading

crime

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് ക്രൂര മർദനം

മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം.

Published

on

ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.

കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

Trending