Connect with us

india

ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രാഈലുമായി നയതന്ത്രബന്ധമില്ല; നിലപാട് വ്യക്തമാക്കി സഊദി

ഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഊദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്.

Published

on

ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രാഈലുമായി നയതന്ത്ര ബന്ധമില്ലെന്ന് സഊദി അറേബ്യ. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.1967-ലെ അതിര്‍ത്തിപ്രകാരമുള്ള സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഊദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്. പലസ്തീന്‍ വിഷയത്തില്‍ സഊദി അറേബ്യയുടെ നിലപാട് എല്ലായ്‌പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഹോദരങ്ങളായ ഫലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

അറബ്-ഇസ്രാഈല്‍ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രാഈലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രാഈല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സഊദി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം വേഗത്തിലാക്കാന്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് സഊദി ആവശ്യപ്പെട്ടു. ഇസ്രാഈല്‍-ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സഊദി അറേബ്യയും ഇസ്രാഈലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതിനിടെയാണ് യുദ്ധത്തിന്റ വര്‍ധനവ്. ഗാസയില്‍ യുദ്ധം ആരംഭിച്ചതോടെ സഊദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സഊദി അറേബ്യ ഇസ്രാഈലുമായി ഒരു കരാറിന് തയ്യാറെടുത്തിരുന്നു. ഇതും ഗാസയിലെ ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഗാസയില്‍ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രാഈലിന് അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം നാലു മാസം പിന്നിടുമ്പോള്‍ തെക്കന്‍നഗരമായ ഖാന്‍ യൂനിസില്‍ യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഒക്ടോബര്‍ 7നുശേഷം ഇതുവരെ 27,585 ഫലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 226 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. താല്‍ക്കാലിക വെടിനിര്‍ത്തലിന് യുഎസ് മുന്‍കയ്യെടുത്തു തയാറാക്കിയ കരാറിനോടു ഹമാസ് അനുകൂലപ്രതികരണം അറിയിച്ചിട്ടുണ്ട്.

കരാര്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഖത്തര്‍ പ്രധാനമന്ത്രി ജാസിം അല്‍ താനിയാണ് ഹമാസ് അനുകൂല പ്രതികരണം സ്വീകരിച്ചതായി അറിയിച്ചത്. നിലവില്‍ ഹമാസിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രാഈലും അമേരിക്കയും പ്രതികരിച്ചത്.

 

india

സ്വർണം പണയത്തിന് ഇനി നേരിട്ട് ലഭിക്കുക വെറും 20,000 മാത്രം, നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്

20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ് ഈ തീരുമാനം കർശനമാക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

india

‘കോൺഗ്രസിനു വോട്ടു ചെയ്യുകയെന്നാൽ പാകിസ്ഥാനു വോട്ടു ചെയ്യൽ’; വിവാദ പരാമർശത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസ്

മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പു കമീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ കൃഷ്ണമോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി നവനീത് റാണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിനു നല്‍കുന്ന ഓരോ വോട്ടും പാകിസ്ഥാനുള്ള വോട്ടാണെന്ന പരാമര്‍ശമാണ് കേസിനാധാരം. തെലങ്കാനയിലെ ഷാദ്‌നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പു കമീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ കൃഷ്ണമോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെയാണ് നവനീത് വിവാദ പ്രസ്താവന നടത്തിയത്. എ.ഐ.എം.ഐ.എമ്മിനോ കോണ്‍ഗ്രസിനോ നല്‍കുന്ന ഓരോ വോട്ടും നേരിട്ട് പാകിസ്ഥാനു പേകും. ഈ രണ്ടു കക്ഷികളോടും പാകിസ്ഥാന്‍ പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്. മോദിയുടെ തോല്‍വിയും രാഹുലിന്റെ വിജയവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പാകിസ്ഥാന്റെ താത്പര്യം അനുസരിച്ചാണ് കോണ്‍ഗ്രസ് രാജ്യം ഭരിച്ചത്. അതിനാല്‍ പാകിസ്ഥാന് അവരോട് പ്രത്യേക താല്‍പര്യമുണ്ടെന്നും നവനീത് റാണ പറഞ്ഞു.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഇത്തവണത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയാണ് നവനീത് റാണ. കഴിഞ്ഞയാഴ്ചയും സമാന രീതിയില്‍ അവര്‍ വിദ്വേഷ പരാമര്‍ശവുമായി രംഗത്തുവന്നിരുന്നു. ഹൈദരാബാദിനെ പാകിസ്ഥാന്‍ ആകുന്നതില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രക്ഷിക്കുമെന്നായിരുന്നു പ്രസ്താവന. ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയ്ക്കുവേണ്ടി പ്രചാരണം നടത്തവെയാണ് രണ്ടു തവണയും വിവാദ പരാമര്‍ശം നടത്തിയത്.

Continue Reading

india

‘കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; മുസ്ലിംകള്‍ക്ക് തൊഴില്‍ ക്വാട്ട നല്‍കുന്നു’: വിദ്വേഷ പ്രസംഗം തുടര്‍ന്ന് മോദി

നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ വിദ്വേഷ പ്രസംഗം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴില്‍ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ മുസ്ലിംകളെയും ഒറ്റരാത്രികൊണ്ട് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് സംവരണം നല്‍കുകയും ചെയ്തു’ എന്ന ആരോപണവും മോദി ഉന്നയിച്ചു. ആദിവാസികളുടെ ക്ഷേമത്തെ കുറിച്ച് കോണ്‍?ഗ്രസ് വേവലാതിപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധരും മുസ്ലിംകളെ പ്രീണിപ്പിക്കുന്നവരുമാണെന്ന് ആരോപണം ബിജെപിയും ആവര്‍ത്തിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിക്കുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ കായികരംഗത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അം?ഗങ്ങളെ കോണ്‍?ഗ്രസ് മതാടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മോദി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ക്രിക്കറ്റ് ടീമില്‍ ആരൊക്കെ തുടരണം, ആരു തുടരരുത് എന്നൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തീരുമാനിക്കും- മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരില്ലെന്നും രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടില്ലെന്നും ഉറപ്പാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 400 സീറ്റുകള്‍ വേണമെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. താന്‍ മുസ്ലിംകള്‍ക്കും ഇസ്ലാമിനും എതിരല്ലെന്നും അവകാശപ്പെട്ട മോദി, മുസ്ലിം സമൂഹം ആത്മപരിശോധന നടത്തുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.

തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോണ്‍ഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മോദി രം?ഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അഭ്യര്‍ഥിക്കുന്നു, വോട്ട് ജിഹാദ് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കോണ്‍?ഗ്രസിന്റെ രാജകുമാരനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പേരു പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ചായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി ആരോപിച്ചു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

താൻ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‍ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. തെലങ്കാനയിലെ മേദക് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ‘കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മുസ്‍ലിംകൾക്ക് നൽകാൻ അനുവദിക്കില്ല’- മോദി വിശദമാക്കി.

രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഇത്തവണത്തെ ആദ്യ വിവാദ വിദ്വേഷ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.

Continue Reading

Trending