Connect with us

More

ബ്ലാസ്റ്റേഴ്‌സ് പ്രാര്‍ഥിക്കുന്നു; ബംഗളൂരിന്റെ വിജയത്തിനായി

Published

on

മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്‍ നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുക. ജംഷെഡ്പൂര്‍ വിജയിച്ചാല്‍ ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിനിറങ്ങും മുമ്പേ കേരളത്തിന്റെ പ്ലേഓഫ് സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കും. ബെംഗളൂരു ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്‍ കേരളത്തിന് പ്രതീക്ഷ തുടരാം.

17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിനെതിരായ മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇന്നത്തെ മത്സരം അനുകൂലമാവുകയും ബെംഗളൂരവിനെതിരായ മത്സരം ജയിക്കുകയും കൂടി ചെയ്താല്‍ മാത്രമേ കേരളത്തിന് മറ്റു സാധ്യകളിലേക്ക് നോട്ടമിടാനാവുകയുള്ളു. ബെംഗളൂരു എഫ്.സി മാത്രമാണ് നിലവില്‍ പ്ലേഓഫിന് യോഗ്യത നേടിയിരിക്കുന്നത്. ബെംഗളൂരിനെതിരെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ കേരളത്തിന്റെ മൊത്തം പോയിന്റ് നേട്ടം ഇരുപത്തിയെട്ടാവും. നിലവില്‍ ബെംഗളൂരുവിന് പുറമെ പൂനെ, ചെന്നൈയിന്‍ എന്നീ ടീമുകള്‍ക്ക് 28ന് മേലെ പോയിന്റുണ്ട്. അതിനാല്‍ പ്ലേ ഓഫിലെത്തിയാലും നാലാം സ്ഥാനത്തായിരിക്കും കേരളം.

രണ്ടു കളികള്‍ ശേഷിക്കുന്ന ജംഷഡ്പൂര്‍ എഫ്.സി ഇന്നത്തെ മത്സരത്തിന് പുറമെ ഗോവക്കെതിരെയും തോല്‍ക്കണം. അവരുടെ ഫലം ഒരു തോല്‍വിയും ഒരു സമനിലയും ആയാലും കേരളത്തിന്റെ സാധ്യകള്‍ ബാക്കിയാവും. തീര്‍ന്നില്ല, മൂന്ന് മത്സരങ്ങള്‍ അവശേഷിക്കുന്ന എഫ്.സി ഗോവ ജംഷ്ഡപൂരിനെതിരായ മത്സരത്തിലല്ലാതെ മറ്റു രണ്ടു കളികളിലെതെങ്കിലുമൊന്നില്‍ പരാജയപ്പെടണം. കൊല്‍ക്കത്തയും പൂനെയുമാണ് ഗോവയുടെ മറ്റു എതിരാളികള്‍. രണ്ടു മത്സരങ്ങള്‍ അവശേഷിക്കുന്ന മുംബൈ സിറ്റി എഫ്.സി രണ്ട് മത്സരത്തിലും ജയിക്കാതിരിക്കാനും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രാര്‍ഥിക്കണം. ഡെല്‍ഹിയും ചെന്നൈയിനുമാണ് മുംബൈയുടെ എതിരാളികള്‍. രണ്ടു മത്സരങ്ങളും ജയിച്ചാല്‍ മുംബൈക്ക് 29 പോയിന്റാവും.

kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം

അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

Published

on

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.

മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

Published

on

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

Published

on

കൊച്ചി : കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 (WAN HAI 503 cargo ship) എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

Continue Reading

Trending