News
ഓസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയുമായി നേര്‍ക്കുനേര്‍
അഞ്ച്വട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്.
ലക്നൗ: കാത്തിരിക്കുക ഇന്നത്തെ അങ്കത്തിന്. അഞ്ച്വട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്. ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ പാറ്റ് കമിന്‍സിനും സംഘത്തിനും ഇനി ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. ദക്ഷിണാഫ്രിക്കയാവട്ടെ റെക്കോര്‍ഡ് സ്ക്കോര്‍ പിറന്ന പോരാട്ടത്തില്‍ ശ്രീലങ്കയെ കശക്കിയവരാണ്. വിജയം നല്കിയ ആത്മവിശ്വാസത്തിലാണ് ടെംപാ ബവുമയുടെ സംഘമെങ്കില്‍ വിശ്വാസം തിരികെ പിടിക്കാനാണ് ഓസീസുകാരുടെ ശ്രമം. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയെക്കാള്‍ വിജയം നിര്‍ബന്ധമാവുന്നത് ഓസീസുകാര്‍ക്കാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിയോഗികളാണ് ഇരുവരും. വിജയക്കണക്ക് പരിശോധിച്ചാല്‍ പക്ഷേ ഓസീസുകാര്‍ക്കാണ് മുന്‍ത്തൂക്കം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച 20 ഏകദിന മല്‍സരങ്ങള്‍ നോക്കിയാല്‍ ഇതില്‍ ഓസീസും ദക്ഷിണാഫ്രിക്കയും മുഖാമുഖം വന്ന രണ്ട് പോരാട്ടങ്ങള്‍ കാണാം. 1999 ലെ ലോകകപ്പ് സെമി ഫൈനല്‍ ക്രിക്കറ്റ് ലോകം മറക്കില്ല. ഈ മല്‍സരത്തിന് നാല് ദിവസം മുമ്പ് ഹെഡിംഗ്ലിയില് നടന്ന മല്‍സരവും അതിഗംഭീരമായിരുന്നു. എട്ട് വര്‍ഷം മുമ്പ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ഈ മല്‍സരങ്ങളില്ലെല്ലാം ഓസീസുകാരാണ് വിജയം വരിച്ചത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ മുഖാമുഖം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം.
ഇത്തവണ ലോകകപ്പിന് മുമ്പ് രണ്ട് ടീമുകളും ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഈ പരമ്പരയില്‍ കണ്ടതും ശക്തമായ പോരാട്ടങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ മല്‍സരം. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസില്‍വുഡുമെല്ലാം ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ ഫസ്റ്റ് ഇലവനായിരുന്നില്ല കളിച്ചിരുന്നത്. സ്റ്റീവന്‍ സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലുമെല്ലാം കളിക്കാതിരുന്ന പരമ്പരയില്‍ ആഫ്രിക്കന്‍ സംഘം കരുത്തരായിരുന്നു. എന്നാല്‍ ഇന്നത്തെ അങ്കത്തില്‍ ഓസ്ട്രേലിയക്കാര്‍ പൂര്‍ണ കരുത്തിലാണ്. പക്ഷേ സമീപകാല കണക്കുകള്‍ നോക്കിയാല്‍ അവസാനമായി കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറിലും തോറ്റവരാണ് മുന്‍ ചാമ്പ്യന്മാര്. ഏറ്റവും അവസാനം തല താഴ്ത്തിയത് ചെന്നൈയില്‍ ഇന്ത്യക്കെതിരെ. ബാറ്റിംഗാണ് നിലവില്‍ ഓസീസ് തലവേദന. വമ്പന്മാരായ ബാറ്റര്‍മാരുണ്ട്. പക്ഷേ ആര്‍ക്കും വലിയ സ്ക്കോര്‍ നേടാനാവുന്നില്ല. ഡേവിഡ് വാര്‍ണര്‍ ഇന്ത്യക്കെതിരെ നന്നായി കളിച്ചിരുന്നു. പക്ഷേ മിച്ചല്‍ മാര്‍ഷും സ്റ്റീവന്‍ സ്മിത്തുമൊന്നും വലിയ സ്ക്കോറിലേക്ക് വന്നില്ല. ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഗ്ലെന്‍ മാക്സ്വെലിനും ശോഭിക്കാനായില്ല. അതേ സമയം ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെല്ലാം അപാര മികവിലാണ്. ലങ്കക്കെതിരായ മല്‍സരത്തില്‍ മൂന്ന് പേരാണ് സെഞ്ച്വറി സ്വന്തമാക്കിയത്. ക്വിന്റണ്‍ ഡികോക്ക്, റാസി വാന്‍ഡര്‍സര്‍, ഐദന് മാര്‍ക്റാം എന്നിവരെല്ലാം മൂന്നക്കം നേടിയിരുന്നു. ഫോമിലുള്ള ഇവരെ പിടിച്ചുകെട്ടാന്‍ കമിന്‍സിനും സംഘത്തിനുമാവുമോ എന്നതാണ് വലിയ ചോദ്യം.
News
എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ശാശ്വതമായി നിര്‍ത്തുമെന്ന് ട്രംപ്
അഫ്ഗാന് പൗരന്മാര് ഉള്‍പ്പെടുന്ന എല്ലാ ഇമിഗ്രേഷന്‍ അഭ്യര്‍ത്ഥനകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഏജന്‍സി പ്രഖ്യാപിച്ചു.
യുഎസ് സിസ്റ്റം പൂര്‍ണമായി വീണ്ടെടുക്കാന്‍ അനുവദിക്കുന്നതിനായി എല്ലാ ‘മൂന്നാം ലോക രാജ്യങ്ങളില്‍’ നിന്നുള്ള കുടിയേറ്റം ശാശ്വതമായി താല്‍ക്കാലികമായി നിര്‍ത്താന്‍ തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”പൗരന്മാരല്ലാത്തവര്ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡിയും അവസാനിപ്പിക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ”ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരെ നിര്‍വീര്യമാക്കുമെന്നും പൊതുനിരക്ക്, സുരക്ഷാ അപകടസാധ്യതയുള്ള അല്ലെങ്കില്‍ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും വിദേശ പൗരനെ നാടുകടത്തുമെന്നും” കൂട്ടിച്ചേര്‍ത്തു.
തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ കീഴില്‍ ‘ദശലക്ഷക്കണക്കിന്’ പ്രവേശനങ്ങള്‍ അവസാനിപ്പിക്കുമെന്നും ‘അമേരിക്കയുടെ മൊത്തം ആസ്തിയല്ലാത്ത, അല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ സ്നേഹിക്കാന്‍ കഴിവില്ലാത്ത ആരെയും’ നീക്കം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
പൗരന്മാരല്ലാത്തവര്ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡിയും അവസാനിപ്പിക്കാനും ‘ആഭ്യന്തര സമാധാനത്തിന് തുരങ്കം വെക്കുന്ന കുടിയേറ്റക്കാരെ നിര്‍വീര്യമാക്കാനും’, ‘പബ്ലിക് ചാര്‍ജ്, സെക്യൂരിറ്റി റിസ്ക്, അല്ലെങ്കില്‍ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തത്’ എന്ന് താന്‍ വിശേഷിപ്പിച്ച ഏതെങ്കിലും വിദേശ പൗരനെ നാടുകടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റതിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്, അവരില്‍ ഒരാള്‍ ഒരു ദിവസത്തിന് ശേഷം പരിക്കേറ്റ് മരിച്ചു. അഫ്ഗാന് പൗരനാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഫ്ഗാന് പൗരന്മാര് ഉള്‍പ്പെടുന്ന എല്ലാ ഇമിഗ്രേഷന്‍ അഭ്യര്‍ത്ഥനകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഏജന്‍സി പ്രഖ്യാപിച്ചു.
entertainment
ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.
നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
india
ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍
രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.
എവറസ്റ്റ് പുതിയ സീസ്മിക് സൊണേഷന്‍ മാപ്പില്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.
നേരത്തെ ഹൈ റിസ്ക് സോണ്‍ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തില്‍ കൂടുതലായി വര്‍ധിച്ച് കാണുന്നു.
ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വര്‍ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദില്‍ തുടങ്ങി ഹിമാലയന്‍ ബെല്‍റ്റിലാകെ ഒരുപോലെയാണ് ഇതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മേഖലകളിലുള്ളവര്‍ നഗരങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. മുന്‍ സാധ്യതാ മേഖലകള്‍, പഴയ കണക്കുകള്‍, ജിയോളജി, മണ്ണ് ഘടനകള്‍ എനിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകള്‍കൊണ്ട് കാര്യമില്ലെന്നും അന്തര്‍ദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala19 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

