Connect with us

GULF

കടൽ കടന്ന പ്രാർത്ഥനകൾ സഫലം: കെഎംസിസി കൊണ്ടുവന്ന നൂറ് തീർത്ഥാടകരും ഉംറ ചെയ്തു

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: ബാബുസ്സലാമിലൂടെ കടന്നുവന്ന അവർ കഅബാലയം കണ്ട് പൊട്ടിക്കരഞ്ഞു.
ഗദ്ഗദം വിളഞ്ഞ കണ്ണടരുകളിൽ കറുത്ത ഖില്ലകൾ നനഞ്ഞു. നബി ഇബ്‌റാഹിമിൻറെ കാലടിചോട്ടിലവർ സ്വർഗ്ഗം തിരഞ്ഞു.ആഗ്രഹ സാഫല്യത്തിൻറെ ആനന്ദ ലബ്ധിയിൽ നിരതെറ്റാതെ നൂറു പേരും അല്ലാഹുവിൻറെ ഭവനത്തെ വലയം വെച്ചു-ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്..
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ അതിഥികളായി നാട്ടിൽ നിന്നെത്തിയ നൂറ് പേരും പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു.

ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.ഇവരെ സ്വീകരിക്കാൻ ദമ്മാമിലെയും ജിദ്ദയിലെയും കെഎംസിസി നേതാക്കൾ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അവരുടെ സാഹായം തീർത്ഥാടകർക്ക് വലിയ ആശ്വാസമായി.
സംഘാടകസമിതി നേതാക്കൾ മക്കയിലേക്കും തീർത്ഥാടകരെ അനുഗമിച്ചു.

അർദ്ധരാത്രി ഒരുമണിയോടെ മക്കയിലെത്തിയ അതിഥികളെ തക്ബീർ മുഖരിതമായ അന്തരീക്ഷത്തിൽ മക്ക കെഎംസിസി ഏറ്റുവാങ്ങി.തീർത്ഥാടകരെ വരവേൽക്കാൻ കെഎംസിസിയുടെ വനിതാ വളണ്ടിയർമാർ ഉൾപ്പടെ സംഘടനാ സംവിധാനംമുഴുവൻ രാവേറെ ചെന്നിട്ടും മക്കയിലെ തെരുവിൽ കാത്ത് നിൽക്കുകയായിരുന്നു. ചെറിയ വിശ്രമത്തിന് ശേഷം ഹറമിലേക്ക് പുറപ്പെട്ട സംഘം ഉച്ചക്ക് മുമ്പ് തന്നെ ആദ്യ ഉംറ നിർവ്വഹിച്ചു.
ഹറമിന് സമീപത്തുള്ള നോവോട്ടൽ സമുച്ചയത്തിലാണ് തീർത്ഥാടകരുടെ താമസം.
അഞ്ചുദിനരാത്രങ്ങൾ ഇവർ മക്കയിലുണ്ടാവും.

തുടർന്ന് മദീനയിലേക്ക് പുറപ്പെട്ട് മൂന്നുദിവസം പ്രവാചകനഗരിയിൽ തങ്ങും.
പിന്നീട് ബുറൈദ,റിയാദ് എന്നീ പ്രദേശങ്ങൾ കൂടി സന്ദർശിച്ച് ഈ മാസം പതിനേഴിന് ദമ്മാമിലെത്തും.
അന്ന് ദമ്മാമിലും ഇവർക്ക് വമ്പിച്ച സ്വീകരണം ഒരുക്കിയിട്ടുണ്ട്.പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും.

മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.
സാമ്പത്തികപ്രയാസങ്ങൾ കൊണ്ട് മാത്രം മക്കയും മദീനയും പരിശുദ്ധ പുണ്യകർമ്മങ്ങളും സാഫല്യമാകാത്ത സ്വപ്നങ്ങളായി അന്യമാക്കപ്പെട്ട, തീർത്തുംനിർധനരായ ആളുകൾക്കാണ് ഈ സംഘത്തിൽ അംഗത്വം നൽകിയിട്ടുള്ളത്.

നാല്പത്തി അഞ്ച് മുതൽ എൺപത്തി അഞ്ച് വയസ് വരെ പ്രായമുള്ളവരാണ് സംഘാഗങ്ങൾ.
നാല്പത് സ്ത്രീകൾ ഉൾപടെ നൂറ് തീർത്ഥാടകരുടെ മുഴുവൻ ചിലവുകളും കെഎംസിസിയാണ് വഹിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ഉൾപടെ സമൂഹത്തിൻറെ നാനാതുറയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധ്വതിക്ക് ലഭിച്ചതെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി അറിയിച്ചു.

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

Trending