india
കന്‍വാര്‍യാത്ര വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത, ഇടഞ്ഞ് ജെ.ഡി.യു; തീരുമാനത്തില്‍ ഉറച്ച് യോഗി
കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

കന്‍വാര്‍യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്ലിം കച്ചവടക്കാരുടെ കടകള്‍ക്ക് മുകളില്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.
‘കന്‍വാര്‍ യാത്ര വര്‍ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും സ്റ്റാളുകള്‍ സ്ഥാപിച്ച് തീര്‍ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്ലിം കരകൗശല തൊഴിലാളികളും കന്‍വാര്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്‍വാര്‍ യാത്രയില്‍ ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത് മുസ്ലിം സമുദായത്തില്‍പ്പെട്ട കരകൗശല തൊഴിലാളികള്‍ കൂടി ചേര്‍ന്നാണ്. ഇത്തരം ഉത്തരവുകള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്‍വലിക്കണം,’ ത്യാഗി പറഞ്ഞു.
‘സാമൂഹിക വിരുദ്ധര്‍ കടകള്‍ നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കും. അത്തരം നിര്‍ദേശങ്ങള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്‍വലിക്കണം,’ ജെ.ഡി.യു നേതാവ് പറഞ്ഞു.
മുസാഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ് ഇന്ത്യയുടെ സംസ്കാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നവര്‍ ആരില്‍ നിന്ന് എന്ത് വാങ്ങണമെന്ന് കൂടി തീരുമാനിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്ക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ആര്.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് കണ്ടെത്താനും മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്ക്കരിക്കാനുമാണ് ഈ നീക്കം ലക്ഷ്യംവെക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന് ഖേര പറഞ്ഞു. മാംസം കയറ്റുമതി ചെയ്യുന്ന പല കമ്പനികളുടെയും ഉടമകള്‍ ഹിന്ദുക്കളല്ലേയെന്നും പവന് ഖേര ചോദിച്ചു. ‘ഒരു ഹിന്ദു മാംസം കയറ്റുമതി ചെയ്യുമ്പോള്‍ അത് മാംസമായി തുടരുന്നു. എന്നാല്‍ അല്‍ത്താഫോ റഷീദോ മാമ്പഴം-പേരക്ക എന്നിവ വില്ക്കുമ്പോള് അത് മാംസം ആണെന്ന് പറഞ്ഞ് ആക്രമിക്കുന്നു. ഇവര്‍ ഇന്ത്യന്‍ സംസ്കാരത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസഫര്‍നഗര്‍ പൊലീസ് ഉത്തരവ് ‘സാമൂഹിക കുറ്റകൃത്യം’ ആണെന്നും കോടതികള്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടണമെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ജെ.ഡി.യുവിന്റെ വിമര്‍ശനത്തിനിടെയും ഉത്തരവ് നടപ്പിലാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി പൊലീസ് പിന്‍വലിച്ച ഉത്തരവ് വീണ്ടും നടപ്പില്‍ വരുത്തിയിരിക്കുകയാണ് യോഗി.
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളും അവയുടെ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഇന്ന് രാവിലെ യോഗിയുടെ ഓഫീസ് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുസാഫര്‍നഗര്‍ പൊലീസ് സമാനമായ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് യോഗിയുടെ ഉത്തരവ്. പുതിയ നിര്‍ദേശം അനുസരിച്ച്, ഓരോ ഭക്ഷണശാലയും അല്ലെങ്കില്‍ വണ്ടി ഉടമയും ഒരു ബോര്‍ഡില്‍ ഉടമയുടെ പേര് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.
india
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അറിയിച്ചു.
അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര് മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
india
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര് ഇന്ത്യന്‍ പൗരത്വവും 53 പേര് ബ്രിട്ടീഷ് പൗരത്വവും 7 പേര് പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.
അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
india
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.
അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, 7 പേര് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football1 day ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
-
kerala3 days ago
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു