Culture
കര്‍ണാടക: എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാതിരുന്നത് വിമാനം കിട്ടാത്തതുകൊണ്ടല്ല

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാതിരുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.ഡി.സി.എ), ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമല്ലെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് താമസം ഉറപ്പാക്കിയിരുന്നെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഹോട്ടലുടമ വിളിച്ച് തന്നെ ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും താമസമൊരുക്കാന്‍ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയത്.
തെരഞ്ഞെടുപ്പു ഫലത്തിന്റെ തരംഗം വ്യക്തമായപ്പോള്‍ തന്നെ കോണ്‍ഗ്രസ്, എം.എല്‍.എമാരോട് ബംഗളുരുവിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. നഗരപ്രാന്തത്തിലുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ട് വാടകക്കെടുത്ത് എം.എല്‍.എമാരെ അങ്ങോട്ടു മാറ്റുകയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറിലെ ഊര്‍ജമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറിനായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍, ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ, ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ എടുത്തുകളയാന്‍ ഉത്തരവിട്ടു. ഇതോടെയാണ് എം.എല്‍.എമാരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
Some moments in the past five days of hectic work ! Never seen fighter a AICC “General “ secy of AICC like @kcvenugopalmp to travel two days with the MLAs & not sleeping ! Moral support from @siddaramaiah & last few minutes before 3pm with @PCvishnunadh ! #KaranatakaFloorTest pic.twitter.com/pmpYfheH7d
— manickam tagore (@manickamtagore) May 20, 2018
പുതിയ സങ്കേതം എവിടെയായിരിക്കണമെന്ന കാര്യത്തില്‍ നേതാക്കന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഡി.കെ ശിവകുമാര്‍ തന്നെയാണ് കൊച്ചി മതിയെന്ന് തീരുമാനിച്ചത്. ഇതോടെ, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലുടമയെ വിളിച്ച് കാര്യങ്ങള്‍ ഉറപ്പാക്കി. എന്നാല്‍, രണ്ടു മണിക്കൂറിനുള്ളില്‍ ഹോട്ടലുടമ തിരിച്ചുവിളിച്ച് ബി.ജെ.പി നേതൃത്വം ഭീഷണിപ്പെടുത്തുന്ന കാര്യം അറിയിച്ചതോടെ പ്ലാന്‍ മാറ്റേണ്ടി വന്നു. കൊച്ചിയിലെ മറ്റൊരു ഹോട്ടലുമായി സംസാരിച്ച് ഉറപ്പിച്ചെങ്കിലും ചാര്‍ട്ടേഡ് വിമാനത്തിന് അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടതോടെ പദ്ധതി വീണ്ടും മാറി. അതേസമയം, ചാര്‍ട്ടേഡ് വിമാനത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡി.ജി.സി.എ പിന്നീട് വ്യക്തമാക്കി.
വിമാനമാര്‍ഗമുള്ള യാത്ര നടക്കില്ലെന്നായതോടെയാണ് ബസ് മാര്‍ഗം പെട്ടെന്ന് ചെന്നെത്താവുന്ന ഹൈദരാബാദ് പരിഗണനയിലെത്തിയത്. എം.എല്‍.എമാരെ വഹിച്ചുകൊണ്ടുള്ള ബസ് കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ തന്നെ, എസ്‌കോര്‍ട്ട് നല്‍കാന്‍ തെലങ്കാന പൊലീസ് കാത്തുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു. താമസം ഏര്‍പ്പാടാക്കിയ ഹോട്ടല്‍ വരെ തെലങ്കാന പൊലീസ് സംഘം എം.എല്‍.എമാര്‍ക്ക് അകമ്പടി സേവിച്ചു. തെലങ്കാന പി.സി.സി പ്രസിഡണ്ട് ഉത്തംകുമാര്‍ റെഡ്ഡിയും മുന്‍ എം.പി സുബ്ബരാമി റെഡ്ഡിയും കൂടെയുണ്ടായിരുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്