Connect with us

Video Stories

അനധികൃത ടാക്‌സികളുടെ അമിത വേഗത: കാല്‍നടക്കാര്‍ അപകട ഭീതിയില്‍

Published

on

അബുദാബി: അനധികൃത ടാക്‌സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല്‍ നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്‌സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം മത്സരിച്ചു ഓടുകയും യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ തന്നെ നിറുത്തുകയും ചെയ്യുന്നു. മുസഫയിലെ കാല്‍നടക്കാരും മറ്റു വാഹനങ്ങളുമായി തിരക്കേറിയ ഭാഗങ്ങളില്‍ തികച്ചും അശ്രദ്ധമായാണ് ഇവര്‍ തലങ്ങും വിലങ്ങും പായുന്നത്. സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതുപോലും ശ്രദ്ധിക്കാതെയുള്ള ഓട്ടം കണ്ടുനില്‍ക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്നു. ഇത്തരം വാഹനങ്ങളിലെ ഭൂരിഭാഗം ഡ്രൈവര്‍മാരും പാകിസ്ഥാനികളാണ്.
വിവിധവിധത്തില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത ടാക്‌സികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രംഗം വിട്ടൊഴിയാന്‍ പലരും ഒരുക്കമല്ല. പരസ്പരമുള്ള സഹകരണവും സഹായങ്ങളും ശക്തമാണെന്നതിനാല്‍ പിഴ അടക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നില്ല. ഇത് കള്ളടാക്‌സി തുടരുന്നതിന് സഹായകമാകുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കുന്ന മറ്റുവാഹനമോടിക്കുന്നവരോട് കയര്‍ക്കുന്ന സ്വഭാവക്കാരാണ് പലരും. അതുകൊണ്ടുതന്നെ ഇവരുമായി സംസാരിക്കുവാനോ പ്രതികരിക്കുവാനോ അധികമാരും മുതിരാറില്ല.
അതേസമയം ഇത്തരം ടാക്‌സികളുടെ കാര്യത്തില്‍ പരക്കെ ആക്ഷേപം നിലനി ല്‍ക്കുന്നുണ്ടെങ്കിലും നിരവധിപേരാണ് ഈ സമാന്തര സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ യാത്രമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പല രും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ചുരുങ്ങിയ നിരക്കില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തരപ്പെടുമെങ്കിലും ഭിവിഷ്യത്തുകള്‍ വളരെ വലുതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അനധികൃത വാഹനമായതിനാല്‍ പരാതിപ്പെടാനും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍ പലരും നഷ്ടം സഹിക്കുകയാണ് ചെയ്യുന്നത്.
ഇതിനെല്ലാം പുറമെയാണ് അപകടകരമായ വിധത്തിലുള്ള ഇവരുടെ പരക്കം പാച്ചില്‍. റോഡില്‍ യാത്രക്കാരെ കാണുമ്പോള്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് നിറുത്തുക, ഇരുവശത്തുകൂടിയും കടുന്നുപോകുക, ചെറിയ റോഡുകളില്‍പോലും മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയെല്ലാം ഇവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇതിന്റെ തിക്തഫലം കാല്‍നടക്കാര്‍ കൂടി അനുഭവിക്കേണ്ടി വരുന്നുവെന്നുള്ളതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending