Connect with us

More

പച്ചമനുഷ്യരെ അരിഞ്ഞു വീഴ്ത്തിയാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്: പ്രതിപക്ഷ ഉപനേതാവ്

Published

on

 

തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സഭാകവാടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സി.പി.എം എതിരാളികളെ കൊല്ലുന്നത്. ഇത് ഗൗരവമായെടുക്കണം.
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകനായ സഫീറിനെ സി.പി.ഐ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. അവിടെ മുമ്പും ബോംബേറ് നടന്നു. സഫീറിന് നേരെ മുമ്പും വധശ്രമമുണ്ടായി. അപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഇത് തടയാമായിരുന്നു. ഷുഹൈബിന്റെ വധം ആസൂത്രിതമാണെന്ന് തെളിയുകയാണ്. കൈ വെട്ടും, കാലെടുക്കും വേണ്ടി വന്നാല്‍ കൊല്ലുമെന്നും മുന്നറിയിപ്പ് നല്‍കിയത് ഷുഹൈബിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഈ വധം തടയാമായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണം നടത്താമെന്നും കണ്ണൂരിലെ സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലന്‍ പിന്നീട് അതില്‍ നിന്നും പിന്നോക്കം പോയി.. സി.പി.എം സമ്മേളനത്തില്‍ കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞതെന്നും മുനീര്‍ പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി സ്വന്തം നിലക്ക് അന്വേഷിക്കുമെന്നും പി. ജയരാജന്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് കണ്ണൂര്‍ എസ്.പി പറയാന്‍ കാരണം. പൊലീസില്‍ നിന്നും പലതും ചോരുന്നുണ്ടെന്നുള്ള എസ്.പിയുടെ വെളിപ്പെടുത്തലിലൂടെ സംഭവത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഷുഹൈബ് എന്തോ കേസില്‍ പെട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മരണം അനിവാര്യമായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതിനേക്കാള്‍ വലിയ കേസില്‍ ഷുഹൈബിന്റെ കൊലയാളിയായ ആകാശ് ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഷുഹൈബിനെ തെറ്റുകാരനാക്കാനും ആകാശിനെ ന്യായീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നും മുനീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

Trending