Connect with us

Video Stories

എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചു: പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍

Published

on

തിരുവനന്തപുരം: ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയതിനെതിരെ നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി സമരം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചുവെന്ന് ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരെ മര്‍ദിച്ച് അവശരാക്കിയെന്ന് മാത്രമല്ല, കേസെടുക്കുകയും ചെയ്തു. ഇത് നീതി നിഷേധിക്കലാണെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

ഹയര്‍സെക്കന്ററി മേഖല തകര്‍ച്ചയുടെ വക്കിലാണ്. കുട്ടികളുടെ എണ്ണം കൂടിവരുമ്പോഴും മൂവായിരത്തോളം അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കാറായ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ സ്ഥിരമായി അധ്യാപകരില്ലാത്തത് പഠനത്തെ മാത്രമല്ല, സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ യജ്ഞം പോലുള്ള പരിപാടികളെയും ബാധിക്കും. മലബാറിലെ പല ജില്ലകളിലും പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമാല്ല. മലപ്പുറം ജില്ലയില്‍ മാത്രം 20,000ത്തോളം സീറ്റിന്റെ കുറവുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കാണണം. റജിസ്‌ട്രേഷന്‍ രംഗത്ത് ഇ-സ്റ്റാമ്പിംഗ് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്താതെ അവര്‍ക്ക് ഇ-സ്റ്റാമ്പിംഗ് രംഗത്ത് ആവശ്യമായ പരിശീലനം നല്‍കുകയും അവരെ ഇതിന്റെ ഏജന്‍സിയായി നിലനിര്‍ത്തുകയും വേണം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് പറയുന്ന ധനമന്ത്രി, തന്റെ അവലോകന റിപ്പോര്‍ട്ടില്‍ ധനപ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നടപടിയും നിര്‍ദേശിക്കുന്നില്ല. 2017-18 ല്‍ കിഫ്ബി വഴി 25,000കോടി രൂപ പണം സമാഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിഭവങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഈ അവകാശവാദം. പല വകുപ്പുകളും മൂന്നിലൊന്ന് തുക മാത്രമാണ് ചെലവഴിച്ചത്. തദ്ദേശഭരണവകുപ്പില്‍ മാത്രം വര്‍ഷാവസാനം 1690 കോടിയോളം രൂപ ചെലവഴിക്കാത്ത അവസ്ഥയാണ്. ഇത് വകുപ്പിന്റെ വീഴ്ചയാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച 81 കോടി രൂപയില്‍ ജനുവരി അവസാനം വരെ 1.62 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അര്‍ഹരായ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാത്തതിനാലല്ല. സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് കാരണം. പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 32 കോടി സംസ്ഥാനം നീക്കിവെച്ചപ്പോള്‍ മൂന്നിലൊന്ന് തുക മാത്രമാണ് വിതരണം ചെയ്തത്. അതേസമയം, പാവപ്പെട്ട കുട്ടികള്‍ പണില്ലാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2016-17ല്‍ 1,98,085 രൂപയാണ്. കേരളീയന്റെ ശരാശരി കടം 55,614 രൂപയായി. രാജ്യത്തെ ആകെ കടത്തിന്റെ 5.66 ശതമാനം ജനസംഖ്യയില്‍ 2.76 ശതമാനം മാത്രമുള്ള കേരളത്തിന്റേതാണ്. 2020-21 ആകുമ്പോള്‍ കേരളത്തിന്റെ കടം 2.87 ലക്ഷം കോടി രൂപയായി ഉയരും. ഭരണഭാഷ മലയാളമാക്കി ഉത്തരവിറക്കിയിട്ടും അതിന്റെ ഗുണമുണ്ടാകുന്നില്ല. ഭരണവേഗം കൂട്ടാന്‍ നടപ്പാക്കിയ ഇ-ഓഫീസിനോടുള്ള ജീവനക്കാരുടെ എതിര്‍പ്പും സോഫ്റ്റ് വെയര്‍ തകരാറുംകാരണം സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ ഭരണം ഇഴയുകയാണ്. സെക്രട്ടറിയേറ്റില്‍ ഫയല്‍നീക്കം നിലച്ച മട്ടാണ്. ഉത്തരവുകള്‍ ഇറങ്ങുന്നില്ല. സംവിധാനം നടപ്പാക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ കെടുകാര്യസ്ഥതയാണ് ഇതിനുകാരണമെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending