Connect with us

Video Stories

റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളും രാജ്യത്തിന്റെ സഞ്ചാരവും

Published

on

വിശാല്‍ ആര്‍

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് റിപ്പബ്ലിക്കിന്റെ ലക്ഷണങ്ങളായി രേഖപ്പെടുത്തപ്പെട്ടത്. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിക്കുക, സ്ഥിതി സമത്വവും അവസര സമത്വവും ഉറപ്പുവരുത്തുക, സമൂഹത്തില്‍ പരസ്പര ഐക്യവും ആദരവും സൃഷ്ടിക്കുക തുടങ്ങിയവയാണ് അതിന്റെ വിവക്ഷ. രാജ്യം 69 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം മുന്നോട്ടുപോയി എന്നു പരിശോധിക്കുമ്പോള്‍ നിരാശയായിരിക്കും ഫലം.
സവര്‍ണ ഫാസിസത്തിന്റെ തേര്‍വാഴ്ചയില്‍ ദലിത്, മുസ്‌ലിം, പിന്നാക്ക സമൂഹത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന സത്യത്തില്‍ നിന്ന് മോചിതരാവാതെയാണ് ഇത്തവണയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പതിവു തെറ്റാതെ ഇന്ദ്രപ്രസ്ഥത്തില്‍ പരേഡും പതാക ഉയര്‍ത്തലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുമെല്ലാം അരങ്ങേറും. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് നേതാക്കളാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി ഡല്‍ഹിയിലെത്തുന്നത്. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്മാര്‍ എത്തുന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക് എഴുപതിലേക്കു കടക്കുമ്പോഴും ദലിതരുള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളെ മനുഷ്യരായിപോലും കാണാന്‍ വിസമ്മതിക്കുന്ന ജാതിക്കോമരങ്ങളുടെ മനോഗതി മാറ്റിയെടുക്കാനോ അവരുടെ പരാക്രമത്തില്‍ നിന്ന് രക്ഷ നല്‍കാനോ ഭരണകൂടത്തിന് കഴിയുന്നില്ല. ജാതിഭേദത്തിന്റെ ഭാഗമായി രാജ്യത്ത് ഓരോ 18 മിനിറ്റിലും ഒരു ദലിതന്‍ ക്രൂരമായി കയ്യേറ്റം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ദിനേന മൂന്ന് ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന ്ഇരകളാകുന്നു. 38 ശതമാനം സ്‌കൂളുകളില്‍ ജാതി വിവേചനവും വന്‍തോതില്‍ തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പൊലീസ്‌സ്റ്റേഷനിലും റേഷന്‍ കടകളിലും കയറാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമില്ല. ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ ദലിതരുടെ താമസ സ്ഥലത്തു പോകാന്‍ കൂട്ടാക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് പഞ്ചായത്ത് ഓഫീസുകളില്‍ കയറുന്നതിനുപോലും വിലക്കാണ്.
‘ഇന്ത്യ എന്ന ആശയം’ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളിക്കപ്പെടുകയാണ്. ജനാധിപത്യം, നാനാത്വം, വികസനം തുടങ്ങി എല്ലാ മഹത്തായ മൂല്യങ്ങളും ഒരേസമയം ശക്തമായ വെല്ലുവിളി നേരിടുന്നു. ഈ വെല്ലുവിളികള്‍ നാനാത്വത്തോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയെ നന്നായി ചുരുക്കുകയും ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടം തടയുകയും വികസന പാതയെ കൂടുതല്‍ വികലമാക്കുകയും ചെയ്തു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയമായി പിടിച്ചെടുത്തു. അഴിമതിക്കെതിരായ ഏജന്‍സികളിലെല്ലാം ഏറാന്‍മൂളികളെ കുത്തിനിറക്കുകയോ, നിലവിലുള്ളവരെ മരവിപ്പിച്ചിരിത്തുകയോ ചെയ്തിരിക്കുന്നു. ഉന്നത നീതിന്യായ പീഠങ്ങളില്‍ ആശ്രിതരെ ഭാഗികമായി അരിച്ചുകടത്തുകയും ഭാഗികമായി അനുസരണയുള്ളവരാക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ ഇയ്യിടെ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കാട്ടിത്തന്നതാണ്. ഇലക്ഷന്‍ കമ്മീഷന്‍ എന്നത്തേതിലുമധികമായി ബലഹീനമാക്കപ്പെട്ടിരിക്കുന്നു. രാജ്യസഭയെ മറികടക്കാനുള്ള കുതന്ത്രങ്ങളും ഭരണക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ദേശീയ സുരക്ഷിതത്വ സംവിധാനം, രഹസ്യാന്വേഷണ വിഭാഗം ഇവയെല്ലാം ഭരണകക്ഷിയുടെ ഇംഗിത പ്രകാരം വരുതിയിലാക്കപ്പെട്ടിരിക്കുന്നു. തെരുവിലെ വിജിലന്റ്റ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകര്‍ത്താക്കളുടെ തണലില്‍ വിലസുകയാണ്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി വളര്‍ന്നുവന്ന പാരിസ്ഥിതിക സുരക്ഷാമാനദണ്ഡങ്ങളെ ഒന്നിനുപുറകെ മറ്റൊന്നായി തകിടം മറിച്ചിരിക്കുന്നു. നാനാത്വത്തിന്റെ നഗ്‌നമായ നിരാകരണമാണ് കാണുന്നത്. പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ നിയമപരമായ സാധുതയില്‍ മാറ്റംവരുത്താതെ തന്നെ മുസ്‌ലിം സമുദായത്തെ രണ്ടാമത്തെ പൗരത്വത്തിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. ‘മോദി കള്‍ട്ട് എന്ന അപ്രമാദിത്വ തണല്‍, ആക്രമണാത്മക കൂട്ടായ്മകള്‍, വാര്‍ത്താമാധ്യമങ്ങളുടെ പെരുപ്പിക്കല്‍, സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചരടുവലികള്‍ തുടങ്ങിയവയുടെ ഫലപ്രദമായ പാരസ്പര്യം കൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം സാധിച്ചെടുത്തത്.
യഥാര്‍ത്ഥ വെല്ലുവിളി ഇതിലും ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലംകൂടി തുടരുകയാണെങ്കില്‍ ‘വികലമായ ഇന്ത്യ’യായിരിക്കും നിര്‍മ്മിക്കപ്പെടുക. അത് ‘ഫാസിസം’ ആയിരിക്കണമെന്നില്ല, അതിനേക്കാള്‍ മോശമായ ഒന്നായിരിക്കും. ഈ പരിണാമം സൃഷ്ടിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകള്‍ രൂപകല്‍പ്പന ചെയ്യുന്നത് പ്രയാസമേറിയതാണ്. പക്ഷേ ചില ഘടകങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ’മായിരിക്കാം, അവിടെ പ്രാതിനിധ്യ ജനാധിപത്യവും പാര്‍ട്ടി മത്സരവും തെരഞ്ഞെടുപ്പിന്റെ ഉപകഥകളായി പരിമിതപ്പെടും. തെരഞ്ഞെടുപ്പുകള്‍ ഒറ്റക്കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും ഫലം. തെരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്ട്രപതി ഭരണ മാതൃക ആകാനും സാധ്യതയുണ്ട്. സിവില്‍ സ്വാതന്ത്ര്യങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യ അവകാശങ്ങളുടെ വ്യതിചലനങ്ങള്‍ക്കെതിരെ സഹനത്തിന്റെ പടിവാതില്‍ കുറേക്കൂടി ഉയര്‍ത്തി സ്ഥാപിക്കേണ്ടതായും വരും.
അധികാര കേന്ദ്രീകരണം പല രൂപത്തിലും നടപ്പാകും. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രത്തിലേക്കും, കേന്ദ്രത്തില്‍ നിന്ന് അത് ഭരണ കക്ഷിയിലേക്കും, ഭരണകക്ഷിയില്‍ നിന്ന് ഒരു വ്യക്തിയുടെ കൈയ്യിലേക്കും. ജനത്തിനെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യകള്‍ കാണാമെങ്കിലും ‘വികസനമെന്നത്’ ഫലത്തില്‍ മൂലധന വികസനം തന്നെയാവും. പരിസ്ഥിതിയോട് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ ആധിപത്യ ഭരണവും അതോടൊപ്പം മതേതര നിയമങ്ങളെ ഒതുക്കിയെടുത്തുകൊണ്ട്, വിവിധ മത വിഭാഗങ്ങളെ ഫലപ്രദമായി വേര്‍തിരിച്ചു രേഖപ്പെടുത്തിയുള്ള ഭരണമായിരിക്കും വരുംനാളുകളില്‍. പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ അവകാശ സംരക്ഷണ നിയമങ്ങളില്‍ അനുക്രമമായ കടന്നുകയറ്റങ്ങള്‍ പ്രതീക്ഷിക്കാം. അനൗപചാരിക രീതിയില്‍ തന്നെ മാധ്യമങ്ങളെ പട്ടാളച്ചിട്ടയില്‍ വരുതിക്കു നിര്‍ത്തുക, വിമത ശബ്ദങ്ങളെ ഒതുക്കുക തുടങ്ങി ‘ആഭ്യന്തര ശത്രുക്കള്‍ ‘ക്കെതിരെ യുള്ള ‘കുരിശു യുദ്ധങ്ങള്‍’ സാഹസിക സൈനിക നടപടികള്‍ പ്രതീക്ഷിക്കാം. ചുരുക്കത്തില്‍ ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ്കാണാന്‍ പോകുന്നത്.
ഇപ്പോള്‍ മോദി ഭരണകൂടം അബദ്ധങ്ങളുടെ കുന്നുതന്നെ പണിതിരിക്കുകയാണ്. തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങള്‍, അനുകൂല കാലാവസ്ഥയില്‍ പോലും വളര്‍ച്ചാനിരക്കിലെ കൂപ്പുകുത്തലുകള്‍, തൊഴിലവസരങ്ങളുടെ ശുഷ്‌കത, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍, ഉത്പാദന രംഗത്തെ മാന്ദ്യം തുടങ്ങി സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ്. നമ്മുടേത് പോലെയുള്ള കൊളനി വാഴ്ചക്കു ശേഷമുള്ള സമൂഹങ്ങളിലൊക്കെ ദേശീയത മുഖ്യ രാഷ്ട്രീയ നാണയം തന്നെയായി തുടരുകയാണ്. സംഘ്പരിവാര്‍ ദേശീയതയുടെ പ്രതിനിധികളായി വേഷമിട്ടതു തന്നെയാണ് ‘ഇന്ത്യ എന്ന ആശയത്തിന്’ വെല്ലുവിളികള്‍ ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യവും ഇന്ത്യന്‍ ദേശീയതയുടെ വ്യക്തവും അക്രമണോല്‍സുകമല്ലാത്തതുമായ ധാരകളോടും കോളനി വാഴ്ചക്കെതിരെ നടന്ന സമരങ്ങളോടുള്ള സമരസപ്പെടലും സര്‍വാധിപത്യവിരുദ്ധ സമരത്തിന്റെ ഹൃദയം തന്നെയാണ്. സാംസ്‌കാരിക പാരമ്പര്യത്തെ ‘അന്ധമായ അക്രമദേശവാദ’കാര്‍ക്കായി വിട്ടുകൊടുക്കുന്നതിനു പകരം, ഇന്ത്യ എന്ന ആശയത്തെ ഇന്ത്യന്‍ ജനതയുടെ ആന്തരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ പരിപോഷിപ്പിക്കേണ്ടതാണ്.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending