Connect with us

More

എല്‍.ഡി.എഫ് നയം കേരളത്തെ മദ്യത്തില്‍ മുക്കുന്നു: കെ.പി.എ മജീദ്

Published

on

മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്‍പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും ബാര്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്‍പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്‍ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്‍ മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് ഉണ്ടാക്കിയ ധാരണയുടെ ബാക്കി പത്രമാണ് പുതിയ മദ്യനയം. കള്ളുവില്‍പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്‍ കല്ലുവാതുക്കല്‍ പോലുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ചത് മറന്നു പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ എല്‍.ഡി.എഫ് വന്നാല്‍ ബാര്‍ തുറക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു നിഷേധിച്ച്, സി.പി.എം അനുഭാവമുള്ള നടീനടന്മാരുടെ പരസ്യം ഇറക്കുകയും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഉറപ്പുനല്‍കിയവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു വര്‍ഷത്തോളമായി മദ്യരാജാക്കന്മാര്‍ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍.

സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ സത്തയിലേക്ക് മടങ്ങാനും ലഹരിക്കെതിരായ പ്രചാരണവും നിയമവും കര്‍ശനമാക്കാനും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കും ബാധ്യതയുണ്ട്. 2014 മാര്‍ച്ച് 31ന് സംസ്ഥനത്തുണ്ടായിരുന്ന 730ല്‍ 418 ബാറുകള്‍ ഒറ്റയടിച്ച് അടച്ചു പൂട്ടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവിരുദ്ധതയുടെ മഹത്തായ വിളംബരം നടത്തിയത്. ഇതിന് തുടര്‍ച്ചയായി ഒക്ടോബറില്‍ നയവും നിയമവും കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് മദ്യ സംസ്‌കാരം പടിയിറങ്ങി തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടായെന്ന അടിസ്ഥാനമില്ലാത്ത വാദവുമായാണ് മദ്യം സുലഭമാക്കുന്നത്. യു.ഡി.എഫ് മദ്യ നയത്തിന്റെ കൂടി ഫലമായി സുപ്രീം കോടതി ഇടപെട്ട് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 1956 മദ്യ ശാലകള്‍ പൂട്ടിച്ചതോടെയാണ് മദ്യലോബിയുടെ സമനില തെറ്റിയത്. തിടുക്കപ്പെട്ട നടപടികളിലൂടെ, എല്‍.ഡി.എഫിന്റെ മദ്യ വര്‍ജനം ആസക്തിയിലേക്ക് വഴിമാറുകയായിരുന്നോ എന്ന് സംശയിച്ചുപോവുന്നു. ദേശീയ പാതകളെ അതല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്‍ തുറക്കാനുള്ള ശ്രമം ഹൈക്കോടതി കയ്യോടെ പികൂടിയപ്പോഴാണ് ജനങ്ങളെ മറന്ന് മദ്യലോബിക്ക് അനുകൂലമായ നയം മാറ്റത്തിലൂടെ ജനങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്.

മദ്യനയത്തിലൂടെ സാങ്കേതിക പഴുതുകള്‍ സൃഷ്ടിച്ച് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്, നവോത്ഥാന മൂല്ല്യങ്ങളില്‍ നിന്നുള്ള തിരിച്ചു നടത്തവും ദുരന്തങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതുമാണ്. കുടുംബ ചിദ്രതയും അപകടവും മാറാരോഗങ്ങളും വര്‍ധിച്ച് കേരളം ലഹരിയുടെ ഗര്‍ത്തത്തിലേക്ക് ആഴ്ന്നു പോവാതിരിക്കാന്‍ സമാന മനസ്‌കരുമായി യോജിച്ച് മദ്യവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

Trending