Connect with us

Video Stories

രഞ്ജിട്രോഫി: കേരളം തിരിച്ചടിക്കുന്നു

Published

on

 
തിരുവനന്തപുരം: ജമ്മു കാശ്മീരിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിനെ 219 റണ്‍സിന് കറക്കി വീഴ്ത്തിയ ജമ്മുവിന് അതെ നാണയത്തില്‍ കേരളം തിരിച്ചടി നല്‍കിയപ്പോള്‍, ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചു. മഴ വില്ലനായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കേരളത്തിന് നിര്‍ണായകമാണ്.
നാലുവിക്കറ്റെടുത്ത കെ.സി അക്ഷയ്യും മൂന്നുവിക്കറ്റു വീതമെടുത്ത ജലജ് സക്‌സേനയും സജിമോന്‍ ജോസഫുമാണ് കശ്മീരിനെ വീഴ്ത്തിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഒമര്‍ ബണ്ടേ അഹമ്മദും (35) ശുഭം കജൗരിയും (41) കാശ്മീരിന് നല്‍കിയത്. ഇരുവരെയും പുറത്താക്കി സിജിമോന്‍ ജോസഫാണ് കേരളത്തെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നത്. ശുഭം കജൗരിയയാണ് കശ്മീരിന്റെ ടോപ് സ്‌കോറര്‍. ബന്ദീപ് സിങ് (39), നായകന്‍ പര്‍വേസ് റസൂല്‍ (28), രാംഡയല്‍(17) എന്നിവര്‍ മാത്രമാണ് കാശ്മീര്‍ നിരയില്‍ രണ്ടക്കം പിന്നിട്ടത്. ജലജ്‌സക്‌സേന മധ്യനിരയെ മടക്കിയപ്പോള്‍ കാശ്മീര്‍ വാലറ്റത്തെ അക്ഷയ് ചുരുട്ടിക്കെട്ടി. 37 റണ്‍സ് വഴങ്ങിയാണ് അയ്യയ് നാല് വിക്കറ്റ് വീഴ്ത്തിയത്. സിജിമോള്‍ 45 റണ്‍സ് വഴങ്ങിയും ജലജ് സക്‌സേന 57 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം കേരളം ഒരുവിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ കേരളത്തിന് 91 റണ്‍സിന്റെ ലീഡായി. 20 റണ്‍സെടുത്ത ഓപ്പണര്‍ വിനോദ് വിഷ്ണുവിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ജലജ് സക്‌സേനയും (16), റോന്‍പ്രേമും (ആറ് റണ്‍സ്) ആണ് ക്രീസില്‍. മഴയെ തുടര്‍ന്ന് ഒരു മണിക്കൂറോളം കളി തടസപ്പെട്ടു.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending