kerala
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; ഭീതിമുനയില്‍ നാട്ടുകാര്‍
എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്
എടപ്പാള്‍: എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്. രാത്രി എട്ട് മണിയോടെ ചെറിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടപ്പാള്‍, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂര്‍, മുവാങ്കര, ആനക്കര ചങ്ങരംകുളം മേഖലയിലും ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പറയുന്നു.
കട്ടിലിലുകളിലും കസേരകളിലും ഇരിക്കുന്നവര്‍ക്ക് നേരിയ തോതിലുളള തരിപ്പനുഭവപ്പെട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ജനങ്ങള്‍ ഇടിമുഴക്കമാവാമെന്നു കരുതി വീടുകള്‍ക്ക് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഭൂചലനമാണെന്നു മനസ്സിലായത്. കുറ്റിപ്പുറം, ചേകന്നൂര്‍, തവനൂര്‍, മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍,ആലത്തിയൂര്‍, കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്. തവനൂര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് മേഖലകളിലും ഭൂമി കുലുക്കം നാട്ടുകാര്‍ക്ക് വ്യാപകമായി അനുഭപ്പെട്ടു.
മലപ്പുറം പാങ്ങ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുട്ടികളടക്കമുള്ളവരെ ഭീതിയിലാഴ്ത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
kerala
ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)
യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.
kerala
പന്ത്രണ്ടായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി എസ്.ബി.ഐ; രാജ്യത്താകെ 250 പുതിയ ശാഖകളും തുറക്കും
നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ തസ്തികകളിലായി ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും, രാജ്യത്തുടനീളം 250-ഓളം പുതിയ ശാഖകൾ ആരംഭിക്കാനും പദ്ധതിയിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിരമിക്കലുകളും പുതിയ പ്രവർത്തന ആവശ്യകതകളും അനുസരിച്ച് റിക്രൂട്ട്മെന്റ് കണക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, സാമ്പത്തിക വർഷാവസാനത്തോടെ ലക്ഷ്യമിട്ട 12,000 നിയമനങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്ലാറിക്കൽ, ഓഫീസർ തസ്തികകളിലാകും പ്രധാനമായും ഈ വർഷത്തെ നിയമനങ്ങൾ നടക്കുക. കഴിഞ്ഞ വർഷം 1,500 സ്പെഷ്യലിസ്റ്റ് ഐ.ടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നുവെങ്കിലും, ഈ വർഷം ഐ.ടി വിഭാഗത്തിൽ അത്രയധികം വലിയ തോതിലുള്ള നിയമനങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷക്കണക്കിന് ജീവനക്കാരുമായി രാജ്യത്തെ മുൻനിര തൊഴിലുടമ
നിലവിലെ കണക്കുകൾ പ്രകാരം 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്.ബി.ഐ, രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒന്നാണ്. ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം മാത്രം വിവിധ വിഭാഗങ്ങളിലായി 25,633 നിയമനങ്ങളാണ് ബാങ്ക് പൂർത്തിയാക്കിയത്. ഇതിൽ 4,640 ഓഫീസർമാരും, 19,340 അസോസിയേറ്റുകളും, 1,653 കരാർ ജീവനക്കാരും ഉൾപ്പെടുന്നു. പുതിയ ശാഖകളുടെ കടന്നുവരവോടെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്.
kerala
മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.
സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.
ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.
സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.
ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.
സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.
ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.
മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.
എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.
വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.
പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.
-
kerala2 days agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News2 days agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india3 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More2 days agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

