Connect with us

kerala

പ്രകൃതി ചൂഷണങ്ങൾ തടയാൻ പരിശോധന: പാലക്കാട് 10 വാഹനങ്ങൾ പിടികൂടി

അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട്‌ നൽകുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.

Published

on

പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീയുടെ നിയന്ത്രണത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും താലൂക്ക് റവന്യു സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി. വിളയൂർ കണ്ടെങ്കാവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്നും മൂന്ന് ടിപ്പർ ലോറികളും രണ്ട് കട്ടിങ് മെഷീനുകളും കുലുക്കല്ലൂർ പ്രഭാപുരത്തു കരിങ്കല്ല് ഖനനം നടത്തി കടത്തുകയായിരുന്ന ഒരു ഹിറ്റാച്ചിയും ടിപ്പർ ലോറിയും പട്ടിത്തറയിൽ അനധികൃത ക്വാറിയിൽ നിന്നും ഒരു ഹിറ്റാച്ചിയും ജിയോളജി വകുപ്പ് അനുവദിക്കുന്ന ട്രാൻസിറ്റ് പാസുകൾ ഇല്ലാതെ കല്ല് കയറ്റി കൊണ്ടു പോയതിന് കൊപ്പം സെന്ററിൽനിന്നും ഒരു ടോറസ് ലോറിയും അനങ്ങനടി, കുളക്കാട് എന്നിവിടങ്ങളിൽ നിന്നും മൂന്ന് ടിപ്പർ ലോറികളുമാണ് പിടികൂടിയത്.

അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിന് ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട്‌ നൽകുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. രാമൻകുട്ടി, അബ്ദുൾ റഹ്മാൻ പോത്തുകാടൻ (മണ്ണാർക്കാട് താലൂക്ക്), വില്ലേജ് ഓഫീസർമാരായ ഷിജു വൈ ദാസ് (അമ്പലപ്പാറ 2), എൻ. പ്രിയേഷ് (കരിമ്പുഴ 2), സി. അലി (തൃക്കടേരി 2), കെ.വി സവിത (പൂക്കോട്ടുകാവ്) എന്നിവർ നേതൃത്വം നൽകി.

 

 

Education

ചന്ദ്രിക എജ്യു എക്‌സല്‍; വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നത്: അഡ്വ പി.എം.എ സലാം

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Published

on

ചന്ദ്രിക നടത്തി വരുന്ന എജ്യു എക്‌സല്‍ വിജയമുദ്ര പരിപാടി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി.എം.എ സലാം പറഞ്ഞു.

തുഞ്ചന്‍ പറമ്പില്‍ എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിവിധ ജില്ലകളില്‍ നടത്തുന്ന എജ്യു എക്‌സല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ആകര്‍ഷിച്ചു കഴിഞ്ഞു.

ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ജാലകവും പ്രതിഭകള്‍ക്ക് ആദരവും ഒരുക്കുക വഴി ചന്ദ്രിക വിദ്യാഭ്യാസ ചരിത്രത്തില്‍ മറ്റൊരു സുവര്‍ണാധ്യായമാണ് രചിച്ചിരിക്കുന്നത്.

ഒരു കുടക്കിഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി വിദേശ സര്‍വകലാശാലകളെയുള്‍പ്പെടെ കുറിച്ച് പഠിക്കാനുള്ള അവസരമൊരുക്കിയത് ശ്രദ്ധേയമാണെന്ന് പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

Published

on

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി. ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്.

Continue Reading

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

Trending