Connect with us

Video Stories

ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന

Published

on

രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്.
1992 ഡിസംബര്‍ ആറിന് അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ബാബരി മസ്ജിദിന്റെ പൈശാചികമായ ധ്വംസനത്തിന് നേതൃത്വം നല്‍കിയവരില്‍ മുന്നില്‍ രാജ്യത്തെ പ്രമുഖ ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നതാണ്. ബാബരി മസ്ജിദിന് വലിയ അകലെയല്ലാതെ സ്ഥാപിച്ച വേദിയില്‍ നിന്ന് അക്രമികളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഈ നേതാക്കള്‍. എല്‍.കെ അഡ്വാനിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍സിങ്, വിനയ് കത്യാര്‍, സാധ്വി ഋതാംബര, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ തുടങ്ങിയവര്‍ക്കെതിരെയാണ് അന്നത്തെ അയോധ്യ പൊലീസ് ഗൂഢാലോചനാകുറ്റം ചുമത്തി കേസെടുത്തിരുന്നത്. ശിവസേനാ തലവന്‍ ബാല്‍താക്കറെ പ്രതിയായിരുന്നെങ്കിലും മരണപ്പെട്ടതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍, ശിവസേന തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ കീഴിലെ കര്‍സേവകരാണ് സംഭവത്തിന് ഉത്തരവാദികളെന്നുകാട്ടി അവര്‍ക്കെതിരെയും അന്നുതന്നെ കേസെടുത്തിരുന്നു. ബാബരി മസ്ജിദ് ധ്വംസനക്കുറ്റം ലഖ്‌നോ കോടതിയിലും ഗൂഢാലോചനാകുറ്റം റായ്ബറേലി കോടതിയിലുമാണ് നടന്നത്. 2010ല്‍ റായ്ബറേലി വിചാരണ കോടതിയാണ് ഗൂഢാലോചനാകുറ്റം റദ്ദാക്കിയത്. ഇതിനെതിരെ സി.ബി.ഐ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും 2010 മെയ് 20ന് കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ യു.പി.എ ഭരണകാലത്ത് സി.ബി.ഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ബെഞ്ച് പുതിയ പരാമര്‍ശം പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്‍ പ്രത്യേക കോടതി സ്ഥാപിച്ചതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചായിരുന്നു കോടതിയുടെ വിടുതല്‍. എന്നാല്‍ ഈ കാരണം കേസില്‍ നിന്ന് ഒഴിവാകാന്‍ മതിയായതല്ലെന്ന നിഗമനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ രീതിയില്‍ സാങ്കേതിക കാരണം പറഞ്ഞ് പ്രതികള്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെടരുതെന്ന കോടതിയുടെ പരാമര്‍ശം അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കുമുള്ള താക്കീതുകൂടിയായി കാണണം. സമാനമായ വിധിയാണ് അനധികൃത സ്വത്തുകേസില്‍ കണക്കിലെ കൃത്രിമം കൊണ്ട് കുറ്റവിമുക്തമാക്കപ്പെട്ട ജയലളിതയുടെയും ശശികലയുടെയും കാര്യത്തില്‍ അടുത്തിടെ സുപ്രീം കോടതിയില്‍ നിന്നുണ്ടായതും ശശികലക്ക് ജയിലിലേക്ക് തിരിച്ചുപോകേണ്ടിവന്നതും.
പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ പിനാകിചന്ദ്ര ഘോഷ്, രോഹിന്റണ്‍ നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് സി.ബി.ഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് ലളിതമായ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസില്‍നിന്ന് അഡ്വാനിയടക്കമുള്ളവരെ ഹൈക്കോടതി ഒഴിവാക്കിയത്. മാത്രമല്ല സി.ബി.ഐ വളരെ വൈകിയാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന അഡ്വാനിയുടെയും മറ്റു അഭിഭാഷകരുടെയും വാദം കോടതി അംഗീകരിച്ചതുമില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തതും ക്രിമിനല്‍ ഗൂഢാലോചനയും സംബന്ധിച്ച രണ്ടു കേസുകളുടെ വിചാരണ ലഖ്‌നോ വിചാരണക്കോടതിയില്‍ ഒരുമിച്ച് നടത്താവുന്നതാണെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയുണ്ടായി. മാര്‍ച്ച് 22ന് കേസ് വീണ്ടും കേള്‍ക്കാന്‍ വെച്ചിരിക്കയാണ്. അഡ്വാനിയെയും മറ്റും വിട്ടയച്ചതിനെതിരെ 2015ല്‍ മഹ്മൂദ് അഹമ്മദ്ഹാജി നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് സി.ബി.ഐ കോടതിയിലെത്തിയത്. ബി.ജെ.പി ഭരിക്കുമ്പോള്‍ സി.ബി.ഐ അലസമാകരുതെന്നായിരുന്നു ആ ഗുണകാംക്ഷിയായ വന്ദ്യവയോധികന്റെ അപേക്ഷ.
സമൂഹത്തില്‍ കലഹം പടര്‍ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന രീതിയില്‍ പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഢാലോചകര്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാത്ത ലക്ഷക്കണക്കിനു പേര്‍ക്കെതിരെ പൊതുസ്ഥലത്ത് നിയമം ലംഘിച്ച് സംഘം ചേരല്‍, കവര്‍ച്ച, കൊലപാതകം, പിടിച്ചുപറി, മറ്റുള്ളവരെ അപായപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പുതിയ ഉത്തരവോടെ രണ്ടുകേസുകളും ഇനി ഒരുമിച്ച് വിചാരണ നടത്താനാവും. എന്നാല്‍ ഗൂഢാലോചനാകേസില്‍ 186 സാക്ഷികളെയും ഇനിയും വിസ്തരിക്കേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്‍ കെ.കെ വേണുഗോപാലന്റെ വാദത്തിന് കോടതി ചെവി കൊടുത്തിട്ടില്ല.
2010 സെപ്തംബര്‍ 30ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും സന്യാസി സഭയായ നിര്‍മോഹി അഖോരക്കുമായി വീതിച്ചു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2013ല്‍ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള കോടതി ഉത്തരവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ നീതിവ്യവസ്ഥയും നീതിപീഠങ്ങളും ക്രമസമാധാനവും ഇതേപടി നിലനില്‍ക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോടതി വിധി നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതല്‍ ഉറപ്പിക്കാനുതകുമെന്ന കാര്യത്തില്‍ സംശയമില്ല. കൂട്ടിലടക്കപ്പെട്ട തത്ത എന്ന് സുപ്രീംകോടതിയില്‍ നിന്നുതന്നെ പഴികേട്ട രാജ്യത്തെ ഒന്നാമത്തെ അന്വേഷണ ഏജന്‍സിയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സംഭവത്തിലെ ദൃക്‌സാക്ഷിയും എഴുപതുകാരനുമായ ഹാജി മഹ്മൂദിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുകതന്നെ വേണം. ഇന്ന് രാജ്യം ഭരിക്കുന്നത് ഇതേ ഗൂഢാലോചനക്കാരുടെ അടുത്തയാളുകള്‍ തന്നെയാണ് എന്നത് കേസില്‍ ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുമുണ്ട്. ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ നീതിന്യായത്തോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാകും ഈകേസ് ഇനി മുന്നോട്ടുപോകുക. അതുതന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending