kerala
വൈദ്യുതി നിരക്ക് കൂട്ടുന്നു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമേയാണിത്.

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമേയാണിത്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടതനുസരിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റേതാണ് നിരക്കു വര്‍ധനക്കുള്ള തീരുമാനം. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം തന്നെ പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മിഷന് തയാറെടുക്കുന്നത്. കെഎസ്ഇബി നിരക്കു ശുപാര്‍ശ നിരക്കു വര്‍ധന ശുപാര്‍ശ ചെയ്ത്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന് അന്തിമ താരിഫ് നിര്‍ണ യിച്ചിരിക്കുന്നത്.
ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം.
അതേസമയം, നവംബര്‍ 13ന് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തില്‍ സര്‍ക്കാരിന് ആശങ്ക യുണ്ട്. പെരുമാറ്റച്ചട്ടം നില നില്ക്കുന്നതിനാല് ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിച്ചാല്‍ പോരെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. 2022 ജൂണ്‍ 26നും 2023 ന വംബര്‍ ഒന്നിനുമാണ് ഇതിന് മുമ്പ് പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. പൂജ്യം മുതല്‍ 40 യൂണി റ്റുവരെ ഉപയോഗമുള്ള ബി.പി.എല്‍ വിഭാഗമൊഴി എല്ലാവര്ക്കും നിരക്ക് വര്‍ധന ബാധകമായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 90 പൈസവരെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനക്കുള്ള ശുപാര്‍ശ വിണ്ടും നടപ്പാക്കാന്‍ പോകുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 50 യുണിറ്റ് വരെ ഉപയോഗിക്കുന്ന വര്‍ക്ക് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ഇതിന് പുറമെ, ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ വന്‍ വര്‍ധനവാണ് ഈ സര്‍ക്കാര്‍ അധികാര ത്തില്‍ വന്ന ശേഷം നടപ്പാക്കിയത്. നൂറു രൂപയിലധികം നിരക്ക് കൂട്ടിയിട്ടുണ്ട്.
2022-27 കാലയളവിലെ റഗുലേറ്ററി കമ്മിഷന് അംഗീകരിച്ച വരവു കമ്മി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്കരണ ശുപാര്‍ശ വച്ചിരി ക്കുന്നത്. അതിനാല്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. 2022ല്‍ കെഎസ്ഇബി നല്കിയ 5 വര്‍ഷത്തെ ബഹുവര്‍ഷ നിരക്ക് പരിഷ്കരണ ശുപാര്‍ശ തള്ളിയ റഗുലേറ്ററി കമ്മിഷന് ഒരു വര്‍ഷത്തേക്കും 2023ല്‍ നല്കിയ 4 വര്‍ഷത്തെ നിരക്ക് പരിഷ്കരണ ശുപാര്‍ശ 8 മാസത്തേക്കുമാണ് പരിഷ്കരിച്ചത്.
kerala
ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച മുതല്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
kerala
കണ്ണൂരില്‍ കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് സസ്പെന്ഷന്
പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കണ്ണൂരില്‍ കൈക്കൂലി വാങ്ങിയതില്‍ പൊലീസുദ്യോഗസ്ഥന് സസ്പെന്ഷന്. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.
മെയ്13 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്‍ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖില്‍ ജോണിനെ സ്റ്റേഷനില്‍ കൊണ്ടു പോവുകയോ നോട്ടീസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയക്കുകയായിരുന്നു. പിന്നാലെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
കോടതിയിലും പകരക്കാരനും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
kerala
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര് അഭിജിത്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടേയാണ് പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു