Connect with us

Video Stories

സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം അധിക നികുതി, ജിഎസ്ടി; ജൂലൈ ഒന്നു മുതല്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഇല്ല

Published

on

 

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും 10 ശതമാനമാണ് വര്‍ധിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് എത്തുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും നികുതി നമുക്കു തന്നെ കിട്ടുന്നതാണ് നികുതി വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ പരിശോധിക്കില്ല. ചരക്ക് പുറപ്പെടുമ്പോള്‍ തന്നെ ജി.എസ.്ടി ശൃംഖലയിലേക്ക് ഇവേ ബില്‍ അപ്‌ലോഡു ചെയ്യുകയും ചെക്‌പോസ്റ്റുകളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ചരക്ക് എന്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പരിഷ്‌കാരമാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഈവേ-ബില്‍ അപ്‌ലോഡു ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ ഇതുവരെ തയ്യാറാകാത്തതിനാല്‍ ചെക്‌പോസ്റ്റുകളിലെ പരിശോധന നിര്‍ത്തലാക്കുന്നത് കേന്ദ്രം നാലു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കേരളം നേരത്തേ തന്നെ ഇഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിശോധന ജൂലായി ഒന്നു മുതല്‍ തന്നെ നിര്‍ത്തലാക്കുകയാണ്. ചെക്‌പോസ്റ്റുകളില്‍ ഇഡിക്ലറേഷന്‍ ഫോം കാണിച്ചാല്‍ ഉടന്‍ വണ്ടി കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിലെ ചരക്കു സംബന്ധിച്ച് സംശയം തോന്നുകയോ രേഖ കാട്ടാതെ വാഹനങ്ങള്‍ കടന്നു പോകുകയോ ചെയ്താല്‍ പിന്തുടര്‍ന്നു പിടികൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറിനു മുകളില്‍ 28% ശതമാനവും വിനോദ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ടിക്കറ്റ് നിരക്കു കുറയുകയാണു ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന വിനോദ നികുതി ഇനി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വീതിച്ചെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന വിനോദനികുതി ഒഴിവാക്കി ഉടന്‍ ഉത്തരവിറങ്ങും. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിനോദ നികുതി എത്രയാണോ അതു സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു തന്നെ നല്‍കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റും സേവനനികുതി ഉയര്‍ത്തിയത് വില വര്‍ധനവിന് ഇടയാക്കും. 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് .5 ശതമാനമാണ് ഇതുവരെ നികുതി ഈടാക്കിയിരുന്നത്. ഇതാണ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചത്. ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക നേട്ടം ഏതുവിധം പങ്കുവെക്കണമെന്നു തിങ്കളാഴ്ച ഏജന്റുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഉല്‍പന്നങ്ങള്‍ക്കും എത്രത്തോളം വില കൂടുമെന്നും കുറയുമെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി വഴി നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുമെന്നു കരുതുന്നില്ല. വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം ബില്‍ വേണമെന്നു ജനം വാശിപിടിച്ചാലേ ഇതു തടയാന്‍ കഴിയൂ. ജൂലൈ ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിക്കും. രണ്ടു മണിക്കൂര്‍ സംശയനിവാരണങ്ങള്‍ക്കായി മാറ്റിവെക്കും. ജി.എസ.്ടി സംബന്ധിച്ച സംശയങ്ങള്‍ ുീേെൂൗലേെശീി@െ സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. സമ്മേളനത്തില്‍ വിദഗ്ധര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending