Connect with us

kerala

വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവര്‍ത്തകനുമപ്പുറം ഒരു നല്ല മനുഷ്യനാണ്: ഷാഫി പറമ്പില്‍

Published

on

ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ്. പാലക്കാടിന് കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡുള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച അന്നത്തെ പൊതുമരാമത്ത് മന്ത്രി പ്രിയപ്പെട്ട ശ്രീ ഇബ്രാഹിം കുഞ്ഞ് അവര്‍കള്‍ക്ക് സ്മാര്‍ട്ട് പാലക്കാടിന്റെ വേദിയില്‍ ഉമ്മന്‍ ചാണ്ടി സാര്‍ അവാര്‍ഡ് നല്‍കുന്നു. വിട പറഞ്ഞത് മികച്ച ഭരണാധികാരിയും പൊതു പ്രവര്‍ത്തകനുമപ്പുറം ഒരു നല്ല മനുഷ്യനാണ്.

ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ 2012ല്‍ രാജ്യത്ത് നടത്തിയ സര്‍വേയില്‍ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇബ്രാഹീം കുഞ്ഞായിരുന്നു. ഇതിനു പുറമെ മന്ത്രിയായുള്ള മികച്ച പ്രവര്‍ത്തനത്തിന് യു.കെ കേരള ബിസിനസ് ഫോറം, ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ്, കേരളീയം യു.കെ ചാപ്റ്റര്‍ എന്നിവര്‍ സംയുക്തമായി നല്‍കുന്ന കേരള രത്‌ന പുരസ്‌കാരവും ലഭിച്ചു. ലണ്ടനിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനില്‍ നിന്നാണ് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങിയത്

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌നേഹത്തിന്റെയും കരുതലിന്റെയും ആള്‍രൂപമാണ് ഇബ്രാഹീം കുഞ്ഞ്: ടി.പി അഷ്‌റഫ്അലി

Published

on

സ്‌നേഹത്തിന്റെയും കരുതലിന്റെയും ആള്‍രൂപമായിട്ടാണ് ഇബ്രാഹീം കുഞ്ഞ് സാഹിബിനെ പറയാന്‍ കഴിയുകയെന്ന് മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.പി അഷ്‌റഫലി. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തെ അദ്ദേഹവുമായുള്ള അനുഭവങ്ങള്‍. 2008 ല്‍msf ന്റെ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരണവുമായി തുടങ്ങിയ ബന്ധമാണ്. ചേര്‍ത്ത് നിര്‍ത്തിയും, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, ാളെ കാരുടെ സാമ്പത്തിക ഞ്ഞെരുക്കങ്ങള്‍ക്ക് ആശ്വാസമായും അദ്ദേഹം ഞങ്ങള്‍ക്ക് ഒപ്പം നടന്നു. മധ്യതിരുവിതാംകൂറിലെ കാമ്പസുകളില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ങഏ യൂണിവേഴ്‌സിറ്റിയിലും കുസാറ്റിലും യൂണിവേഴ്‌സിറ്റി യൂണിയനും സെനറ്റിലും അക്കാദമിക് കൗണ്‍സിലിലുംmsf പ്രതിനിധികളെ വിജയിപ്പിക്കുന്നതില്‍ ജില്ലാ സംസ്ഥാന കമ്മറ്റികളോടൊപ്പം അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.

‘സൈലന്റ് & ഷാര്‍പ്പ് ‘ അദ്ദേഹത്തിന്റെ ഒരു പോളിസിയായിരുന്നു. ബഹളമയമാക്കുന്ന, പൊട്ടിത്തെറിക്കുന്ന ഇബ്രാഹീം കുഞ്ഞിനെ നമ്മളാരും കണ്ടിട്ടില്ല. പലര്‍ക്കും അഴിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ അദ്ദേഹം കാണിച്ചിട്ടുള്ള മിടുക്ക്, പ്രായോഗിക രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ കാഴചപ്പാടുകള്‍, പൊതു സമൂഹത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന രീതികള്‍, ഭരണപരമായ ഇടപെടലുകള്‍ ഇവയിലെല്ലാം അദ്ദേഹത്തിന്റെ വിജയ ചിരിത്രം നമുക്ക് കാണാം. 2011 ല്‍ പൊതുമരാമത്തു മന്ത്രിയായപ്പോള്‍ മികച്ച ഭരണകര്‍ത്താവി അദ്ദേഹം മാറി. പ്രതിപക്ഷ ങഘഅ മാര്‍ക്കുപോലും സ്വീകാര്യനായ മന്ത്രിയായി.

എടക്കര ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ഞ്ഞാന്‍ സമര്‍പ്പിച്ച വാര്‍ഡിലെ റോഡുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പടുത്തി നല്‍കി. കേരളത്തിലെമ്പാടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയാണദ്ദേഹം. ചന്ദ്രികയേയും മുസ്‌ലിം ലീഗിനെയും നെഞ്ചേറ്റിയ പ്രിയ നേതാവിന് വിട.

 

Continue Reading

kerala

ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

Published

on

മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.

സാധാരണക്കാരെ ഉള്‍ക്കൊണ്ടും മനസിലാക്കിയും എപ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. കഠിനാധ്വാനിയായ രാഷ്ട്രീയനേതാവ് എന്നതിന് പുറമെ, ജനപ്രതിനിധി, ഭരണാധികാരി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡുകളും പാലങ്ങളും പണിയുന്നതില്‍ റിക്കാര്‍ഡ് വേഗം കൈവരിച്ചു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചു.

മധ്യകേരളത്തില്‍ ലീഗിന്റെയും യുഡിഎഫിന്റെയും ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച വി.കെ ഇബ്രാഹിംകുഞ്ഞ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. ദീര്‍ഘനാളത്തെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

നിയമസഭയിലും ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വി.കെ ഇബ്രാഹിംകുഞ്ഞുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടം അനുസമരിച്ച വേണുഗോപാല്‍ മൂന്നുപതിറ്റാണ്ടു മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയവരില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന് നിര്‍ണ്ണായക പങ്കിനെ കുറിച്ചും ഓര്‍ത്തെടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാട് യുഡിഎഫിനും മുസ്ലീം ലീഗിന് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

Published

on

നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെ യുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജി കർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വ്യവസായമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Continue Reading

Trending