More
എല്‍.ഡി.എഫ് നയം കേരളത്തെ മദ്യത്തില്‍ മുക്കുന്നു: കെ.പി.എ മജീദ്

മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്‍പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും ബാര്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്‍പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്‍ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്‍ മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് ഉണ്ടാക്കിയ ധാരണയുടെ ബാക്കി പത്രമാണ് പുതിയ മദ്യനയം. കള്ളുവില്‍പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്‍ കല്ലുവാതുക്കല്‍ പോലുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ചത് മറന്നു പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ എല്‍.ഡി.എഫ് വന്നാല്‍ ബാര്‍ തുറക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു നിഷേധിച്ച്, സി.പി.എം അനുഭാവമുള്ള നടീനടന്മാരുടെ പരസ്യം ഇറക്കുകയും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഉറപ്പുനല്‍കിയവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു വര്‍ഷത്തോളമായി മദ്യരാജാക്കന്മാര്‍ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍.
സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ സത്തയിലേക്ക് മടങ്ങാനും ലഹരിക്കെതിരായ പ്രചാരണവും നിയമവും കര്‍ശനമാക്കാനും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കും ബാധ്യതയുണ്ട്. 2014 മാര്‍ച്ച് 31ന് സംസ്ഥനത്തുണ്ടായിരുന്ന 730ല്‍ 418 ബാറുകള്‍ ഒറ്റയടിച്ച് അടച്ചു പൂട്ടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവിരുദ്ധതയുടെ മഹത്തായ വിളംബരം നടത്തിയത്. ഇതിന് തുടര്‍ച്ചയായി ഒക്ടോബറില്‍ നയവും നിയമവും കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് മദ്യ സംസ്‌കാരം പടിയിറങ്ങി തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടായെന്ന അടിസ്ഥാനമില്ലാത്ത വാദവുമായാണ് മദ്യം സുലഭമാക്കുന്നത്. യു.ഡി.എഫ് മദ്യ നയത്തിന്റെ കൂടി ഫലമായി സുപ്രീം കോടതി ഇടപെട്ട് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 1956 മദ്യ ശാലകള്‍ പൂട്ടിച്ചതോടെയാണ് മദ്യലോബിയുടെ സമനില തെറ്റിയത്. തിടുക്കപ്പെട്ട നടപടികളിലൂടെ, എല്‍.ഡി.എഫിന്റെ മദ്യ വര്‍ജനം ആസക്തിയിലേക്ക് വഴിമാറുകയായിരുന്നോ എന്ന് സംശയിച്ചുപോവുന്നു. ദേശീയ പാതകളെ അതല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്‍ തുറക്കാനുള്ള ശ്രമം ഹൈക്കോടതി കയ്യോടെ പികൂടിയപ്പോഴാണ് ജനങ്ങളെ മറന്ന് മദ്യലോബിക്ക് അനുകൂലമായ നയം മാറ്റത്തിലൂടെ ജനങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്.
മദ്യനയത്തിലൂടെ സാങ്കേതിക പഴുതുകള്‍ സൃഷ്ടിച്ച് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്, നവോത്ഥാന മൂല്ല്യങ്ങളില്‍ നിന്നുള്ള തിരിച്ചു നടത്തവും ദുരന്തങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതുമാണ്. കുടുംബ ചിദ്രതയും അപകടവും മാറാരോഗങ്ങളും വര്‍ധിച്ച് കേരളം ലഹരിയുടെ ഗര്‍ത്തത്തിലേക്ക് ആഴ്ന്നു പോവാതിരിക്കാന്‍ സമാന മനസ്‌കരുമായി യോജിച്ച് മദ്യവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.
പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
kerala
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ ( Heavy rain) തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് ( Red Alert ) പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
india
വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.
ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്