kerala
പൊടിപൂരം അരങ്ങേറുകയായ്; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും.
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തൃശൂരില്‍ തുടക്കമാകും. ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി 250 ഇനങ്ങളില്‍ 15,000 കലാപ്രതിഭകള്‍ മാറ്റുരക്കും. 14ന് രാവിലെ 10ന് തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. പാണ്ടിമേളവും, 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന കുടമാറ്റവും നടക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ റവന്യൂ മന്ത്രി കെ. രാജന്‍ സ്വാഗതം പറയും.
‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിക്കും. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഒരുക്കിയിട്ടുള്ളത്.
ഹരിതചട്ടം പാലിച്ചാകും കലോത്സവം നടക്കുക.
kerala
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ആലപ്പുഴ കല്ലിശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന തോമസ് കുതിരവട്ടം, കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. യുവജനവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നു.
kerala
കുമളി–ദിണ്ടുക്കൽ റോഡരികിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിലെ വീരപാണ്ടിക്ക് സമീപം കുമളി–ദിണ്ടുക്കൽ റോഡരികിൽ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
പൊക്കിൾക്കൊടി വഴി രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഉപ്പുക്കോട്ട വില്ലേജ് ഓഫിസർ കണ്ണൻ നൽകിയ പരാതിയിൽ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ആശുപത്രികളും വീടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
പെന്തക്കോസ്ത് വിശ്വാസിയുടെ വീടിലെ ബൈബിള്‍ വചനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി
തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം (കൊല്ലം): പെന്തക്കോസ്ത് സഭ വിശ്വാസിയുടെ വീടിന്റെ മതിലില്‍ വര്‍ഷങ്ങളായി എഴുതിയിരുന്ന ബൈബിള്‍ വചനത്തിലെ ‘വിഗ്രഹാരാധികള്‍’ എന്ന വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം പിടവൂര്‍ സത്യന്‍മുക്കില്‍ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിന്റെ ചുമരില്‍ എഴുതിയിരുന്ന വചനമാണ് വിവാദമായത്. മതിലിന്റെ ചിത്രം ഹിന്ദു ഐക്യവേദി നേതാവ് ശശികല സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ വാചകം നീക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത് ബൈബിള്‍ വചനമാണെന്നും മായ്ക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. പ്രതിഷേധക്കാര്‍ മതില്‍ ഇടിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ടു. പൊലീസിന്റെ ചര്‍ച്ചയ്ക്കിടെ വീട്ടുകാര്‍ വാചകം തങ്ങള്‍ മായ്ക്കില്ലെന്നും, പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മായ്ക്കാമെന്നും അറിയിച്ചു.
തുടര്‍ന്ന് പൊലീസ് സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തി. പൊലീസിന്റെ സാന്നിധ്യത്തില്‍ ‘വിഗ്രഹാരാധികള്‍’ എന്ന വാക്ക് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി. അഞ്ച് വര്‍ഷത്തിലേറെയായി മതിലില്‍ എഴുതിയിരുന്ന വാചകത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടായത്.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
