kerala
‘മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ യെച്ചൂരി ഡൽഹിയിൽ സമരം ചെയ്യുന്നു, ഇവിടെ കേസെടുക്കുന്നു’; കെ.പി.എ മജീദ്
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തക വിനീത വി.ജിക്കെതിരായ കേസ് നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.പി.എ മജീദ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ സീതാറം യെച്ചൂരി ഡല്‍ഹിയില്‍ സമരം ചെയ്യുന്നു,അവര്‍ കേരളത്തില്‍ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തി ഒതുക്കുക എന്നുള്ളതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു സര്‍ക്കാരിന്റെ നടപടി മെച്ചപ്പെടുത്തണമെങ്കിലും വിമര്‍ശനം ഉണ്ടാകണം. ഓരോ മാധ്യമങ്ങളും വിമര്‍ശിക്കണം, അതില്‍ ശരി ഉണ്ടെങ്കില്‍ അംഗീകരിക്കുക, ഇല്ലെങ്കില്‍ തിരസ്കരിക്കുക അല്ലാതെ കേസെടുത്ത് മാധ്യമ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക എന്നത് അംഗീകരിക്കാനവാത്തതാണെന്ന് കെപിഎ മജീദ് പറഞ്ഞു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
kerala
ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ; മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു
ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന് മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു.
രാജ് ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന് മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്. ഇന്ന 3 ന് നടക്കാനിരിക്കുന്ന മാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുക.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്
8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 71,560 രൂപയാണ് വില. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9000ന് താഴെയെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ഈ മാസം 73000വും കടന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വന്‍ ഇടിവുണ്ടായത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്യ് 15 ല്‍ സ്വര്‍ണവില 68,880 രൂപയായതാണ്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണവില കണക്കാക്കാറുള്ളത്.
അതേസമയം ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലും ബാധിച്ചേക്കും.
kerala
ചരക്കുകപ്പല്‍ തീപിടിത്തം; കണ്ടെയ്നറുകളില്‍ മാരക കീടനാശിനി
മാരിടൈം ഓര്ഗനൈസേഷന് പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്.

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരിസ്ഥിതിക്ക് ദോഷമാകുന്ന വിഷവസ്തുക്കള്‍ കണ്ടെയ്നറുകളില്‍ ഉണ്ടെന്നാണ് വിവരം. മാരിടൈം ഓര്ഗനൈസേഷന് പ്രകാരം ക്ലാസ് 6(1)ല്‍ വരുന്ന കീടനാശിനികള്‍ ഉള്‍പ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. അതേസമയം കടലിലേക്ക് വീണത് ഏതൊക്കെ കണ്ടെയ്നറുകളാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 17 ടണ്‍ പെയിന്റും കണ്ടെയ്നറുകളിലുണ്ട്.
മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റര്‍, ബെന്‍സോഫിനോന്‍-15 ടണ്‍,നൈട്രോ സെല്ലുലോസ്-11 ടണ്‍, തീപിടിക്കാവുന്ന റെസിന്‍-17 ടണ്‍ തുടങ്ങിയവും കണ്ടെയ്നറുകളിലുണ്ട്.
സിങ്ക് ഓക്സൈഡ് -20,340,ട്രൈ ക്ലോറോ ബന്‍സീന്‍ -2,08,000കിലോ,മീഥൈല്‍ ഫിനോല്‍ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം 25 ഓളം കണ്ടയ്നറുകള്‍ കടലില്‍ വീണതായി അഴീക്കല്‍ പോര്‍ട്ട് പിആര്‍ഒ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കടലോരങ്ങളില്‍ കണ്ടയ്നറുകള്‍ അടിയാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള അറിയിച്ചു.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india18 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം