Connect with us

kerala

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്‌ഐടി

2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്.

Published

on

തിരുവന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റെന്ന് കഴക്കുട്ടം സ്വദേശി എസ്‌ഐടിക്ക് കിട്ടിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം നല്‍കിയത്.

kerala

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു

Published

on

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു.

നേരത്തെ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു. മേൽ നടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി കൈമാറി. വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനൽ കേസുകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രണ്ടാഴ്ചക്ക് ശേഷം പരിശോധിക്കും.

Continue Reading

kerala

ആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു

നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല.

Published

on

By

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക് പറ്റിയെന്ന ആരോപണത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെഎസ്‌യു. മന്ത്രിക്കൊപ്പമുള്ള ഗണ്‍മാന്റെ കറുത്ത ഉടുപ്പാണിതെന്ന് കെഎസ്‌യു വിശദീകരിച്ചു. ആരോഗ്യമന്ത്രി അഭിനയ റാണിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ കയ്യില്‍ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍. ഷംസീര്‍ ആണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം, വീണാ ജോര്‍ജിന്റേത് അഭിനയമെന്ന മറുപടിയുമായി വി.ഡി.സതീശന്‍. ആരോഗ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയത് പൊലീസാണ്. മന്ത്രിയുടെ കൈയ്യില്‍ പരുക്ക് മുന്‍പേയുണ്ട്. കെഎസ്‌യുക്കാര്‍ ആക്രമിച്ചതായി മുഖ്യമന്ത്രിയോട് പറഞ്ഞില്ല. ഗൂഢാലോചന നടത്തിയത് സ്പീക്കര്‍ ഷംസീറാണെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Continue Reading

kerala

ഇടത് സർക്കാർ കേരളത്തിന്റെ നട്ടെല്ല് തകർത്തു: വി.ഡി. സതീശൻ

Published

on

വൈക്കം: പത്തു വർഷം കൊണ്ട് കേരളത്തിന് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് എൽ.ഡി.എഫ് സർക്കാർ വരുത്തി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽ.ഡി.എഫ് സമ്മേളന വേദികളിൽ ഉയർന്നു കേൾക്കുന്നത് വർഗീയ പരാമർശങ്ങളാണെങ്കിൽ യു.ഡി.എഫിന്‍റെ പുതുയുഗയാത്ര വേദികളിൽ ഉയരുന്നത് മതസൗഹാർദ്ദത്തിന്‍റെ വാർത്തകളാണെന്നും ആര് വർഗീയത പറഞ്ഞാലും യു.ഡി.എഫ് ശക്തമായി എതിർത്ത് തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കത്ത് പുതുയുഗയാത്ര കോട്ടയം ജില്ല പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധൂർത്തടിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സൈപ്ലകോ വഴി നിത്യോപയോഗ സാധനങ്ങളെങ്കിലും ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യഗ്രഹ സമരഭൂമിയായെ വൈക്കത്ത് പുതുയുഗ യാത്രക്ക് ഗംഭീര വരവേൽപ്പാണു നൽകിയത്. പൊള്ളുന്ന വെയിലിനെ അവഗണിച്ച് എത്തിയ സാധാരണ ജനങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജാഥയ്ക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.

യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളം എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നടൻ രമേഷ് പിഷാരടി, ഫ്രാൻസിസ് ജോർജ് എം പി, വി.കെ. ശ്രീകണ്ഠൻ എം പി, ഇ.ജെ. ആഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, പി.എ സലിം, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി.ആർ സോന, അസീസ് ബഡായി, തമ്പി ചന്ദ്രൻ, ഫിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ജയ്സൺ ജോസഫ്, സുരേഷ് ബാബു, ബി. അനിൽകുമാർ, ശരത്ചന്ദ്രപ്രസാദ്, മോഹൻ ഡി. ബാബു, കെ.കെ. മോഹനൻ, ഗോപകുമാർ, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിം തുരുത്ത്, വിജയമ്മ ബാബു, അഖിൽ കുര്യൻ, സീതു ശശിധരൻ,ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Trending