kerala
വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; ഏറെ വേദനാജനകം, അനുശോചിച്ച് എംഎല്‍എ നജീബ് കാന്തപുരം
അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.
മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംഎല്‍എ നജീബ് കാന്തപുരം. പ്രിയ നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം ഏറെ വേദനാജനകമാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.
അന്ന് അദ്ദേഹം എന്റെ വാര്‍ഡിലേക്ക് അനുവദിച്ച് തന്ന രണ്ട് കോടിയുടെ റോഡാണ് അന്ന് എന്റെ നാടിനെ മാറ്റിയത്. അക്കാലത്ത് തുടങ്ങിയ ആത്മ ബന്ധമാണ് അവസാനം വരെ തുടര്‍ന്നു. ഏതാനും മാസം മുമ്പ് എറണാകുളത്ത് പോയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ ചെന്ന് കണ്ട് ഏറെ നേരം സംസാരിച്ചു.എന്നദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ 6 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദര്‍ശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.
kerala
ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ വിയോഗം; പൊതുപരിപാടികള്‍ മാറ്റിവെച്ചു
വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പൊതുപരിപാടികള്‍ മാറ്റിവെച്ചു
കോഴിക്കോട്: വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (2025 ജനുവരി 6,7,8 ചൊവ്വ, ബുധന്‍, വ്യാഴം) പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
kerala
എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്ന വേദനയുണ്ട് -സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍
രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്.
വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് സയ്യീദ് സദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത പ്രിയപ്പെട്ട ഇബ്രാഹീം കുഞ്ഞ് സാഹിബും യാത്രയായി. ഭരണ, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ തിളക്കമുള്ള അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കമെന്ന് അദ്ദേഹം കുറിച്ചു.
എം.എസ്.എഫിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് സാഹിബ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെ നായകനായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം തിളങ്ങി. വിപ്ലവ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013, കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.
പാണക്കാട് കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങി ഞാനുമായും ആ സൗഹൃദബന്ധം തുടര്‍ന്നു. പാണക്കാട് സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തിന്റെ ചര്യ തന്നെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്. എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്നത് വേദനയാണ്. അല്ലാഹു പരലോക ജീവിതം റാഹത്തിലാക്കട്ടെ. ആമീന്‍.
kerala
മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.
കൊച്ചി:മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.
2012 കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
GULF19 hours agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala19 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
