Connect with us

Video Stories

കേരളം കേള്‍ക്കാന്‍ കൊതിച്ച വിധി

Published

on

കൊടും കുറ്റവാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുമ്പില്‍ രാജ്യം ഒരിക്കല്‍കൂടി നമിക്കുകയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമ്പാവൂരിലെ രാജേശ്വരിക്കൊപ്പം കേരളമാകെ കാതോര്‍ത്തു കാത്തിരുന്ന വിധിയില്‍, ജിഷയെ കാമാഗ്നിയില്‍ കടിച്ചുകീറി കൊന്നുതള്ളിയ അമീറുല്‍ ഇസ്‌ലാമിന് കഠിന തടവും കഴുമരവുമാണ് ശിക്ഷ. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കിരാതകൃത്യത്തിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വിധി പ്രസ്താവം രാജ്യത്തെ നീതി നിര്‍വഹണ സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ‘നീതിപീഠത്തിനു മുമ്പില്‍ ദൈവത്തെ കാണുന്നതു പോലെ’ എന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ പ്രതികരണം കോടതിയുടെ ആത്മാഭിമാനത്തിന് അലങ്കാരപ്പട്ടമാണ്. പഴുതടച്ച കേസന്വേഷണവും ശാസ്ത്രീയ തെളിവുകളുടെ ശക്തമായ സമര്‍ത്ഥനവും കോടതിയുടെ കൃത്യമായ ജാഗ്രതയും സമഞ്ജസമായി സമ്മേളിച്ചതാണ് ജിഷ വധക്കേസിലെ സുപ്രധാന വിധി. ഇനി ഒരു കുറ്റവാളിയും ഇവ്വിധം പൈശാചികത പ്രാപിച്ചു പെണ്‍കുട്ടികളെ പിച്ചിച്ചീന്തി വലിച്ചെറിയാതിരിക്കാന്‍ ഈ വിധി പാഠമാകട്ടെ എന്ന് ആശിക്കുകയും ആശ്വസിക്കുകയും ചെയ്യാം.
പത്തൊമ്പതു മാസത്തെ നിയമ പോരാട്ടങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് ഏറെ പ്രമാദമായ കേസില്‍ കീഴ്‌ക്കോടതി വിധി പറഞ്ഞിരിക്കുന്നത്. കൊലക്കുറ്റത്തിന് ഐ.പി.സി 302 വകുപ്പ് പ്രകാരം വധശിക്ഷയും മാനഭംഗത്തിന് 376 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും പിഴയും 376 (എ) പ്രകാരം മരണ കാരണമായ പീഡന കുറ്റത്തിന് 10 വര്‍ഷം കഠിന തടവും പിഴയും 449 വകുപ്പ് പ്രകാരം അന്യായമായി തടഞ്ഞുവച്ചതിന് ഏഴു വര്‍ഷം കഠിന തടവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഒരു വര്‍ഷം തടവും പിഴയും ഉള്‍പ്പെടെ വധശിക്ഷയും അഞ്ചുലക്ഷം രൂപ പിഴയുമാണ് അമീറുല്‍ ഇസ്്‌ലാമിന് കോടതി ശിക്ഷ വിധിച്ചത്. ദൃസാക്ഷി മൊഴികളേക്കാള്‍ ശാസ്ത്രീയ- സാഹചര്യ തെളിവുകളുടെ പിന്‍ബലത്തിലാണ് കോടതി വിധി എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. നൂറോളം സാക്ഷികളെ വിസ്തരിച്ചെങ്കിലും രക്തം, ഉമിനീര്, നഖം, മുടി, പല്ല് തുടങ്ങിയവടക്കം ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടുകളാണ് പ്രതിക്കുമേല്‍ അഞ്ചു വകുപ്പുകളില്‍ കുറ്റം കണ്ടെത്തിയത്. അതുകൊണ്ടു തന്നെ മേല്‍ക്കോടതികളില്‍ അപ്പീലിനു പോയാലും പ്രതിഭാഗത്തിന് പ്രോസുക്യൂഷന്‍ വാദങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടേണ്ടി വരുമെന്ന കാര്യം തീര്‍ച്ച. നിയമങ്ങളുടെ നൂലിഴയിലൂടെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ മുഖം പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയായി കണ്‍മായാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേല്‍ക്കോടതിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന പാഠം ഇനിയും വിസ്മരിക്കരുത്.
2016 ഏപ്രില്‍ 28ന് വൈകീട്ട് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയില്‍ വൈകീട്ടാണ് നിയമ വിദ്യാര്‍ത്ഥിയായ ജിഷ ദാരുണമായി കൊല്ലപ്പെടുന്നത്. കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗത്തിന് ശ്രമിച്ച അമീറുല്‍ ഇസ്്‌ലാം ചെറുത്തുനിന്ന ജിഷയെ രഹസ്യഭാഗങ്ങള്‍ ഉള്‍പ്പെടെ ശരീരത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പൊലീസെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രാത്രി തന്നെ അതീവ രഹസ്യമായി മൃതദേഹം മറവു ചെയ്തതു മുതല്‍ ഇതുസംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടു. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ നിജസ്ഥിതിയെ കുറിച്ച് പൊലീസ് പുറത്തു പറയുന്നതും അന്വേഷണം ആരംഭിക്കുന്നതും. യു.ഡി.എഫ് സര്‍ക്കാര്‍ വിഷയം ഗൗരവമായി ഏറ്റെടുക്കുകയും ഉന്നതതല സംഘത്തെ അന്വേഷണത്തിനായി നിയമിക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പ്രാഥമികാന്വേഷണമാണ് കേസില്‍ പിന്നീട് കണ്ടത്. തുടക്കത്തില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണ സംഘം വിരല്‍ ചൂണ്ടുകയും ലൈംഗിക പീഡനം നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയുടെ ചെരുപ്പ് കണ്ടെത്തുകയും അതടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുകയും ഒടുവില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പൊലീസ് നടപടികളെ പരിഹസിക്കുകയും ദലിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ദുരുപയോഗപ്പെടുത്താന്‍ ഇടതുപക്ഷം ആവനാഴിയിലെ അവസാന അസ്ത്രവും ഉപയോഗിച്ചത് കേരളം കണ്ടു. യു.ഡി.എഫിന്റെ സമുന്നത നേതാവിനെതിരെ കള്ളക്കഥ പ്രചരിപ്പിച്ച് ആത്മരതിയടയുകയായിരുന്നു ഇടതുപക്ഷം. എന്നാല്‍ സംഭവസ്ഥലത്തെ കൗണ്‍സിലര്‍ മുതല്‍ എം.എല്‍.എയും എം.പിയും ഉള്‍പ്പെടെയുള്ള ഇടതു പ്രതിനിധികള്‍ക്കു നേരെ ജനരോഷം ആളിക്കത്തിയപ്പോള്‍ ആക്ഷേപങ്ങളും ആരോപണങ്ങളുമെല്ലാം അവരെ തന്നെ തിരിഞ്ഞുകൊത്തി. ജിഷ വധക്കേസ് പ്രധാന പ്രചാരണായുധമായി ഉപയോഗപ്പെടുത്തിയ ഇടതുപക്ഷം കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തെങ്കിലും അധികാരത്തില്‍ വന്നതിനു ശേഷം കേസിന്റെ മെല്ലെപ്പോക്കില്‍ നിരന്തരം പഴികേള്‍ക്കുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ പ്രാഥമിക കണ്ടെത്തലുകള്‍ക്കും ഫോറന്‍സിക് തെളിവുകള്‍ക്കുമപ്പുറം പറയത്തക്ക പുരോഗതി ഈ കേസില്‍ ഇടതു സര്‍ക്കാറിന് അവകാശപ്പെടാനാവില്ല. മാത്രവുമല്ല, പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച ഏഴു പ്രധാന കുറ്റകൃത്യങ്ങളില്‍ അഞ്ചെണ്ണമാണ് കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചത്. ഈ ഏഴു കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടുന്ന ശാസ്ത്രീയ-സാഹചര്യ തെളിവുകളെല്ലാം യു.ഡി.എഫ് സര്‍ക്കാറിന്റെ അന്വേഷണ സംഘം കണ്ടെത്തിയതാണ് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും സര്‍ക്കാറിന്റെ സ്ത്രീ സുരക്ഷാ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് ആത്മപ്രശംസ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം അപഹാസ്യനാവുകയാണ്. ശാസ്ത്രീയ കുറ്റാന്വേഷണ സംഘത്തിന്റെ വിജയമാണിതെന്നു തറപ്പിച്ചു പറയുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സാമാന്യബോധം പോലും മുഖ്യമന്ത്രിക്കില്ലാതെ പോയത് നാണക്കേടാണ്.
കേസിന്റെ വിധി കേട്ടയുടനെ എട്ടുകാലി മമ്മൂഞ്ഞി ചമയുന്ന ഇടതുപക്ഷത്തിന് ജിഷ വധത്തിനു ശേഷം (പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍) ഇന്നുവരെ സംസ്ഥാനം കണ്ട സ്ത്രീ പീഡന കേസുകളെ കുറിച്ച് എന്തുപറയാനുണ്ട്?. സമീപകാലങ്ങളിലെ സംസ്ഥാനത്തിന്റെ സ്ത്രീ സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കും ഇതുസംബന്ധമായി പൊതുസമൂഹം ചര്‍ച്ചക്കെടുത്ത സമയവും കേരളത്തിലെ പ്രബുദ്ധജനതക്ക് നന്നായറിയാം. ഇത്തരം വിലകുറഞ്ഞ അവകാശവാദങ്ങള്‍ക്കപ്പുറം ഇനിയും ഈ കേസിലെ നീതിയെയും നിയമത്തെയും പരിരക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പ്രതിഭാഗത്തിന്റെ മുമ്പില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതീക്ഷയായുണ്ട്. അവിടെ നിയമത്തിന്റെ പഴുതിലൂടെ പ്രതി രക്ഷപ്പെട്ടുകൂടാ. വധശിക്ഷയുടെ മാനവികതയെയും പരിഷ്‌കൃത സമൂഹത്തിലെ പ്രസക്തിയെയും കുറിച്ച് ലോകത്ത് ചര്‍ച്ചകള്‍ സജീവമെങ്കിലും ഇത്തരം കൊടുംകുറ്റവാളികള്‍ക്ക് ഇതല്ലാതെ മറ്റെന്തു ശിക്ഷ? അതിനാല്‍ കരഞ്ഞുണങ്ങിയ കണ്ണുകളുമായി കേരള ജനത പ്രാര്‍ത്ഥിച്ചു നേടിയ കോടതിവിധിയെ പരിരക്ഷിക്കാന്‍ കൂടുതല്‍ കരുതലുണ്ടാകുമെന്നാണ് പ്രതീക്ഷ.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending