Connect with us

News

ഓസ്‌ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയുമായി നേര്‍ക്കുനേര്‍

അഞ്ച്‌വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്‍.

Published

on

ലക്‌നൗ: കാത്തിരിക്കുക ഇന്നത്തെ അങ്കത്തിന്. അഞ്ച്‌വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്‍. ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ പാറ്റ് കമിന്‍സിനും സംഘത്തിനും ഇനി ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. ദക്ഷിണാഫ്രിക്കയാവട്ടെ റെക്കോര്‍ഡ് സ്‌ക്കോര്‍ പിറന്ന പോരാട്ടത്തില്‍ ശ്രീലങ്കയെ കശക്കിയവരാണ്. വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ടെംപാ ബവുമയുടെ സംഘമെങ്കില്‍ വിശ്വാസം തിരികെ പിടിക്കാനാണ് ഓസീസുകാരുടെ ശ്രമം. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയെക്കാള്‍ വിജയം നിര്‍ബന്ധമാവുന്നത് ഓസീസുകാര്‍ക്കാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിയോഗികളാണ് ഇരുവരും. വിജയക്കണക്ക് പരിശോധിച്ചാല്‍ പക്ഷേ ഓസീസുകാര്‍ക്കാണ് മുന്‍ത്തൂക്കം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച 20 ഏകദിന മല്‍സരങ്ങള്‍ നോക്കിയാല്‍ ഇതില്‍ ഓസീസും ദക്ഷിണാഫ്രിക്കയും മുഖാമുഖം വന്ന രണ്ട് പോരാട്ടങ്ങള്‍ കാണാം. 1999 ലെ ലോകകപ്പ് സെമി ഫൈനല്‍ ക്രിക്കറ്റ് ലോകം മറക്കില്ല. ഈ മല്‍സരത്തിന് നാല് ദിവസം മുമ്പ് ഹെഡിംഗ്‌ലിയില്‍ നടന്ന മല്‍സരവും അതിഗംഭീരമായിരുന്നു. എട്ട് വര്‍ഷം മുമ്പ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ഈ മല്‍സരങ്ങളില്ലെല്ലാം ഓസീസുകാരാണ് വിജയം വരിച്ചത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ മുഖാമുഖം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം.

ഇത്തവണ ലോകകപ്പിന് മുമ്പ് രണ്ട് ടീമുകളും ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഈ പരമ്പരയില്‍ കണ്ടതും ശക്തമായ പോരാട്ടങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ മല്‍സരം. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസില്‍വുഡുമെല്ലാം ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ഇലവനായിരുന്നില്ല കളിച്ചിരുന്നത്. സ്റ്റീവന്‍ സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലുമെല്ലാം കളിക്കാതിരുന്ന പരമ്പരയില്‍ ആഫ്രിക്കന്‍ സംഘം കരുത്തരായിരുന്നു. എന്നാല്‍ ഇന്നത്തെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാര്‍ പൂര്‍ണ കരുത്തിലാണ്. പക്ഷേ സമീപകാല കണക്കുകള്‍ നോക്കിയാല്‍ അവസാനമായി കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറിലും തോറ്റവരാണ് മുന്‍ ചാമ്പ്യന്മാര്‍. ഏറ്റവും അവസാനം തല താഴ്ത്തിയത് ചെന്നൈയില്‍ ഇന്ത്യക്കെതിരെ. ബാറ്റിംഗാണ് നിലവില്‍ ഓസീസ് തലവേദന. വമ്പന്മാരായ ബാറ്റര്‍മാരുണ്ട്. പക്ഷേ ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. ഡേവിഡ് വാര്‍ണര്‍ ഇന്ത്യക്കെതിരെ നന്നായി കളിച്ചിരുന്നു. പക്ഷേ മിച്ചല്‍ മാര്‍ഷും സ്റ്റീവന്‍ സ്മിത്തുമൊന്നും വലിയ സ്‌ക്കോറിലേക്ക് വന്നില്ല. ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഗ്ലെന്‍ മാക്‌സ്‌വെലിനും ശോഭിക്കാനായില്ല. അതേ സമയം ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെല്ലാം അപാര മികവിലാണ്. ലങ്കക്കെതിരായ മല്‍സരത്തില്‍ മൂന്ന് പേരാണ് സെഞ്ച്വറി സ്വന്തമാക്കിയത്. ക്വിന്റണ്‍ ഡികോക്ക്, റാസി വാന്‍ഡര്‍സര്‍, ഐദന്‍ മാര്‍ക്‌റാം എന്നിവരെല്ലാം മൂന്നക്കം നേടിയിരുന്നു. ഫോമിലുള്ള ഇവരെ പിടിച്ചുകെട്ടാന്‍ കമിന്‍സിനും സംഘത്തിനുമാവുമോ എന്നതാണ് വലിയ ചോദ്യം.

india

ട്രംപിന്റെ രണ്ടാം വരവില്‍ ആഘാതം തുടങ്ങുന്നു; 18,000 ഇന്ത്യക്കാരെ നാടുകടത്തും; മതിയായ രേഖകളില്ലാത്ത 7.2 ലക്ഷം ഇന്ത്യക്കാരും ആശങ്കയില്‍

ത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കാനും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു.

Published

on

അനധികൃതമായി യു.എസില്‍ കഴിയുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് കുടിയിറക്കപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍.

മതിയായ രേഖകള്‍ ഇല്ലാതെ ഏകദേശം 18000ത്തോളം ഇന്ത്യക്കാരാണ് യു.എസില്‍ കഴിയുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 18000ത്തിലധികം ആവാനാണ് സാധ്യത. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്‍ത്തികളില്‍ മതില്‍ നിര്‍മിക്കാനും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു. കൂടാതെ ആവശ്യാനുസരണം അതിര്‍ത്തിയിലേക്ക് സൈനികരെ അയയ്ക്കാന്‍ പ്രതിരോധ സെക്രട്ടറിക്ക് അധികാരവും നല്‍കിയിരുന്നു.

‘എന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്ന്, നിയമവിരുദ്ധമായ കുടിയേറ്റങ്ങളില്‍ നിന്നും പുനരധിവാസങ്ങളില്‍ നിന്നും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുക എന്നതാണ്. അമേരിക്കയിലേക്കുള്ള വിദേശികളുടെ അനധികൃത കുടിയേറ്റം തടയാന്‍ എന്റെ ഭരണകൂടം ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കും,’ ട്രംപ് പറഞ്ഞു.

അതേസമയം യു.എസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തൊഴില്‍, മൊബിലിറ്റി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപ വര്‍ഷങ്ങളില്‍ തായ്വാന്‍, സൗദി അറേബ്യ, ജപ്പാന്‍, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളുമായി മൈഗ്രേഷന്‍ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.

2024ലെ പ്യൂ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യക്കാരാണ്, 725,000 പേര്‍. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനിന്റെ ഡാറ്റകളില്‍ പറയുന്നുണ്ട്.

കുടിയേറ്റം കുറവായ യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായ ക്രോസിങ്ങുകള്‍ വര്‍ധിച്ചു വരുന്നതും യു.എസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വടക്കന്‍ ഭാഗത്തിലൂടെ കുടിയേറ്റം ചെയ്യുന്നവരില്‍ നാലിലൊന്ന് ഇന്ത്യക്കാരാണ്.

Continue Reading

kerala

വയനാട് പനമരത്ത് ഇടത് പ്രസിഡന്റിന് മര്‍ദനമേറ്റു: സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു.

Published

on

വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനമേറ്റു. പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു.

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു. ഭരണം നഷ്ടപ്പെട്ടതിലെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നും ബെന്നി ആരോപിച്ചു.

രാത്രി എട്ടുമണിയോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേട്: സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിച്ച് രേഖകള്‍ പുറത്ത്‌

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി.

Published

on

കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേടില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നുള്ള രേഖകള്‍ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ നിയമസഭ മറുപടിയാണ് ഇതിലൊന്ന്.

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി. ഇതോടെ നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്.

2024 ജനുവരി 29ന് നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അനിത ടെക്സ്റ്റിക്കോട്ട് 2020 മാര്‍ച്ച് 28ന് 550 രൂപ നിരക്കില്‍ 25000 കിറ്റുകള്‍ നല്‍കാന്‍ സന്നദ്ധതയറിയിച്ച് കെ.എം.എസ്.സി.എല്ലിന് കത്തുനല്‍കിയതെന്ന് വീണ ജോര്‍ജ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് 10,000 കിറ്റുകള്‍ മാത്രമാണ് വാങ്ങിയതെന്നും മറുപടിയിലുണ്ട്.

പിറ്റേന്നാണ് മൂന്നിരട്ടി വിലക്ക് സാന്‍ ഫാര്‍മക്ക് ഓര്‍ഡര്‍ നല്‍കിയത്. 450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്.

ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ക്വട്ടേഷന്‍, ടെന്‍ഡര്‍ ഔപചാരികതകളില്‍ ഇളവും നല്‍കി. ഇതിന്റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങല്‍.

Continue Reading

Trending