Connect with us

Views

കയ്യേറ്റം ഒഴിപ്പിക്കാതെ സി.പി.എം ദത്തെടുക്കുന്നു ,ആദിവാസി മേഖലകളില്‍ പൊലീസ് രാജെന്ന് ഗോത്രമഹാസഭ

Published

on

 

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് ഗോത്രമഹാസഭ. പട്ടികവര്‍ഗവകുപ്പിന്റെ പദ്ധതി നടത്തിപ്പില്‍ പൊലിസ് ഇടപെടുകയാണെന്നും ആദിവാസി ഊരുകളില്‍ പൊലീസ് നേരിട്ട് യോഗം വിളിക്കുന്ന സ്ഥിതിയാണെന്നും ഗോത്രമഹാസഭ കോ- ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഊരുകളില്‍ ഇപ്പോള്‍ നടക്കുന്നത് പൊലീസുവല്‍ക്കരണമാണ്. പൊലീസ് അദാലത്തുകള്‍ വരെ നടത്തുന്നു. വനമേഖലയില്‍ നിന്ന് ആദിവാസികളെ ക്രമേണ കുടിയിറക്കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. ആദിവാസികള്‍ക്ക് വനാവകാശം അനുസരിച്ച് കൈവശരേഖ നല്‍കിയ ഭൂമി ഇടുക്കിയിലടക്കം കയ്യേറ്റക്കരുടെ കൈയിലാണ്. ഇടുക്കി ജില്ലയിലെ 3000ഓളം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഒരു മാസത്തിലേറെയായി ആദിവാസികള്‍ കലക്ടറേറ്റ് പടിക്കല്‍ സമരത്തിലാണ്. കയ്യേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കലക്ടര്‍ ആദിവാസികളെ ചര്‍ച്ചക്കുപോലും വിളിച്ചിട്ടില്ല.
ഊരുകള്‍ സ്വകാര്യ ബാങ്കുകളുടെയും കൊള്ളപ്പലിശക്കാരുടെയും േൈമക്രാ ഫൈനാന്‍സ് വായ്പാ സംഘങ്ങളുടെയും പിടിയിലാണ്. കടക്കെണിയിലാക്കി ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. വനത്തില്‍ നിന്നും ആദിവാസികളെ കുടിയിറക്കുന്നതിനെ പ്രതിരോധിക്കുന്നതിന് പകരം സി.പിഎം പോലുള്ള പാര്‍ട്ടികള്‍ കുടിയിറക്കപ്പെടുന്നവരെ ദത്തെടുക്കുന്ന പദ്ധതിയാണ് തയാറാക്കുന്നത്. ആദിവാസി ഗ്രാമസഭാ നിയമം (പെസ) അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നില്‍പ്പുസമരം നടത്താനാണ് ചൊവ്വാഴ്ച രാവിലെ ആദിവാസികള്‍ രാജ്ഭവന് മുന്നിലെത്തിയത്. എന്നാല്‍ സമരം തുടങ്ങുന്നതിന് മുമ്പ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമരനേതാക്കളെ വിളിപ്പിച്ചു. ആദിവാസികളുടെ ആവശ്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ ആദിവാസികളുടെ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും ആവശ്യങ്ങളില്‍ നീതിപൂര്‍വമായ പരിഹാരമുണ്ടാക്കുമെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും ഗീതാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ നേതാക്കളായ കുഞ്ഞമ്മ മൈക്കിള്‍, സുരേഷ് കക്കോട്, ബിനു മടവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending