Connect with us

Video Stories

അനധികൃത ടാക്‌സികളുടെ അമിത വേഗത: കാല്‍നടക്കാര്‍ അപകട ഭീതിയില്‍

Published

on

അബുദാബി: അനധികൃത ടാക്‌സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല്‍ നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്‌സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം മത്സരിച്ചു ഓടുകയും യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ തന്നെ നിറുത്തുകയും ചെയ്യുന്നു. മുസഫയിലെ കാല്‍നടക്കാരും മറ്റു വാഹനങ്ങളുമായി തിരക്കേറിയ ഭാഗങ്ങളില്‍ തികച്ചും അശ്രദ്ധമായാണ് ഇവര്‍ തലങ്ങും വിലങ്ങും പായുന്നത്. സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതുപോലും ശ്രദ്ധിക്കാതെയുള്ള ഓട്ടം കണ്ടുനില്‍ക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്നു. ഇത്തരം വാഹനങ്ങളിലെ ഭൂരിഭാഗം ഡ്രൈവര്‍മാരും പാകിസ്ഥാനികളാണ്.
വിവിധവിധത്തില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത ടാക്‌സികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രംഗം വിട്ടൊഴിയാന്‍ പലരും ഒരുക്കമല്ല. പരസ്പരമുള്ള സഹകരണവും സഹായങ്ങളും ശക്തമാണെന്നതിനാല്‍ പിഴ അടക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നില്ല. ഇത് കള്ളടാക്‌സി തുടരുന്നതിന് സഹായകമാകുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കുന്ന മറ്റുവാഹനമോടിക്കുന്നവരോട് കയര്‍ക്കുന്ന സ്വഭാവക്കാരാണ് പലരും. അതുകൊണ്ടുതന്നെ ഇവരുമായി സംസാരിക്കുവാനോ പ്രതികരിക്കുവാനോ അധികമാരും മുതിരാറില്ല.
അതേസമയം ഇത്തരം ടാക്‌സികളുടെ കാര്യത്തില്‍ പരക്കെ ആക്ഷേപം നിലനി ല്‍ക്കുന്നുണ്ടെങ്കിലും നിരവധിപേരാണ് ഈ സമാന്തര സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ യാത്രമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പല രും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ചുരുങ്ങിയ നിരക്കില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തരപ്പെടുമെങ്കിലും ഭിവിഷ്യത്തുകള്‍ വളരെ വലുതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അനധികൃത വാഹനമായതിനാല്‍ പരാതിപ്പെടാനും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍ പലരും നഷ്ടം സഹിക്കുകയാണ് ചെയ്യുന്നത്.
ഇതിനെല്ലാം പുറമെയാണ് അപകടകരമായ വിധത്തിലുള്ള ഇവരുടെ പരക്കം പാച്ചില്‍. റോഡില്‍ യാത്രക്കാരെ കാണുമ്പോള്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് നിറുത്തുക, ഇരുവശത്തുകൂടിയും കടുന്നുപോകുക, ചെറിയ റോഡുകളില്‍പോലും മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയെല്ലാം ഇവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇതിന്റെ തിക്തഫലം കാല്‍നടക്കാര്‍ കൂടി അനുഭവിക്കേണ്ടി വരുന്നുവെന്നുള്ളതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending