Connect with us

kerala

ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമം;  ചെർക്കളം സ്മാരകാ അവാർഡുകൾ പാണക്കാട് സാദിഖ് അലി തങ്ങളിൽ നിന്നും ഏറ്റുവാങ്ങി

ഇന്നലെ രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പതാക ഉയർത്തി

Published

on

കാസറഗോഡ് : മഞ്ചേശ്വരം കുഞ്ചത്തൂരിലെ മഞ്ചേശ്വരം യതീംഖാന ക്യാമ്പസ്സിൽ നടന്ന മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമവും സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോടെ സമാപിച്ചു.

ഇന്നലെ രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പതാക ഉയർത്തി. 10 മണിക്ക് യതീംഖാന മീറ്റും ഉച്ചക്ക് 12 മണിക്ക് വഖഫ് സമ്മേളനംവും നടത്തി. 1.30 ന് അനുസ്മരണ സംഗമവും വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനവും 7 മണിക്ക് പ്രഭാഷകനും ഗായകനുമായ നവാസ് പാലേരിയുടെ കഥാ പ്രസംഗവും നടത്തി.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ഉൽഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു.

ചെർക്കളം അബ്ദുള്ള സ്മാരക കൾച്ചറൽ പ്രൈഡ് അവാർഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നും കഥാകൃത്ത് ടി. പത്മനാഭൻ ഏറ്റുവാങ്ങി. 50000 രൂപയും പ്രശസ്തി ഫലകവും ആണ് സമർപ്പിച്ചത്.

ചെർക്കളം അബ്ദുള്ള സ്മാരക ബിസിനെസ്സ്
ഹോണസ്റ്റ് അവാർഡ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ നിന്നും യൂണിമണി പ്രസിഡന്റ്‌ വൈ. സുധീർ കുമാർ ഷെട്ടി ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേലിന് പ്രത്യേക ആദരം നൽകി.

ചെർക്കളം ഓർമ്മ എന്ന പുസ്തകം ചടങ്ങിൽ കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ വിതരണം ചെയ്തു.
കർണാടക മുൻ മന്ത്രി രാമനാഥ റൈ, കാസറഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, ബേള ചർച്ച് പാരീഷ് പ്രീസ്റ്റ് റെവറന്റ് ഫാദർ സ്റ്റാനി പെരേര, ഉസ്താദ് സിദ്ധീഖ് സഖാഫി നേമം, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ,
കെ.പി. കുഞ്ഞിക്കണ്ണൻ, അഹമ്മദ് കുട്ടി ഉണ്ണികുളം,
അഡ്വ. പി.വി. സൈനുദീൻ, ടി.എം. ഷാഹിദ്,
ഹക്കീം കുന്നിൽ,
യൂസഫ് ബന്തിയോട്, ഹാരിസ് ചൂരി, റസാക്ക് കൽപ്പറ്റ, മൂസ്സ ബി. ചെർക്കള,
അസീസ് മരിക്കെ,
ഷമീന ടീച്ചർ,
ജീൻ ലെവിനോ മന്തേറോ, ജെ.എസ്. സോമ ശേഖര, എം.പി. ഷാഫി ഹാജി, അൻവർ ചേരങ്കയ്, മാഹിൻ കേളോട്ട്, അഡ്വ ഹനീഫ് ഹുദവി, ആരിഫ് എ.കെ. യു. കെ സൈഫുള്ള തങ്ങൾ, മൊയ്‌ദീൻ കുഞ്ഞി പ്രിയ, അലി മാസ്റ്റർ, അബ്ദുൽ അസീസ് ഹാജി, മുംതാസ് സമീറ, ഹാജി മുഹമ്മദ്‌ ഉദ്യാവറ, അബ്ദുൽ മജീദ് കെ.എ., കബീർ ചെർക്കളം തുടങ്ങിയ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിരവധി നേതാക്കൾ അനുസ്മരണ സംഗമത്തിൽ പങ്കെടുത്തു.

പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി ചെർക്കളം അനുസ്മരണ കഥാ പ്രസംഗം അവതരിപ്പിച്ചു.
രാത്രി 9 മണിക്ക് പരിപാടികൾ സമാപിച്ചു.

പരിപാടിയിൽ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി ജനറൽ മുജീബ് തളങ്കര നന്ദിയുംപറഞ്ഞു.

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending