Connect with us

Video Stories

എല്ലാരും ഉള്‍ക്കൊള്ളേണ്ട കോടതി വിധി

Published

on

കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു സ്വീകരിച്ച യുവതി തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇത്രയും നാള്‍ സ്വജീവിതവും ജീവനുംകൊണ്ട് പൊരുതി വരികയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹം റദ്ദാക്കിയത് പിന്‍വലിക്കുകയോ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന കോടതി ഹാദിയയെ പഠനത്തിന്റെ ഭാഗമായ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിതാവിന്റെ ശാരീരിക-മാനസിക പീഡനത്തില്‍ നിന്ന് ഹാദിയ രക്ഷപ്പെട്ടുവെന്ന് ഹാദിയയുടെ ഭര്‍ത്താവിനും ഭര്‍ത്താവിനൊപ്പം വിട്ടില്ലെന്ന് പിതാവ് കെ.എം അശോകനും സന്തോഷിക്കാമെങ്കിലും തങ്ങളുടെ കൈകളിലേക്ക് ഹാദിയയെ തന്നില്ലെന്നത് ഇരുവരെ സംബന്ധിച്ചും തൃപ്തികരമായ ഉത്തരവല്ല. ഇലക്കും മുള്ളിനും കേടില്ലാത്തവണ്ണം ഇരുപക്ഷത്തിന്റെയും വികാരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് ഉന്നത നീതിപീഠം കൈക്കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തുന്നതാകും ഉചിതം.
മാനസികത്തകരാറുണ്ടെന്ന് സ്വന്തം പിതാവുപോലും ആരോപിച്ച യുവതിയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് പഠനം തുടരണമെന്ന തീരുമാനം കോടതി പ്രഖ്യാപിച്ചത്. അതേസമയം വ്യക്തിപരമായ അവകാശവും സ്വാതന്ത്ര്യവുമാണ് പ്രധാനമെന്ന് കോടതി പറയുകയും ചെയ്തു. ഇപ്പോള്‍ പഠനമാണ് പ്രധാനമെന്നും ഹാദിയയെ ഒരു ഡോക്ടറായി കാണണമെന്നാണ് കോടതിക്ക് താല്‍പര്യമെന്നുമുള്ള പരാമര്‍ശങ്ങള്‍ നിയമത്തേക്കാളുപരി ഒരു ഉപദേശകന്റെ തലത്തിലേക്കാണ് കോടതി വിരല്‍ എത്തിപ്പെട്ടിരിക്കുന്നത്. ഭരണഘടനയും നിയമവും നോക്കി തീരുമാനമെടുക്കേണ്ട നീതിപീഠത്തെ സംബന്ധിച്ച് ഇത് ആശാസ്യമാണോ എന്ന ചോദ്യം അവശേഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തരമൊരു ഉത്തരവിന് കോടതിയെ പ്രേരിപ്പിച്ചതിനുള്ള കാരണങ്ങളെക്കുറിച്ച് ചിലര്‍ സ്വയം ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
2017 മെയ് 24ലെ കേരള ഹൈക്കോടതി വിധിയാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദുചെയ്തത്. ഷെഫിന്റെ തീവ്രവാദ ബന്ധം ഉന്നയിച്ചുകൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി പ്രസ്താവം. വിധിപ്രകാരം കഴിഞ്ഞ ആറു മാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു ഹാദിയ. കഴിഞ്ഞ മെയ് 24 മുതല്‍ നവംബര്‍ 25ന് വൈകീട്ട് സുപ്രീംകോടതിയിലേക്കുള്ള വഴിയേ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതുവരെ പിതാവ് അശോകന്റെ സംരക്ഷണയിലും പൊലീസിന്റെ കര്‍ശന സാന്നിധ്യത്തിലും അടച്ചിട്ട മുറിക്കുള്ളില്‍ കഴിഞ്ഞ് മാനസികമായി ഏറെ പ്രയാസം അനുഭവിക്കുകയായിരുന്നുവെന്ന് ഹാദിയയുടെ വേഷ വിധാനങ്ങളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയയും വ്യക്തമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളുമൊക്കെ അനുവദിച്ചിരിക്കെ പിതാവിന്റെ സംരക്ഷണയില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിയറവുവെച്ച് ജീവിക്കുന്ന ഹാദിയയുടെ അവസ്ഥ വലിയ മാനുഷികാവകാശപ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും മാത്രമല്ല, കോടതിയെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കുമാണ് എത്തിച്ചത്. അതോടൊപ്പം തന്നെ മാതാപിതാക്കളുടെ മക്കളുടെ മേലുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
അതേസമയം, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതൊരുപൗരനും ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നു. ഇരുപത്തഞ്ചു മുതല്‍ ഇരുപത്തെട്ടുവരെയുള്ള വകുപ്പുപ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും പൗരനുണ്ട്. ലോകത്തെ സകല നിയമങ്ങളും വിശ്വാസപ്രമാണങ്ങളും ഇത് സാധൂകരിക്കുന്നു. ഇതെല്ലാമിരിക്കെയാണ് പൂര്‍ണ മനസ്സോടെ മറ്റൊരു മതത്തില്‍ വിശ്വസിച്ച ഒരു യുവതിയുടെ തീരുമാനത്തെ ഹൈക്കോടതിയും ഒരു വിഭാഗവും പരസ്യമായി ചോദ്യംചെയ്യുകയും ഒരു വിവാഹം റദ്ദുചെയ്തതും. മുന്‍ പിന്‍ നോക്കാതെയുള്ള ഹൈക്കോടതി വിധിയാണ് ഇത്തരത്തിലുള്ള നിയമ വ്യവഹാരങ്ങളിലേക്കും അനാരോഗ്യകരമായ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും രാജ്യത്തെ എത്തിച്ചത്. അതിലുപരി രാജ്യം ഭരിക്കുന്ന കക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഈ കേസില്‍ ആദ്യം മുതലേ നിഗൂഢമായെങ്കിലും പ്രകടമായി. ഇതാകട്ടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഹാദിയയെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന ആരോപണമാണ് പിതാവിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കോടതിയില്‍ ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ ഹാദിയക്ക് മാനസികത്തകരാറുണ്ടെന്ന് വരുത്താനുള്ള ശ്രമവും നടന്നു. മറുഭാഗത്ത്, കേരള സര്‍ക്കാരിന്റെ നിലപാട് വ്യക്തമായത് ഹാദിയയുടെ സംരക്ഷണക്കാര്യത്തിലായിരുന്നു. വലിയ സന്നാഹങ്ങളോടെ പൊലീസിനെ ഹാദിയയുടെ വീട്ടില്‍ വിന്യസിച്ച് ഇടതുസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് ചിലര്‍ക്ക് മാത്രം ഹാദിയയെ കാണുന്നതിനുള്ള അവസരം നല്‍കി വര്‍ഗീയതയെ പരോക്ഷമായി താലോലിച്ചു. ഉത്തരവാദപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാകട്ടെ പൊലീസിന്റെ റിപ്പോര്‍ട്ടെഴുതി വാങ്ങുന്ന ചടങ്ങിലൊതുങ്ങി.
മൊത്തത്തില്‍ ഇവ്വിഷയകമായി വര്‍ഗീയതയുടെയും ന്യൂനപക്ഷ പീഡനത്തിന്റെയും സാതന്ത്ര്യ ലംഘനത്തിന്റെയും വോട്ടു ബാങ്ക് സംരക്ഷണത്തിന്റെയും പിറകിലായിരുന്നു കേന്ദ്ര സര്‍ക്കാരും മതേതരമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുന്നു. ഉന്നത നീതി പീഠത്തിന്റെ ഉത്തരവ് ജനുവരിയില്‍ വരാനിരിക്കുന്ന അന്തിമ വിധിയുടെ അന്തസ്സത്തയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. അതാകട്ടെ രാജ്യത്തിന്റെ ഭരണഘടനയെയും പൗര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആശാവഹമായ സൂചകങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഒപ്പം, തീവ്രവാദം ഒന്നിനും പരിഹാരമല്ലെന്നും ജനാധിപത്യം വെച്ചുനീട്ടുന്ന ഭരണഘടന അനുസരിച്ച് ജീവിക്കുകയാണ് ഒരു ഇന്ത്യക്കാരന്റെ കടമയെന്നും ഈ വിധി നമ്മെയെല്ലാം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending