Connect with us

Video Stories

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? ആപ്പുകള്‍ ‘ആപ്പി’ലാക്കുന്ന വിധം

Published

on

രഞ്ജിത്ത് ആന്റണി

‘പതിനയ്യായിരം കൊല്ലത്തെ ഇന്‍ഡ്യയുടെ ചരിത്രമാണ് മഹാഭാരതം.’ എന്റെ ഒരു പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയില്‍ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവന്‍ ഗുഹയില്‍ നിന്നിറങ്ങി ക?ഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് 6000 9000 വര്‍ഷമെ ആയിട്ടുള്ളു എന്നും. സ്‌റ്റോണ് എയ്ജ്, ബ്രോണ്‌സ് എയ്ജ്, അയണ് ഏജ് എന്ന മൂന്ന് ചരിത്ര കാലഘട്ടങ്ങളെ കുറിച്ചുമൊക്കെ 5 ആം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫി യില്‍ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാള്‍ എങ്ങനെ വിശ്വസിച്ചു. ?

ഇതിനാണ് കോഗ്‌നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്.

മേല്‍ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയില്‍ റേഡിയൊ വെച്ചാല്‍ ഓംകാരം കേള്‍ക്കും എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ചാണകത്തിന് റേഡിയേഷന്‍ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യന്‍ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ ആയിട്ടുള്ളു എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ഈ വിശ്വസിക്കുന്നവരില്‍ ഡോക്ടര്‍മ്മാരും, ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മ്മാരുമുണ്ട്. ഇത്ര യുക്തി രഹിതമായ വാദങ്ങള്‍ എങ്ങനെ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നു ? കോഗ്‌നിറ്റീവ് കണ്ടീഷണിങ് മനുഷ്യ മസ്തിഷ്‌കത്തില്‍ ചെയ്യുന്ന പരിവര്‍ത്തനങ്ങള്‍ പ്രവചനാതീതമാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് അത്ര മോശം കാര്യമല്ല. മാര്‍ക്കെറ്റിങ്/പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എല്ലാവരും ഏറിയും കുറഞ്ഞും ഉപഭോക്താക്കളെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതരായിരിക്കുന്നവരാണ്. ഉപഭോക്താക്കളില്‍ അന്തര്‍ലീനിയമായ ഒരു വികാരത്തെ ദ്യോാതിപ്പിക്കുക എന്നതാണ് പരസ്യ ഏജന്‍സ്സികള്‍ ചെയ്യുന്ന പ്രക്രീയ. മിക്ക പരസ്യ ഏജന്‍സ്സികളും, മനുഷ്യനിലെ സഹാനുഭൂതി, സ്‌നേഹം, നൊസ്റ്റാള്‍ജിയ, ദുഖം തുടങ്ങിയ മൃദുല വികാരങ്ങളെ ഉന്നമിട്ടാണ് പരസ്യങ്ങള്‍ ഇറക്കുക. പരസ്യം എന്നെ സ്വാധീനിക്കാറില്ലെന്ന് അവകാശപ്പെടുന്ന ഏത് കഠിനഹൃദയനെയും കൃത്യമായ അളവില്‍ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന പരസ്യങ്ങളിലൂടെ സ്വാധീനിക്കാന്‍ കഴിയും. അച്ചട്ടാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് വേറൊരു രീതിയിലും സാധിക്കും. മനുഷ്യനില്‍ അന്തര്‍ലീനിയമായ പേടിയെ ദ്യോതിപ്പിക്കുക. പാമ്പ് പേടി, പൂച്ച പേടി തുടങ്ങിയ പേടികളല്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും പുറത്ത് പറയാന്‍ സാധിക്കാത്ത തരം പേടികള്‍. ‘മാപ്പിളമാര്‍ സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടുകയാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലല്ലൊ’!. ‘ക്രിസ്ത്യാനികള്‍ എല്ലാ ബി്സ്സിനസ്സുകളും കൈയ്യേറി. അരിക്കച്ചവടം, ഹാര്‍ഡവെയര്‍ ഷോപ്, സ്വര്‍ണ്ണക്കച്ചവടം എന്ന് വേണ്ട ബിസ്സിനസ്സിന്റെ എല്ലാ മേഖലയിലും ക്രിസ്ത്യാനികളാണ്’. ഇങ്ങനെ ഒക്കെ വിശ്വസിക്കുന്ന ഒരാളോട്, ‘മുസ്ലീങ്ങള്‍ 2025 ഓടെ ഭൂരിപക്ഷമാകും’. ‘മുസ്ലീങ്ങള്‍ പ്രേമിച്ച് മതംമാറ്റി, ലൌ ജിഹാദ് നടത്തുന്നു’. ‘ക്രിസ്ത്യാനികള്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണ്’ എന്നുള്ള വാദങ്ങളുമായി ഒരാള്‍ അവതരിച്ചാല്‍ ഇത്തരം പേടികളുമായി ജീവിക്കുന്ന ഒരാള്‍ക്ക് ഇയാളുമായി താദാത്മ്യപ്പെടാന്‍ സാധിക്കും. ഇത്രയുമായാല്‍ ഈ അവതാരത്തിന് ഒരു അനുയായിയെ ലഭിച്ചു എന്നര്‍ത്ഥം.

അടുത്ത സ്‌റ്റെപ്; തുടരെ തുടരെ നുണകള്‍ ഇറക്കുക. ഒരു നുണകള്‍ പോലും പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാന്‍ സമയം കൊടുക്കരുത്. ഒരു നുണ പതിനെട്ട് തവണ ആവര്‍ത്തിച്ചാല്‍ അതിന് സത്യത്തിന്റെ പരിവേഷം ലഭിക്കും. ഈ പതിനെട്ട് എന്ന കണക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പരസ്യ/മാര്‍ക്കെറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ 18 ന്റെ ഗുട്ടന്‍സ് മനസ്സിലാവും. വാട്‌സാപ്പിലൂടെയൊ, സോഷ്യല്‍ മീഡിയിലൂടെയൊ ഇത്തരം നുണകള്‍ സ്ഥിരമായി ഒരാളെ കാണിച്ചാല്‍ അവനെ പതിയെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കാം. പിന്നെ അവനോട് ഇന്‍ഡ്യയില്‍ 15000 കൊല്ലം മുന്നെ െ്രെഡവര്‍ ലെസ് കാറുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും. ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിഥിക്ക് കാരണം നെഹ? ആണെന്ന വാദവും തൊണ്ട തൊടാതെ വിഴുങ്ങും. ഇന്നലെ നടന്ന നോട്ട് ബന്ദിന്റെ ബുദ്ധിമുട്ടുകളും, ഇക്കണോമി റിസഷിനിലേയ്ക്ക് പോയത് കണക്കുകള്‍ വെച്ച് നിരത്തിയാലും ഇക്കൂട്ടര്‍ വിശ്വസിക്കില്ല. ട്രമ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊക്കെ ഫേക് ന്യുസ് ആയി തള്ളാന്‍ അവനെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്തു കഴിഞ്ഞു.

ഇങ്ങനെ മനുഷ്യനെ സ്വാധീക്കിനാകുമൊ എന്ന് അമ്പരക്കുന്നവര്‍ രണ്ട് ദിവസമായി ന്യുസ് ഒന്നും കാണുന്നില്ല എന്ന് വേണം വിശ്വസിക്കാന്‍. ഈ നുണപ്രചരണം ഒരു സയിന്‍സ് ആയി വികസിപ്പിച്ച ഒരു കമ്പനിയെ ഫേസ്ബുക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കി. കേംപ്രിഡ്ജ് അനലിറ്റിക്ക എന്നാണ് കമ്പനിയുടെ പേര്. ഒരാഴ്ച മുന്നെ ഒരു ചെറിയ കോളം വാര്‍ത്ത ആയി തുടങ്ങിയതാണ് ഈ ന്യുസ്. കഴിഞ്ഞ ആഴ്ച കൊണ്ട് കേംപ്രിഡ്ജിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ പുറത്ത് വന്നു. ഇന്നലെ ചാനല്‍ 4 എന്ന യു.കെ ആസ്ഥാനമായ ഒരു ടെലിവിഷന്‍ ചാനല്‍ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സി.ഇ.ഒ ആലെക്‌സാണ്ടര്‍ നിക്‌സ് വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയില്‍ അവര്‍ പിടിച്ചെടുത്തു. (ലിങ്ക് കമന്റില്‍)

കേംപ്രിഡ്ജ് അനലറ്റിക്ക മുന്‍പ് നിങ്ങള്‍ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇന്‍ഡ്യന്‍ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംപ്രിഡ്ജ് അനലറ്റിക്ക. ഇന്‍ഡ്യയില്‍ മാത്രമല്ല. കെനിയ, ചൈന, ഈസ്‌റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയന്‍ നേതാക്കള്‍ക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംപ്രിഡ്ജ്. ഇന്‍ഡ്യയില്‍ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.

കമ്പനിയുടെ പ്രവര്‍ത്തന രീതി രസകരമാണ്. അവര്‍ നിര്‍ദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. ‘നിങ്ങളുടെ രഹസ്യ കാമുകനാര്’. ‘നിങ്ങളുടെ പേഴ്‌സണാലിറ്റി അളക്കു’ തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകള്‍ കണ്ടിട്ടില്ലെ . അത്തരം ഒരു ആപ്പാണ് കേംപ്രിഡ്ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംപ്രിഡ്ജ് നേരിട്ട് ഇറക്കിയ ആപ്പല്ല. അവര്‍ അതിന് ഉപയോഗിച്ചത് കേംപ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ഒരു ആപ്പാണ്. ‘thissiyourdigital’ ലൈഫ് എന്ന പേഴ്‌സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്. ഈ ആപ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹ?ത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയില്‍ നിന്ന് നിങ്ങളുടെ രാഷ്ട്രീയ ചായ്വു തൊട്ട്, സെക്ഷ്വാലിറ്റി വരെ അനലറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കും. ഇങ്ങനെ 50 മില്യണ് അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിന്ബലത്തില്‍ നൂണകള്‍ അടങ്ങുന്ന പ്രൊപ്പഗണ്ട വീഢിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്ര അധികം പേരിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചു. ട്രംമ്പിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്മയില്‍ നിന്ന് ഇവര്‍ സ?ഷ്ടിച്ചെടുത്തു.

കേംപ്രിഡ്ജ് അനലറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികള്‍ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങള്‍ അനവധിയുണ്ട്. (കമന്റിലെ വീഡിയൊ കാണുക)

നമ്മള്‍ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികള്‍ക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ് എന്‌ഗേജ്ഡ് ആണ്. 30% വോട്ടുകള്‍ മാത്രം മതി ഇന്ന് പാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ ജയിക്കാന്‍. ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകള്‍ നേടാന്‍ വോട്ടര്‍മ്മാരിലെ 10% പേരെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാല്‍ മതി. അവരുടെ നെറ്റ്വര്‍ക് ഇഫക്ട് ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ വിജയം.

രാജ്യത്തെ 10% പൊട്ടമ്മാരു വിചാരിച്ചാല്‍ ഏതൊരുവനും പ്രസിഡന്റൊ പ്രധാനമന്ത്രിയൊ ആകാമെന്ന് ചുരുക്കം.

ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകള്‍ വ്യാപകമായി ആള്‍ക്കാര്‍ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകള്‍ കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷന്‍ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങള്‍ വഴി അവര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഈമെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ് എടുക്കുന്നുണ്ടെങ്കില്‍ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending