Culture
ഐ.പി.എല്‍: കൊല്‍ക്കത്തക്ക് ജയം;സഞ്ജു നിരാശപ്പെടുത്തി

ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. പുറത്താവാതെ 42 റണ്‍സ് നേടിയ നായകന്‍ ദിനേശ് കാര്‍ത്തിക്കും 35 റണ്‍സുമായി കാര്‍ത്തിക്കിന് കൂട്ടുനിന്ന റാണയുമാണ് വിജയശില്‍പ്പികള്‍.
ചാമ്പ്യന്‍ഷിപ്പിന്റെ ആരംഭം മുതല്‍ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ച്ച വെച്ച കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ഇന്നലെ ബൗണ്ടറിയില്‍ തുടങ്ങിയെങ്കിലും വ്യക്തിഗത സ്‌ക്കോര്‍ 7 ല്‍ ശിവം മാവിയുടെ പന്തില്‍ പുറത്തായി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നിയ മാവിയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിനുള്ള സഞ്ജുവിന്റെ ശ്രമം പകുതി വഴിയില്‍ കുല്‍ദീപ് യാദവിന്റെ കരങ്ങളിലെത്തുകയായിരുന്നു. നല്ല തുടക്കമായിരുന്നു റോയല്‍സിന് നായകന്‍ അജിങ്ക്യ രഹാനെയും സഹ ഓപ്പണര്‍ ഷോര്‍ട്ടും നല്‍കിയത്. കൊല്‍ക്കത്താ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ രണ്ട് പേരും ആറ് ഓവര്‍ പൂര്‍ത്തിയാക്കി. ടീം സ്‌ക്കോര്‍ 54 ലാണ് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും ഡൈവിംഗ് റണ്ണൗട്ടില്‍ രഹാനെ പുറത്തായത്. 19 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി നന്നായി കളിക്കുകയായിരുന്ന നായകന്റെ മടക്കം ടീമിനെ ബാധിച്ചു.
പിറകെ വന്ന സഞ്ജു എട്ട് പന്തുകള്‍ മാത്രമാണ് കളിച്ചത്. ത്രിപാഠി, 15 ല്‍ പുറത്തായപ്പോള്‍ വലിയ വിലക്ക് ടീമിലെത്തിയ സ്‌റ്റോക്ക്‌സ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 14 റണ്‍സ് മാത്രം നേടിയ സൂപ്പര്‍ താരത്തെ ചാവ്‌ലയാണ് പുറത്താക്കിയത്. ബട്ട്‌ലര്‍ പുറത്താവാതെ 24 റണ്‍സുമായി ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും വാലറ്റത്തില്‍ കാര്യമായ സംഭാവനകള്‍ ഉണ്ടായില്ല. സ്പിന്നര്‍മാരായ ചാവ്‌ലയും കുല്‍ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാവി നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയെ ആദ്യ ഓവറില്‍ തന്നെ ഗൗതം പിറകിലാക്കി. മൂന്നാം പന്തില്‍ ലിന്‍ ബൗള്‍ഡായി. ബാറ്റിംഗ് നിരയിലെ വെടിക്കെട്ടുക്കാരന്‍ സുനില്‍ നരേനും റോബിന്‍ ഉത്തപ്പയും പക്ഷേ ഇന്നിംഗ്‌സിന് ദിശ നല്‍കി. പതിവ് പോലെ കൂറ്റന്‍ ഷോട്ടുകളുമായി നരേന്‍ 25 പന്തില്‍ 35 റണ്‍സുമായി മടങ്ങി. ഉത്തപ്പയുടെ 48 റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ ശക്തി. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും പായിച്ചു കര്‍ണാടകക്കാരന്‍. പിന്നീടെത്തിയ നായകന്‍ കാര്‍ത്തിക് അപാര ഫോമിലായിരുന്നു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമായി ദിനേശ് കളം നിറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍