Connect with us

kerala

വീടിന്റെ അകത്തളങ്ങളില്‍ നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്‍ രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദീന്‍

കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

Published

on

പാനൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ യാത്രയൊരുക്കി പാനൂര്‍ പാലിയേറ്റീവ് കെയര്‍. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നല്‍കി. മാറാരോഗങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്‍കൈയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.

സ്വാന്ത്വ പരിചരണ വളണ്ടിയേര്‍സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്‍ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്‍ ബുക്ക് ചെയ്തായിരുന്നു യാത്ര.

കഴിഞ്ഞ ഏഴ് വര്‍ഷമായി പാനൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നൂറുകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്‍ പാലിയേറ്റീവ്.. കാന്‍സര്‍ ,സ്‌ട്രോക്ക് ,ലിവര്‍ ,വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വീടുകളില്‍ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്‍മാര്‍ ,നഴ്‌സുമാര്‍ ,വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ചെന്ന് പാലിയേറ്റീവ് പരിചരണം നല്‍കി വരുന്നത്.

കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്‍ നടത്തിയും സംഗമങ്ങള്‍ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തി വരുന്നുണ്ട്.

ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്‍ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്‍ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്‍ യാത്രയും ശേഷം കോഴിക്കോട് ബീച്ചില്‍ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.

കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്‍ശിച്ച് നാട്ടിലേക്ക് തിരിച്ചു.

ഒരു വീട്ടിലെ മൂന്ന് സഹോദരന്‍മാര്‍ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജീവിതം. കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്‍ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.

ശൂന്യമായ ഭാവിയുടെ മുമ്പില്‍ ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്‍ക്ക് ഇത്തരം പരിപാടികള്‍ നാളെയുടെ ദിവസങ്ങളിലേക്ക് ഊര്‍ജം പകരുന്നതായി മാറി.

പി പി സുലൈമാന്‍ ഹാജി ,ബേങ്കില്‍ ഹനീഫ ,നെല്ലൂര്‍ സമീര്‍ ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്‍ അബ്ദുള്ള ഹാജി ,സലാം പുത്തൂര്‍ ,അയ്യൂബ് ,ഹിഷാം ,നിഹാല്‍ , ബനാസര്‍ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്‍, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്‍ എന്നിവര്‍ യാത്ര സംഘത്തിന് നേതൃത്വം നല്‍കി

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending