Connect with us

More

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

Published

on

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ന്നിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

സ്മാര്‍ട്ട്‌ഫോണ്‍ കൈവശം വെക്കുമ്പോഴും അതിലെ ഒട്ടുമിക്ക ഫങ്ഷനുകളും ഉപയോഗങ്ങളും പലര്‍ക്കും അറിയാറില്ല എന്നതാണ് സത്യം. അതുപോലെത്തന്നെയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന ‘ഒ.ടി.ജി’ (OTG – OnTheGo) കേബിളിന്റെ കഥയും. ഫോണിന്റെ അനുബന്ധ ഉപകരണങ്ങളായി ചാര്‍ജറും ഡേറ്റാ കേബിളും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുമ്പോഴും അവയൊക്കെപ്പോലെ, ഒരുപക്ഷേ അവയേക്കാള്‍ ഉപയോഗപ്രദമായ ഒ.ടി.ജി അധികമാളുകളും ഉപയോഗിച്ചു കാണാറില്ല.

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റില്‍ കുത്തി ഉപയോഗിക്കാവുന്ന ഒരു ചെറിയ കേബിളാണ് ഒ.ടി.ജി എന്ന കക്ഷി. കേബിളിനു പകരം പെന്‍ഡ്രൈവ് പോലെയുള്ള ചെറു ഉപകരണമാവും ഒ.ടി.ജി ലഭ്യമാണ്. യു.എസ്.ബി കേബിള്‍ ഉള്ള ഒട്ടുമിക്ക ഉപകരണങ്ങളുമായും സ്മാര്‍ട്ട്‌ഫോണിനെ കണക്ട് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉപകാരം. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളും ഒ.ടി.ജി സപ്പോര്‍ട്ട് ഉള്ളവയാണ്.

ഒ.ടി.ജി കേബിളിന്റെ ചില ഉപകാരങ്ങള്‍ പരിചയപ്പെടാം.
1. പെന്‍ഡ്രൈവ് ഉപയോഗിക്കാം

otg-pendrive

പ്രധാനപ്പെട്ട ഏതെങ്കിലും ഫയല്‍ അല്ലെങ്കില്‍ വീഡിയോ നിങ്ങളുടെ പെന്‍ഡ്രൈവിലാണോ? ഒ.ടി.ജി ഉപയോഗിച്ച് അത് നിങ്ങളുടെ മൊബൈലില്‍ നിന്ന് ആക്‌സസ് ചെയ്യാം. ചെയ്യേണ്ടത് ഒ.ടി.ജിയുടെ ‘ഹോസ്റ്റ്’ ഭാഗത്ത് പെന്‍ഡ്രൈവ് ഘടിപ്പിക്കുക മാത്രം. യു.എസ്.ബി ഡ്രൈവ് ആയി പെന്‍ഡ്രൈവ് നിങ്ങളുടെ മൊബൈലില്‍ ദൃശ്യമാവും. ഫോണ്‍ സ്‌റ്റോറേജിനെ ബാധിക്കാത്ത വിധത്തില്‍ സിനിമ കാണാനും ഡോക്യുമെന്റുകള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ഇതുവഴി കഴിയും.

2. മൊബൈലിന് കീബോഡും മൗസും

mouth

കുറച്ചധികം ടൈപ്പ് ചെയ്യാനുണ്ടെങ്കില്‍ കൈവിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനുള്ള പരിഹാരമാണ് കീബോഡിനെ ഒ.ടി.ജി ഉപയോഗിച്ച് നേരിട്ട് ഫോണുമായി കണക്ട് ചെയ്യുക എന്നത്. കീബോഡ് കണക്ടായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെന്ന പോലെ മൊബൈലിലും ടൈപ്പ് ചെയ്യാനാവും. കീബോഡ് മാത്രമല്ല, മൗസും ഇങ്ങനെ ഉപയോഗിക്കാം.

3. ഗെയിം കളിക്കാം
game

എക്‌സ്‌ബോക്‌സ് 360 അടക്കമുള്ള പല ഗെയിം കണ്‍ട്രോളറുകളും ഒ.ടി.ജി ഉപയോഗിച്ച് മൊബൈലുമായി കണക്ട് ചെയ്യാന്‍ കഴിയും. മൊബൈല്‍ സ്‌ക്രീനില്‍ തൊട്ടു കളിക്കുന്നതിനു പകരം ഇനി ഗെയിമിങ് കണ്‍ട്രോളര്‍ ഉപയോഗിച്ചു തന്നെ കളിക്കാന്‍ കഴിയും. ഫോണ്‍ മേശപ്പുറത്തോ സ്റ്റാന്‍ഡിലോ വെച്ച് ഗെയിം പൂര്‍ണമായി ആസ്വദിക്കാം.

4. കേബിള്‍ വഴിയും ഇന്റര്‍നെറ്റ്

net

വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റ. ഇതാണ് സ്മാര്‍ട്ടുഫോണുകളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള വഴികള്‍. എന്നാല്‍, കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്ന എതര്‍നെറ്റ് വഴിയും ആന്‍ഡ്രോയ്ഡ് മൊബൈലില്‍ നെറ്റ് എടുക്കാം ഒ.ടി.ജി ഉണ്ടെങ്കില്‍. (യു.എസ്.ബി ഹോസ്റ്റിന് പകരം എതര്‍നെറ്റ് ഹോസ്റ്റ് ഉള്ള ഒ.ടി.ജി കേബിളുകളിലേ ഈ സൗകര്യം സാധ്യമാകൂ.)

5. ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം

printing

ഫോണിലുള്ള ഡോക്യുമെന്റുകള്‍ ഒ.ടി.ജി വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യം പുതിയ സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന യു.എസ്.ബി, ഒ.ടി.ജി വഴി മൊബൈലുമായി കണക്ട് ചെയ്യുകയാണ് ഇതിനു വേണ്ടത്. AppShare പോലുള്ള ആപ്പുകളുടെ സഹായത്തോടെ സുഗമമായി പ്രിന്റ് ചെയ്യാം.

6. ഫോണ്‍ ചാര്‍ജ് ചെയ്യാം

നിങ്ങളുടെ ഫോണില്‍ ബാറ്ററി തീരെ കുറവും സുഹൃത്തിന്റേതില്‍ ധാരാളവും ഉണ്ട് എന്നിരിക്കട്ടെ. സുഹൃത്തിന്റെ ഫോണിനെ ചാര്‍ജിങ് പോയിന്റായി ഉപയോഗിക്കാന്‍ ഒ.ടി.ജിയും ഡേറ്റാ കേബിളും മതി. ചാര്‍ജ് ഉള്ള ഫോണില്‍ ഒ.ടി.ജി കേബിള്‍ കണക്ട് ചെയ്യുകയും അതിലെ യു.എസ്.ബി ഹോസ്റ്റില്‍ ഡേറ്റാ കേബിള്‍ കണക്ട് ചെയ്യുകയും ചെയ്യുക. ബാക്കിയെല്ലാം സാധാരണ ചാര്‍ജര്‍ പോലെത്തന്നെ.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending