More
പഠനം കഴിഞ്ഞോ, ഇനിയെന്തന്ന കണ്‍ഫ്യൂഷന്‍ വേണ്ട; പ്രത്യാശയുടെ ജാലകം തുറന്ന് വി ലീഡ്

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്‍. സ്ഥിരം കരിയര്‍ ക്ലാസുകള്‍ കേട്ടുമടുത്തവര്‍ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്‍ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന യുവാക്കള്‍ ഒരുവര്‍ഷത്തെ ഗവേഷണനിരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.
വടകര സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡ് സി.ഇ.ഒ. ദലീഫ് റഹ്മാന്‍, മുനവ്വര്‍ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, നൗഫല്‍ അലി ടി, വി.പി റസല്‍, എം. മുഹമ്മദ് റിയാസ് എന്നിവര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. ഐഐടിയിലെ പഠനത്തിരക്കുകള്‍ക്കിടയില്‍ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ തിളങ്ങിയ ഈ കൂട്ടുകാര്‍ കോളജില്‍ നിന്നിറങ്ങിയശേഷം വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. പക്ഷെ, കാമ്പസില്‍ ഒരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇവരെ വീണ്ടും ഒന്നിച്ചുചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കി വിലീഡ് എഡുവെഞ്ചേഴ്സ് രൂപീകൃതമായത് ഇങ്ങനെയാണ്.
ദീര്‍ഘകാലത്തെ ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത വി ലീഡ് കരിയര്‍ അസസ്മന്റ് ടെസ്റ്റാണ് പ്രധാന സവിശേഷത. വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍, മനശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് എല്‍കാറ്റ് ടെസ്റ്റ് രൂപപ്പെടുത്തിയത്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും മറ്റും സ്ഥിരമായി പിന്തുടര്‍ന്നുപോരുന്ന വിദേശപരിശീലനങ്ങളില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് യുവസംരംഭകര്‍ ഇതിലൂടെ സാധ്യമാക്കിയത്. കുട്ടികള്‍ക്ക് എവിടെനിന്ന് വേണമെങ്കിലും ഓണ്‍ലൈനില്‍ ടെസ്റ്റ് എഴുതാമെന്ന പ്രത്യേകതയുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍, അഭിരുചി, താല്‍പര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസിലാക്കി അതനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ടെസ്റ്റ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് വിവിധ മേഖലകളില്‍ ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകള്‍ നിര്‍ദേശിക്കും. എസ്.എസ്.എല്‍.സി മുതല്‍ പ്ലസ്ടു വരെയും കോളജ് തലത്തിലുമുള്ളവര്‍ക്ക് ടെസ്റ്റിന് ശേഷം മികച്ച അഞ്ച് മേഖലകളാണ് നിര്‍ദേശിക്കുക. ടെസ്റ്റ് എടുക്കുന്നവരില്‍നിന്ന് ചെറിയൊരു തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സേവനം സൗജന്യമാണ്. ഓണ്‍ലൈന്‍ സേവനത്തിന് പുറമെ കൗണ്‍സിലിംഗിനും വീലീഡില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.lcat.in
Health
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
2024ല്‍ സംസ്ഥാനത്ത് 74 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.
kerala
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നുവെന്നും തകർന്നപ്പോൾ ഉത്തരവാദിയില്ലാതെ അനാഥമായെന്നും കെ. മുരളീധരൻ. ഇപ്പോൾ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മലപ്പുറത്തെ കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. ഇതിന് പുറമെ, പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച പ്രൊ. ജി.വി റാവുവിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരടങ്ങുന്ന വിദഗ്ദ സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്. ഡീബാർ ചെയ്യപ്പെട്ടതോടെ, കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല.
വിദഗ്ധ സംഘം വിശദമായ റിപ്പോര്‍ട്ട് വരുംദിവസങ്ങളിൽ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സംഘം പരിശോധിക്കുമെന്നാണ് വിവരം. മെയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്‌പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്‍മാന്‍, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി