Connect with us

Views

കാലിച്ചന്തയില്‍ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി

Published

on

 

ഷാഫി ചാലിയം

ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ വേളയില്‍ തന്നെ പശു രാഷ്ട്രീയ വിഷയമായിട്ടുണ്ട്. പാല്‍ ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത് ‘ശരിയുമല്ല ആദായകരവുമല്ല’ എന്ന സങ്കല്‍പ്പത്തില്‍ ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനമുണ്ട്. എന്നാല്‍ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന പശുവിനെ തീറ്റിപ്പോറ്റാന്‍ പാവങ്ങളായ ക്ഷീര കര്‍ഷകന് സാധിക്കില്ല എന്ന് മാത്രമല്ല പോറ്റിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിവൃത്തികേടിന്റെ അവസ്ഥയില്‍ മാത്രമാണ് പശു അറവ് ശാലയിലേക്ക് എത്തുന്നത്. നിരോധിത സംസ്ഥാനങ്ങളിലെല്ലാം ഇത് നടന്നുവന്നിരുന്നു.
ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ശതമാനത്തോളം ആളുകള്‍ നാല്‍ക്കാലികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് എന്നാണ് കണക്ക്. ഇതില്‍ മുസ്‌ലിംകള്‍ 5 ശതമാനം പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. താഴെ തട്ടില്‍ ജീവിക്കുന്ന പാവപ്പെട്ട ഹൈന്ദവ ജനതയാണ് ഇതിലെ വലിയ വിഭാഗം. കാലികളുടെ മേല്‍ കൊണ്ട്‌വരുന്ന ഏതൊരു നിയന്ത്രണവും ബാധിക്കുക ഈ സമൂഹത്തെയായിരിക്കും. ഇത് വ്യക്തമാക്കാതെ ഇതൊരു മുസ്‌ലിം വിരുദ്ധ സംഭവമാക്കി പരിമിതപ്പെടുത്തി എന്ന് മാത്രമല്ല രാഷ്ട്രീയമായി മുസ്‌ലിം വോട്ട് സമാഹരിക്കാന്‍ ദുരുപയോഗം നടത്തുകയും ചെയ്തു എന്ന കൊടും പാതകമാണ് ഈ വിഷയത്തില്‍ സി.പി.എം ചെയ്തത്. ബി.ജെ.പി ആഗ്രഹിച്ചതും അതായിരുന്നു. ഒരു ജനവിരുദ്ധ നീക്കത്തെ, ഹൈന്ദവ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ ദ്രോഹിക്കുന്ന നീക്കത്തെ, അല്ലെങ്കില്‍ കര്‍ഷക വിരുദ്ധ നീക്കത്തെ മുസ്‌ലിം വിരുദ്ധ നീക്കമായി പരിമിതപ്പെടുത്തി കൊടുത്തപ്പോള്‍ ബി.ജെ.പിക്കത് കൂടുതല്‍ ഗുണകരമായി ഭവിച്ചു.
മുസ്‌ലിം വിരുദ്ധതക്ക് ആഗോള തലത്തില്‍ ഒരിടമുണ്ട് ഇപ്പോള്‍. മോദി ഇന്ത്യയില്‍ പരീക്ഷിച്ചതും അതുതന്നെയാണ്. കൂടുതല്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ലോകത്തെന്ന പോലെ ഇന്ത്യയിലും ഇടമുണ്ടെന്ന ചര്‍ച്ചയാണ് ഭുവനേശ്വറില്‍ ബി.ജെ.പി നടത്തിയത്. ഗോവധ നിരോധനത്തില്‍ ഏതെല്ലാം മൃഗങ്ങള്‍ ഉള്‍പ്പെടുന്നുവെന്നത് ഇന്ത്യയില്‍ തര്‍ക്ക വിഷയമാണ്. ഡല്‍ഹിയില്‍ പോത്തും കാളയും ഗോ വര്‍ഗത്തില്‍ പെടില്ല എന്ന വാദക്കാരുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പോത്തും കാളയും ഗോ വര്‍ഗത്തില്‍ പെടുന്നുവെന്നും പറയുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പരിഷ്‌കാരമെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് എന്ത് ന്യൂനതയാണുള്ളതെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത എന്തെല്ലാമാണ്. ഇതില്‍ എന്തൊക്കെ ഈ നിയമം തടയുന്നുണ്ട്. 1. മൂക്ക് കുത്തുന്നത്. 2 . വെറ്ററിനറി ഡോക്ടര്‍ ചെവിയില്‍ ആയുധം കൊണ്ട് തുളയുണ്ടാക്കി കമ്മല്‍ പതിക്കുന്നത്. (ഇത് സര്‍ക്കാര്‍ നടപടി) 3. വൃഷണം ഉടക്കുന്നത് . 4. കുളമ്പില്‍ ലാട അടിക്കുന്നത്. 5. ഭാരം കയറ്റിയ വണ്ടി വലിക്കുന്നത്. 6. കിടാവ് കുടിക്കേണ്ട പാല്‍ കവര്‍ന്നെടുത്ത് മനുഷ്യന്‍ കുടിക്കുന്നത്. 7. എണ്ണയാട്ടുന്നതിനായി ഭാരം കയറ്റിയ ചക്ക് രാവിലെ മുതല്‍ വൈകും വരെ വൃത്താകൃതീയില്‍ ചുമന്ന് വലിക്കുന്നത്. ഇതൊക്കെ ക്രൂരതയല്ലേ?
തന്റെ കുഞ്ഞിനായി ദൈവം തന്ന പാല്‍ മനുഷ്യന്‍ കറന്നെടുക്കുന്നത് നിസ്സഹാതയോടെ നോക്കി നില്‍ക്കുന്ന ഗോ മാതാവിന്റെ വേദനയില്‍ ഒരു ഭക്തനും പരിഭവപ്പെട്ടതായി അറിവില്ല. ലോകത്തെ നിയമ വിധേയമായ മോഷണമാണ് (കുറ്റകൃത്യമാണ്) യഥാര്‍ത്ഥത്തില്‍ പശു കറവ. ഈ നിയമത്തില്‍ പശു, കാള, പോത്ത്, ഒട്ടകം ഇവ മാത്രമേയുള്ളൂ. ആട്, കുതിര, പന്നി തുടങ്ങിയവ എന്ത്‌കൊണ്ട് ഇല്ല? ഇവക്ക് നേരെ എന്ത് ക്രൂരതയും ആവാമോ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട്‌വരുമ്പോള്‍ ഈ മൃഗങ്ങള്‍ എന്ത്‌കൊണ്ട് ഈ പരിധിയില്‍ വരുന്നില്ല.
കാലിച്ചന്തയില്‍ രേഖകള്‍ സഹിതം ഉരുവിനെ വാങ്ങാം. സത്യവാങ്മൂലത്തില്‍ കൃഷി ആവശ്യത്തിനാണെന്ന് എഴുതികൊടുക്കണം. ആറ് മാസത്തേക്ക് വില്‍ക്കാനും പാടില്ല. എന്നാല്‍ വാങ്ങിയ ഉരു കാര്‍ഷികാവശ്യത്തിന് ഉപയുക്തമല്ല എന്ന് ബോധ്യമായാല്‍ എന്ത് ചെയ്യും പാവം കര്‍ഷകന്‍? ആറ് മാസം വരെ കാത്തിരിക്കാനും അത് വരെയുള്ള ചെലവിന് വരുന്ന (ഉദ്ദേശം ഒരു ഉരുവിനാന് ദിവസം മിനിമം 150 രൂപ വെച്ച് 6 മാസത്തേക്ക് 6 ഃ 30 = 18000) ഏകദേശം ഉരുവിനെ വാങ്ങിയതിനേക്കാള്‍ വില) ഈ തുക കര്‍ഷകന് ആര് നല്‍കും.
കാലി ചന്തകള്‍ കാര്‍ഷികാവശ്യത്തിന് മാത്രം എന്ന നിഷ്‌കര്‍ഷകത ഇന്ത്യയില്‍ ഏത് നിയമത്തിലാണുള്ളത്. കാലികളെ വാങ്ങാനും വില്‍ക്കാനും പരസ്പരം വെച്ച് മാറാനുമാണ് ചന്തകള്‍. അത് കാര്‍ഷികാവശ്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്നത് കാലികളോടോ കാര്‍ഷിക മേഖലയോടോ ഉള്ള താല്‍പര്യമല്ല എന്ന് സ്പഷ്ടം. കേരളം, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍ക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ കാലി ചന്തകളില്‍ എന്ത് കച്ചവടമാണ് നടക്കുക. കാലികളുടെ അറവ് അവശിഷ്ടങ്ങള്‍ സംസ്‌കരിക്കപ്പെട്ട് എന്ത് മാത്രം ഉത്പന്നങ്ങള്‍ രാജ്യത്ത് ഉണ്ടാക്കുന്നുണ്ട്. ഫാര്‍മ മേഖലയിലെ ജലാറ്റിന്‍, വള നിര്‍മ്മാണ മേഖലയിലെ എല്ല് പൊടി, തുകല്‍ ഉത്പന്നങ്ങള്‍, എടക്ക, ചെണ്ട, ആര്‍. എസ്.എസുകാരുടെ ഡ്രില്ലില്‍ ഉപയോഗിക്കുന്ന ബാന്‍ഡ് അങ്ങിനെയെത്രയെത്ര. ഈ മേഖലയില്‍ ജോലി ചെയ്യുന്ന അനേകായിരങ്ങള്‍ ഇനി എന്തു ജോലിയാണ് ചെയ്യുക. തുകല്‍ സംസ്‌കരണത്തിനാവശ്യമായ തൊലിയുരിയല്‍ ഉള്‍പെടെയുള്ള ജോലികള്‍ താഴ്ന്ന വിഭാഗത്തില്‍പെട്ട ദലിതുകളാണ് ചെയ്തു വരുന്നത്. ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിച്ചുവരുന്ന ദലിതരെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യംകൂടി മോദി സര്‍ക്കാറിനുണ്ട്.
ബി.ജെ.പി അധികാരമേറ്റത് മുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലെല്ലാം മുസ്‌ലിം വിരുദ്ധതയുണ്ട്. ഈ നിയമവും അതിനൊരപവാദമല്ല. മതപരമായ ബലി ആവശ്യങ്ങള്‍ക്കും എന്നൊരു പരാമര്‍ശം ഈ പരിഷ്‌കരണത്തിലുണ്ട്. നിലവിലുള്ള 1960 ലെ നിയമത്തില്‍ മതപരമായ ബലി കര്‍മ്മങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. പുതിയ നിയമം ബലി മൃഗങ്ങളെ കാലി ചന്തയില്‍ നിന്നും വാങ്ങുന്നത് മാത്രമാണോ വിലക്കിയതെന്നത് മദിരാശി ഹൈക്കോടതിയുടെ മധുരൈ ബഞ്ചില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലൂടെയേ അറിയാന്‍ കഴിയൂ. മാംസാഹാരത്തിന് അമിത പ്രാധാന്യം ഇസ്‌ലാം കൊടുത്തിട്ടില്ല. പ്രവാചകന്‍ പോലും ആഘോഷ വേളകളിലും അതിഥി സല്‍ക്കാരങ്ങളിലുമാണ് മാംസാഹാരം വിളമ്പാന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഹദീസുകളിലുണ്ട്. (മാംസാഹാരം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ട്). എന്നാല്‍ ലോകത്തെ ഇതര മത സമൂഹങ്ങള്‍ നിത്യേന തന്നെ മാംസ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യയിലെ പ്രാചീന മതങ്ങളും ജാതികളും മതപരമായി തന്നെ മാംസ്യാഹാരം ഭുജിക്കുന്നവരാണെന്നതിന് വേദങ്ങളില്‍ തന്നെ തെളിവുകളുണ്ട്.
ഇന്ത്യയിലെ ബീഫ് കയറ്റുമതിക്കാര്‍ ബി.ജെ.പി അനുകൂലികളാണ്. അല്‍ കബീര്‍ എക്‌സ്‌പോര്‍ട്‌സ് ഉടമ സതീഷ് സബര്‍വാളിന് 650 കോടിയുടെ വ്യാപാരം നടത്തുന്ന ബീഫ് കയറ്റുമതി കമ്പനിയാണുള്ളത്. തെലുങ്കാനയില്‍ 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവു ശാലയുണ്ട് സബര്‍വാളിന്. അല്‍ ആനം അഗ്രോ ഫുഡ്‌സ് ഉടമ സംഗീത് സോം ബി.ജെ.പി എം.എല്‍.എയാണ്. ഹലാല്‍ എക്‌സ്‌പോര്‍ട്‌സ് കമ്പനിയും അല്‍ ദുവാ ഫുഡ്‌സും സോമിന്റേത് തന്നെ. അല്‍ നൂര്‍ എക്‌സ്‌പോട്ടേഴ്‌സ് ഉടമ സൂദും ഭാര്യ പ്രിയാ സൂദും. എ.ഒ.പി എക്‌സ് പോര്‍ടേഴ്‌സ് ഉടമ ഒ.പി അറോറയാണ്. സ്റ്റാന്‍ഡേര്‍ഡ് ഫ്രോ സണ്‍ ഫുഡ്‌സ് ഉടമ കമല്‍ വര്‍മ്മയാണ്.
കന്നുകാലി വ്യാപാര നിരോധനത്തിന് പിറകിലെ കോര്‍പറേറ്റ് മൂലധന താല്‍പര്യങ്ങള്‍ മനസ്സിലാക്കുമ്പോഴാണ് സംഘ്പരിവാര്‍ അജണ്ടയുടെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാവുക. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനമാണ് കാലി വളര്‍ത്തലും കാലി കൈമാറ്റവും. ഇവ നിയന്ത്രിക്കുക വഴി ഈ മേഖലയിലുള്ളവര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകും. പാലും ഇറച്ചിയും ചാണകവും കന്നുകാലി വളര്‍ത്തുന്നവരുടെ വരുമാന സാധ്യതയാണ്. വിവിധോദ്ദേശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് അവയെ വില്‍ക്കേണ്ടി വരും. ആ അവകാശമാണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. അതുവഴി കന്നുകാലി വ്യാപാരവും വ്യവസായവും കുത്തകളിലേക്ക് കേന്ദ്രീകരിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഴയതു പേലെ ഇനി സിം കാര്‍ഡ് കിട്ടില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു

ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക.

Published

on

ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് തടയിടാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 1 മുതലാണ് ഇവ നിലവില്‍ വരിക. ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം. ഇതില്‍ അപാകതകള്‍ കണ്ടെത്തുന്ന പക്ഷം അവര്‍ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതാത് ടെലികോം ഒപ്പറേറ്റര്‍മാരാണ് ഡീലര്‍മാരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ഡീലിര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് നിരവധി സിം കണക്ഷനുകള്‍ നല്‍കുന്ന രീതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒന്‍പത് സിം കാര്‍ഡ് കണക്ഷനുകള്‍ വരെ എടുക്കാം.

കെ.വൈ.സി ചട്ട പ്രകാരം ഒരാള്‍ പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന നമ്പറിന്മേല്‍ പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്‍കണം.ആധാര്‍ കാര്‍ഡില്‍ ലഭ്യമായിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഈ വിവരങ്ങള്‍ ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്നു.

ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.

എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്‍ (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്‍ കണ്ടെത്തുന്ന രീതിക്ക് ഈ വര്‍ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

 

Continue Reading

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading

kerala

വൈദ്യുതിക്ക് 19 പൈസ സര്‍ച്ചാര്‍ജ് ഡിസംബറിലും

കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

Published

on

വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്‍ച്ചാര്‍ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്‍ വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്‍ച്ചാര്‍ജും ഈടാക്കുന്നത്.

ഒക്ടോബര്‍ വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്‍ യൂണിറ്റിന് യഥാര്‍ഥത്തില്‍ 24 പൈസ ചുമത്തണം. എന്നാല്‍ സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്‍ ബോര്‍ഡിനെ അനുവദിച്ചുള്ളൂ.

Continue Reading

Trending