Connect with us

More

ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

Published

on

ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്‌ല പതിവിന് വിപരീതമായി പച്ചപ്പുതപ്പണിഞ്ഞിരുന്നു… ടോസ് നേടുന്ന നായകന്‍ അല്‍പ്പമൊന്ന് ശങ്കിച്ച് നില്‍ക്കുന്ന പിച്ച്. പക്ഷേ ഇന്ത്യന്‍ നായകന്‍ വിരത് കോലി നാണയഭാഗ്യത്തിനൊപ്പം ബാറ്റിംഗിനും തീരുമാനിച്ച് ഒരു കാര്യം തെളിയിച്ചു-ദക്ഷിണാഫ്രിക്കയിലെ പച്ച മൈതാനങ്ങളെ ഞങ്ങള്‍ പേടിക്കില്ല എന്ന്. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റംമ്പിന് പിരിയുമ്പോള്‍ കോലിയുടെ ഇന്ത്യ അതിശക്തമായ നിലയിലാണ്-നാല് വിക്കറ്റിന് 371 റണ്‍സ്.

സെഞ്ച്വറി ആഘോഷമാക്കുന്ന നായകന്‍ 156 റണ്‍സുമായി ക്രീസിലുണ്ട്. 155 റണ്‍സ് നേടി മുരളി വിജയ് ഉറച്ച പിന്തുണയും നല്‍കി. ഇന്ത്യന്‍ പര്യടനത്തിന് വന്ന ശേഷം കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ രണ്ട് ദിനങ്ങളില്‍ സന്തോഷിച്ചതിന് ശേഷം ചിരിക്കാന്‍ കഴിയാത്ത ലങ്കക്കാരോട് കരുണ കാട്ടാതെയാണ് കോലിയും സംഘവും കോട്‌ല വാണത്. ലങ്കന്‍ സ്പിന്നര്‍മാര്‍ 59 ഓവറും പേസര്‍മാര്‍ 31 ഓവറും പന്തെറിഞ്ഞ് തളര്‍ന്നിട്ടും അവര്‍ക്ക് ആകെ ലഭിച്ചത് നാല് വിക്കറ്റ്. വിജയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. ഉജ്വല ഫോമില്‍ കളിച്ച ധവാന് പക്ഷേ പെരേരയുടെ പന്ത് വിനയായി. 23 ല്‍ അദ്ദേഹം പുറത്തായി.

ചേതേശ്വര്‍ പുജാര എന്ന ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനും ദീര്‍ഘസമയം പിടിച്ചുനില്‍ക്കാനായില്ല. പുജാര മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 78 റണ്‍സ്. അവിടുന്നങ്ങോട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് സൗന്ദര്യം. നായകന്‍ ക്രീസിലെത്തിയപ്പോള്‍ വിജയും ആവേശത്തിലായി. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ദിനേശ് ചാണ്ഡിമാല്‍ ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളുമെടുത്തു. പക്ഷേ വിജയിച്ചില്ല. 78 ല്‍ തുടങ്ങിയ ഇരുവരും സ്‌ക്കോര്‍ 361 വരെയെത്തിച്ചു. അവസാനം സാന്‍ഡകന്‍ എന്ന ബൗളറുടെ പന്തില്‍ വിജയ് സ്റ്റംമ്പ് ചെയ്യപ്പെടുകയായിരുന്നു. പരമ്പരയിലുടനീളം റണ്‍സിന് വിഷമിക്കുന്ന അജിങ്ക്യ രഹാനെ വന്ന വഴിയേ ഒരു റണ്ണുമായി മടങ്ങിയെങ്കിലും നായകന് കൂട്ടായി ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് ക്രീസില്‍.

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending