kerala
‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല.
‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്തുകൊണ്ട് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. ഒരു സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് പോലുള്ള വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തലിന് പകരം കോടതി സ്വന്തം നിലയിലുള്ള ഒരു നിഗമനത്തിലെത്തുന്നത് കോടതിയുടെ മേല്‍നോട്ടാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് നിര്‍മാതാവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വെറും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മാത്രം കണ്ട് സിനിമയെ വിലയിരുത്താനാവില്ലെന്നും, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കാന് സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെന്‍സര്‍ ബോര്‍ഡിനാണ് അധികാരമെന്നും നിര്‍മാതാവ് വാദിച്ചു.
kerala
പെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
നഞ്ചുകലക്കി മീന്‍പിടുത്തം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വര്‍ധിച്ചതാകാമെന്ന പ്രാഥമിക നിഗമനമാണ് ഉയരുന്നത്.
കുമളി: പെരിയാറില്‍ പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തി. നാല് പെരുമ്പാമ്പുകളാണ് ചത്തുപൊങ്ങിയത്. തടിയമ്പാട് സമീപം മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് രണ്ട് പെരുമ്പാമ്പുകള്‍ ചത്ത നിലയില്‍ കുടുങ്ങി കിടക്കുന്നതും മറ്റുചിലത് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. സമീപത്ത് മത്സ്യങ്ങളും ചത്തുപൊങ്ങിയിട്ടുണ്ട്. നഞ്ചുകലക്കി മീന്‍പിടുത്തം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വര്‍ധിച്ചതാകാമെന്ന പ്രാഥമിക നിഗമനമാണ് ഉയരുന്നത്. പെരിയാറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ അനധികൃത മത്സ്യബന്ധനം വര്‍ധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫിഷറീസ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് പെരുമ്പാമ്പുകളുടെ മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
kerala
വൈറ്റില കൊലപാതകം; സുധ നേരിട്ടത് ക്രൂരമര്‍ദ്ദനം, പ്രതിയുടെ വെളിപ്പെടുത്തല്‍
വൈറ്റിലയില്‍ സുധ ബേബി കൊല്ലപ്പെട്ട കേസില്‍ ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്ത്.
എറണാകുളം: വൈറ്റിലയില്‍ സുധ ബേബി കൊല്ലപ്പെട്ട കേസില്‍ ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷാജിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സുധയുടെ മുഖത്ത് ശക്തമായി കൈകൊണ്ട് ഇടിച്ചതായും തുടര്‍ന്ന് കല്ലിലേക്കു തള്ളിയിടുകയായിരുന്നുവെന്നും പ്രതി മൊഴി നല്കി. തള്ളിയിടുമ്പോള്‍ തല കല്ലില്‍ ഇടിച്ചതായും ആയുധം ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ് പൊത്തി പിടിച്ചിരുന്നുവെന്നും മൊഴിയുണ്ട്. സുധയുമായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഭയം കൊണ്ടാണ് കൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞതായി കൊച്ചി ഡി.സി. പി അശ്വതി ജിജി അറിയിച്ചു. വര്‍ഷങ്ങളായുള്ള പരിചയബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയും മുന്‍ ഹൈക്കോടതി ജീവനക്കാരനുമായ പ്രതി ഷാജിയെ കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
അമ്മയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവം; മകന് കസ്റ്റഡിയില്‍
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ: തുറവൂര്‍ മനക്കോടം സ്വദേശിനി രാധ (75)യുടെ മൃതദേഹം മകന് വീട്ടിലെ അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ദുരൂഹത. രാധയുടെ മകന് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് ഗിരീഷ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് മറ്റാരും അറിയാതെ അടുക്കളയില്‍കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും മുകളില്‍ അടുപ്പുകല്ല് വയ്ക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഗിരീഷിന്റെ ഭാര്യ പിണങ്ങി വേറെയിടത്ത് താമസിക്കുകയാണ്. അവിടെ നിന്ന് മക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ‘അമ്മൂമ്മ മരിച്ചു’ എന്നാണ് അറിയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വരുന്ന വഴി മണ്‍വെട്ടി വാങ്ങിയതും മൃതദേഹം കുഴിച്ചുമൂടിയതും ദുരൂഹത ഉയര്‍ത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
-
kerala2 days ago‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala20 hours ago‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
